ഷിരൂർ ദൗത്യം: വഴിതെറ്റിച്ചത് തെറ്റായ അനുമാനങ്ങൾ
ഷിരൂർ ദൗത്യം: വഴിതെറ്റിച്ചത് തെറ്റായ അനുമാനങ്ങൾ
Friday, July 26, 2024 3:14 AM IST
കാർവാർ: ഷിരൂർ മലയിടിച്ചിൽ ദുരന്തം സംഭവിച്ചയുടൻ കർണാടക അധികൃതരും എൻഡിആർഎഫും പരിശോധന നടത്തിയതത്രയും ഗംഗാവലി പുഴയിലായിരുന്നു. മൂന്നു ദിവസത്തെ പരിശോധനയ്ക്കിടെ ഏഴു മൃതദേഹങ്ങൾ കണ്ടെടുക്കുകയും ചെയ്തു.

മലയുടെ ഒരുഭാഗം അങ്ങനെതന്നെ ദേശീയപാതയിലേക്ക് അടർന്നുവീണ് പിന്നെ പുഴയിലേക്കു പതിച്ചപ്പോൾ പാതയുടെ ഒരു ഭാഗമുൾപ്പെടെ വഴിയിലുണ്ടായിരുന്നതെല്ലാം ഒപ്പം കൊണ്ടുപോകുകയായിരുന്നുവെന്നായിരുന്നു ദൃക്സാക്ഷികൾ പറഞ്ഞിരുന്നത്.

പാതയോരത്ത് നിർത്തിയിരുന്ന ഗ്യാസ് ടാങ്കർ കണ്ടെടുത്തത് പുഴയിൽനിന്നായതിനാൽ അർജുന്‍റെ ട്രക്കും പുഴയിൽത്തന്നെ ഉണ്ടാകുമെന്നായിരുന്നു കർണാടക അധികൃതരുടെ വിശ്വാസം.

അർജുന്‍റെ ട്രക്ക് കാണാതായ സംഭവം കേരളത്തിൽ വലിയ വാർത്തയാകുന്നത് മൂന്നു ദിവസത്തിനു ശേഷമാണ്. അതിനു പിന്നാലെ എം.കെ. രാഘവൻ എംപിയും മറ്റു നേതാക്കളും മാധ്യമങ്ങളും ഇടപെട്ടതിനു ശേഷം മാത്രമാണ് അർജുനെ കേന്ദ്രീകരിച്ചുള്ള തെരച്ചിലിനു വേഗം വച്ചത്. എന്നാൽ, ഇതിനൊപ്പം ഷിരൂരിലെത്തിയ കേരളത്തിൽനിന്നുള്ള രക്ഷാപ്രവർത്തകരുടെ തെറ്റായ അനുമാനങ്ങൾ ഫലത്തിൽ ദൗത്യത്തെ വഴിതെറ്റിക്കുകയായിരുന്നു.

കള്ളക്കഥകൾ പ്രചരിച്ചു

കേരളത്തിൽ സാധാരണ സംഭവിക്കുന്ന താരതമ്യേന ചെറിയ മണ്ണിടിച്ചിലുകളുടെ മാതൃകയിൽ ലോറിക്കു മുകളിലേക്കു മണ്ണിടിഞ്ഞുവീണതാണെന്ന ലളിതമായ അനുമാനമാണു കേരളത്തിൽനിന്നെത്തിയവർ നിരത്തിയത്. അതിനൊപ്പം മണ്ണിനടിയിലുള്ള ലോറിയുടെ ജിപിഎസ് സിഗ്നൽ ലഭിക്കുന്നുണ്ടെന്നും എൻജിൻ ഇടയ്ക്ക് സ്റ്റാർട്ടായതായി ഭാരത് ബെൻസ് അധികൃതരിൽനിന്നു വിവരം ലഭിച്ചിട്ടുണ്ടെന്നുമൊക്കെയുള്ള കഥകൾ പ്രചരിച്ചപ്പോൾ ദൗത്യസംഘത്തിനും വഴിതെറ്റി. ലോറിക്കു മുകളിലുള്ള മണ്ണിന്‍റെ അളവു പോലും ചാനലുകൾക്കു മുന്നിൽ വിശദീകരിച്ച വിദഗ്ധരുണ്ടായിരുന്നു.


ദൗത്യസംഘത്തിനു നഷ്ടമായത് വിലപ്പെട്ട സമയം

ഇവരുടെ അനുമാനങ്ങൾക്കു പിന്നാലെ ഓരോ സ്ഥലങ്ങൾ മാറിമാറി കുഴിച്ചപ്പോൾ നഷ്ടമായത് ദൗത്യത്തിന്‍റെ വിലപ്പെട്ട അഞ്ചു ദിവസങ്ങളും കോടിക്കണക്കിനു രൂപയും മനുഷ്യാധ്വാനവുമാണ്. അവസാനം ഇവർ പറഞ്ഞ ഒരിടത്തും ലോറി കിട്ടാതായപ്പോൾ മലയോടു ചേർന്ന ഭാഗം തുരക്കണമെന്നുവരെ ഇവർ ആവശ്യപ്പെട്ടിരുന്നു.

ആ ഭാഗം ഇനിയും തുരന്നാൽ മലയുടെ ബാക്കിഭാഗംകൂടി ഇടിഞ്ഞ് വീണ്ടുമൊരു വൻ ദുരന്തമാകും സംഭവിക്കുകയെന്നറിയാവുന്ന ദൗത്യസംഘം ഇതോടെ ഇവരെ ഒഴിവാക്കുകയായിരുന്നു. പുഴയോടു ചേർന്ന കരഭാഗം വീണ്ടും ഇടിക്കണമെന്ന ആവശ്യവും ഇതിനു പിന്നാലെ ഇവർ ഉയർത്തി.

ഇതിനിടെ, പലതവണ ദൗത്യസംഘത്തിനും സേനയ്ക്കുമെതിരേ പരസ്യപ്രതികരണങ്ങൾ പോലുമുണ്ടായി. സൈബറിടങ്ങളിലും കർണാടകയ്ക്കെതിരായ അധിക്ഷേപങ്ങളും പരിഹാസവും നിറഞ്ഞു. ദൗത്യസംഘത്തിനു നേതൃത്വം നല്കിയ സതീഷ് കൃഷ്ണ സെയിൽ എംഎൽഎയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോലും മലയാളത്തിലുള്ള അധിക്ഷേപങ്ങൾ നിരന്നിരുന്നു.

എന്നാൽ, കരസേനയുടെയും നാവികസേനയുടെയും എൻഡിആർഎഫിന്‍റെയും ശാസ്ത്രീയ മാർഗങ്ങൾ മാത്രം ഉപയോഗിച്ച് വീണ്ടും പുഴയിൽ തെരച്ചിൽ തുടങ്ങിയതിന്‍റെ രണ്ടാം ദിവസംതന്നെ ട്രക്ക് കണ്ടെത്താനായതോടെ വിമർശിച്ചവരെല്ലാം നിശബ്ദരായി.

ലോറി കരയിൽത്തന്നെയാണുള്ളതെന്നു ചാനലുകളിലൂടെ പലതവണ വിളിച്ചുപറഞ്ഞ വിദഗ്ധരെ പിന്നീടെങ്ങും കണ്ടില്ല.

കുടുംബാംഗങ്ങളും ആദ്യഘട്ടത്തിൽ പലപ്പോഴും ഇവരുടെ അനുമാനങ്ങൾ വിശ്വസിച്ചുപോയിരുന്നു. എന്നാൽ പിന്നീട് സത്യം തിരിച്ചറിഞ്ഞതോടെ ദൗത്യത്തിൽ പൂർണ വിശ്വാസം പ്രകടിപ്പിച്ച് കുടുംബാംഗങ്ങൾ രംഗത്തെത്തുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.