വാക്പോരിൽ ലോക്സഭയും രാജ്യസഭയും തടസപ്പെട്ടു
വാക്പോരിൽ ലോക്സഭയും രാജ്യസഭയും തടസപ്പെട്ടു
Friday, July 26, 2024 3:14 AM IST
ന്യൂഡൽഹി: ബജറ്റ് ചർച്ചയിൽ ഭരണ-പ്രതിപക്ഷ എംപിമാർ തമ്മിൽ വാക്കേറ്റവും വ്യക്തിഹത്യയും. വാക്പോരിനെത്തുടർന്നുള്ള ബഹളത്തിൽ ഇരുസഭകളും ഇന്നലെ രണ്ടുതവണ നിർത്തിവച്ചു.

കോണ്‍ഗ്രസ് എംപിയും പഞ്ചാബ് മുൻ മുഖ്യമന്ത്രിയുമായ ചരണ്‍ജിത് ചന്നിയും അടുത്തിടെ കോണ്‍ഗ്രസ് വിട്ടു ബിജെപിയിൽ ചേർന്ന രവ്നീത് ബിട്ടുവും തമ്മിലുള്ള ബഹളത്തിലാണ് ലോക്സഭ ആദ്യം നിർത്തിവച്ചത്. രാജ്യസഭയിലും വ്യത്യസ്തമായ വാക്പോരിൽ ഉച്ചകഴിഞ്ഞ് അര മണിക്കൂറോളം നടപടികൾ നിർത്തി.

രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ അടിച്ചേൽപ്പിക്കുകയാണെന്ന ജലന്ധറിൽനിന്നുള്ള കോണ്‍ഗ്രസ് എംപി ചന്നിയുടെ പ്രസ്താവനയെച്ചൊല്ലിയും ലോക്സഭയിൽ ബഹളമുണ്ടായി.

ബിജെപി എംപി ബിട്ടുവിന്‍റെ മുത്തച്ഛനും മുൻ പഞ്ചാബ് മുഖ്യമന്ത്രിയുമായ ബിയാന്ത് സിംഗിന്‍റെ കൊലപാതകത്തെക്കുറിച്ചുള്ള ചന്നിയുടെ പരാമർശം ബിട്ടുവിനെ ചൊടിപ്പിച്ചു. ചന്നിയെ കൈയേറ്റം ചെയ്യാൻ ബിട്ടു ശ്രമിച്ചുവെന്ന് കോണ്‍ഗ്രസ് എംപിമാർ ആരോപിച്ചു. ഭീകരതയെ തുണയ്ക്കുന്ന ചന്നിയുടെ പ്രസംഗം രാജ്യദ്രോഹമാണെന്ന് ബിജെപി ആരോപിച്ചു.


കോണ്‍ഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിക്കും ചന്നിക്കുമെതിരേ മുൻ റെയിൽവെ, ഭക്ഷ്യ സംസ്കരണ വ്യവസായ സഹമന്ത്രിയായ ബിട്ടു നടത്തിയ വ്യക്തിപരമായ പരാമർശങ്ങൾ കോണ്‍ഗ്രസുകാരെയും രോഷാകുലരാക്കി. ഉച്ചയ്ക്ക് ഒന്നരയ്ക്കുണ്ടായ ബഹളം നിയന്ത്രിക്കാനാകാതെ അധ്യക്ഷവേദിയിലുണ്ടായിരുന്ന സന്ധ്യ റേ സഭാനടപടികൾ രണ്ടുവരെ നിർത്തിവച്ചു.

ബഹളം നിയന്ത്രിക്കാനാകാതെ പിന്നീട് മൂന്നുവരെ വീണ്ടും ലോകസഭാ നടപടികൾ നിർത്തിവച്ചു. പിന്നീട് കക്ഷിനേതാക്കൾ നടത്തിയ ചർച്ചയെത്തുടർന്ന് പുനരാരംഭിച്ച സഭാനടപടികൾ രാത്രി എട്ടുവരെ നീണ്ടു.

രാജ്യസഭയിലും ഉച്ചകഴിഞ്ഞ് ഭരണ- പ്രതിപക്ഷ എംപിമാർ പരസ്പരം വാക്പോര് നടത്തിയതോടെ ഉച്ചകഴിഞ്ഞ് മൂന്നുവരെ സഭാനടപടികൾ നിർത്തിവയ് ക്കേണ്ടിവന്നു. ബജറ്റിനെതിരേ പ്രതിപക്ഷം നടത്തിയ പരാമർശങ്ങളാണു ബഹളത്തിനിടയാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.