ഓരോ സൈനികനിലും തന്‍റെ മകനെ കാണുന്നെന്നു വീർ ജവാൻ നാസറിന്‍റെ അമ്മ
ഓരോ സൈനികനിലും  തന്‍റെ മകനെ കാണുന്നെന്നു  വീർ ജവാൻ നാസറിന്‍റെ അമ്മ
Friday, July 26, 2024 3:14 AM IST
ഉമ്മച്ചൻ കാളികാവ്

കാളികാവ് (മലപ്പുറം): കാര്‍ഗിലില്‍ രാജ്യത്തിനായി വീരമൃത്യു വരിച്ച ജവാന്‍ അബ്ദുൾ നാസറിന്‍റെ രക്തസാക്ഷിത്വം കാലമേറെയായിട്ടും നാടിന് ഹൃദയ നൊമ്പരമായി നിലനില്‍ക്കുകയാണ്.

കാളികാവിലെ പൂതന്‍കോട്ടില്‍ മുഹമ്മദ്- ഫാത്തിമ സുഹ്‌റ ദമ്പതികളുടെ മകന്‍ അബ്ദുൾ നാസര്‍ കാഷ്മീരിലെ കാര്‍ഗിൽ മഞ്ഞുമലകളില്‍ പാക്കിസ്ഥാന്‍ സൈന്യത്തിന്‍റെ ഷെല്ലാക്രമണത്തിലാണ് കൊല്ലപ്പെട്ടത്. 22 വയസുകാരനായിരുന്ന ജവാന്‍ നാസറിന്‍റെ വീരമൃത്യു ഇന്നും നാടിന് ദുഃഖസ്മരണയാണ്. നാസറിന്‍റെ വീരമൃത്യുവിന് ഇന്ന് കാൽനൂറ്റാണ്ട് പിന്നിടുകയാണ്.

യാത്രകളും ട്രെക്കിംഗുമൊക്കെ ഏറെ ഇഷ്ടപ്പെട്ടിരുന്ന അബ്ദുൾ നാസർ സൈനികസേവനത്തിന് കുട്ടിക്കാലം മുതലേ ഏറെ ആഗ്രഹിച്ചിരുന്നു. മാതാവ് ഫാത്തിമ സുഹ്റയുടെ അർധസമ്മതത്തോടെ ആർമി റിക്രൂട്ട്മെന്‍റിൽ പങ്കെടുക്കുകയും ഇന്ത്യൻ ആർമിയിൽ ഹവിൽദാർ ക്ലർക്ക് ആയി അദ്ദേഹം ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. ‍‍

പട്ടാളക്കാരനായി തോക്കെടുത്ത് പോരാടുമ്പോഴും പ്രകൃതിസ്‌നേഹം അണയാതെ മനസിൽ സൂക്ഷിച്ചിരുന്നു റൈഫിൾമാനായ അബ്ദുൾ നാസർ. അതു കൊണ്ടുതന്നെയാണു ഹിമവാന്‍റെ മടിത്തട്ടിൽ ബോർഡറിൽ ജോലിചെയ്യാനുള്ള അവസരം ലഭിച്ചപ്പോൾ ഏറെ ആഹ്ലാദത്തോടെ അതേറ്റെടുത്തതത്.


കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കുകയും പാക് ഷെല്ലാക്രമണത്തിൽ ധീരജവാൻ വീരമൃത്യു വരിക്കുകയും ചെയ്തു. അബ്ദുൾ നാസറിന്‍റെ ഓർമകൾ ഇന്നും നാടിന്‍റെ അഭിമാനമായി ഉയരുന്നു.
അദ്ദേഹം പഠിച്ച വിദ്യാലയത്തിലും പ്രദേശത്തെ സാംസ്കാരിക ക്ലബ്ബുകളിലുമെല്ലാം എല്ലാ കാർഗിൽ വിജയദിനങ്ങളിലും അബ്ദുൾ നാസറിന്‍റെ ഓർമ പുതുക്കുന്ന അനുസ്‍മരണ പരിപാടികൾ സംഘടിപ്പിച്ചു വരുന്നുണ്ട്.

കാർഗിൽ യുദ്ധവിജയത്തിന്‍റെ വാർഷികത്തോടനുബന്ധിച്ച് മലപ്പുറം സൈനിക കൂട്ടായ്മ നാസറിന്‍റെ അമ്മ ഫാത്തിമ സുഹ്റയെ കാളികാവിലെ വീട്ടിലെത്തി ആദരിച്ചു.

രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത തന്‍റെ മകനെ ഓർത്ത് കഴിയുന്ന ആ ഉമ്മ തന്നെ കാണാൻ വന്ന മലപ്പുറം സൈനിക കൂട്ടായ്മയിലെ ഓരോ സൈനികനിലൂടെയും തന്‍റെ മകൻ നാസറിനെ കാണുകയായിരുന്നുവെന്നു പറഞ്ഞത് അന്ന് ഏവരെയും നൊമ്പരപ്പെടുത്തി.

തന്‍റെ മകന്‍റെ സ്മരണ നിലനിർത്താനായി വീടിന്‍റെ ഒരുഭാഗം അബ്ദുൾ നാസർ സൈനികസേവനത്തിനായി ഉപയോഗിച്ച യൂണിഫോം അടക്കമുള്ള വസ്തുക്കളും ഫോട്ടോകളുംകൊണ്ട് ഒരുക്കിയിരിക്കുകയാണ് ഉമ്മ. രണ്ടു വർഷം മുമ്പ് തുറന്നു പ്രവർത്തനമാരംഭിച്ച മലപ്പുറം സൈനിക കൂട്ടായ്മയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തത് ഫാത്തിമ സുഹ്റയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.