രാജ്യസേവനത്തിന്‍റെ അഭിമാനം നെഞ്ചിലേറ്റി ജി.കെ. നായർ
രാജ്യസേവനത്തിന്‍റെ  അഭിമാനം നെഞ്ചിലേറ്റി  ജി.കെ. നായർ
Friday, July 26, 2024 3:14 AM IST
ജിമ്മി ജോർജ്

പാലക്കാട്: കാർഗിൽ യുദ്ധവിജയത്തിന്‍റെ രജതജൂബിലി രാജ്യം ആഘോഷിക്കുന്പോൾ പാലക്കാട് റെയിൽവേ കോളനിയിലെ വീട്ടിലിരുന്ന് ആ ദിനങ്ങളിലെ ഭീകരതയും ആത്മസമർപ്പണവും ഇന്നലെയെന്നപോലെ മുന്നിൽ കാണുകയാണ് സുബേദാർ മേജർ ഓണററി ക്യാപ്റ്റൻ (റിട്ട.) ജി.കെ. നായർ.

സൈന്യത്തിലെ എൻജിനിയറിംഗ് സെക്‌ഷനിലാണ് നായർ സേവനമനുഷ്ഠിച്ചിരുന്നത്. യുദ്ധത്തിലെ മുന്നണിപ്പോരാളികളായ ഇൻഫൻട്രി കോറിനു പിന്തുണ നൽകുന്ന 250 പേരടങ്ങുന്ന യൂണിറ്റിലെ അംഗമായിരുന്നു അദ്ദേഹം. കാഷ്മീരിലെ പത്താൻകോട് സാംബ സെക്ടറിൽ പാക് അതിർത്തിയിൽനിന്ന് അഞ്ചു കിലോമീറ്റർ ഇപ്പുറത്തായിരുന്നു യൂണിറ്റിന്‍റെ പ്രവർത്തനം.

പാക് സൈനികരുടെയും ഭീകരരുടെയും മുന്നേറ്റം തടയാൻ കുഴിബോംബുകൾ സ്ഥാപിക്കുക എന്നതായിരുന്നു ജി.കെ. നായരടങ്ങുന്ന സംഘത്തിന്‍റെ ദൗത്യം. വളരെ സൂക്ഷ്മതയോടെയും കൃത്യതയോടെയും ശത്രുക്കളെ തടയാനും സ്വന്തം ജനങ്ങളെയും സൈനികരെയും സംരക്ഷിക്കാനും കഴിഞ്ഞതിന്‍റെ ചാരിതാർഥ്യമാണു വിശ്രമജീവിതം നയിക്കുന്ന ജി.കെ. നായർക്കുള്ളത്.

രണ്ടര മാസത്തോളം നീണ്ട യുദ്ധത്തിൽ രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച സഹപ്രവർത്തകരെ സ്മരിക്കുന്പോൾ ദുഃഖവും അതിലേറെ അവരെക്കുറിച്ച് അഭിമാനവും ഈ സൈനികന്‍റെ മനസിൽ നിറയുന്നു.


യുദ്ധം കഴിഞ്ഞ് രണ്ടു വർഷത്തിനുശേഷം യുദ്ധസമയത്ത് അവിടെ പാകിയ കുഴിബോംബുകൾ നിർവീര്യമാക്കുന്ന ജോലിയും ചെയ്യേണ്ടതുണ്ടായിരുന്നു. കൃഷിയിടമായിരുന്ന ഇവിടം പൂർണമായി സുരക്ഷിതമാക്കി പ്രദേശവാസികൾക്കു കൈമാറിയാണ് സംഘം ദൗത്യം പൂർത്തിയാക്കിയത്. കുഴിബോംബ് നിർവീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് സംഘാംഗങ്ങളിലൊരാൾ മരണം വരിച്ച ഭീകരരംഗവും ജി.കെ. നായർ അനുസ്മരിച്ചു. ഒരാൾക്കു ഗുരുതരമായ പരിക്കേറ്റു.

1983ൽ ജവാനായി ഇന്ത്യൻ സൈന്യത്തിൽ ചേർന്ന ജി.കെ. നായർ 32 വർഷത്തെ രാജ്യസേവനത്തിനു ശേഷം 2015ൽ സുബേദാർ മേജർ ഓണററി ക്യാപ്റ്റൻ റാങ്കിൽനിന്നാണു റിട്ടയർ ചെയ്തത്. സർവീസ് കാലയളവിൽ വിവിധ സംസ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചു.

പൊന്നാനി സ്വദേശിയായ ജി.കെ. നായർ ഇപ്പോൾ പാലക്കാട് റെയിൽവേ കോളനിയിലാണു താമസം. കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് പാലക്കാട് ബ്ലോക്ക് സെക്രട്ടറികൂടിയാണ്. ഭാര്യ പുഷ്പലതയും മകൻ ഗോകുൽനാഥ് (യുഎസ്), മകൾ ഗോപിക (ബംഗളൂരു) എന്നിവരുമടങ്ങുന്നതാണ് കുടുംബം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.