തൊഴിലില്ലായ്മയും വിലക്കയറ്റവും പരിഹരിക്കാൻ ഒന്നുമില്ല: ചിദംബരം
തൊഴിലില്ലായ്മയും വിലക്കയറ്റവും  പരിഹരിക്കാൻ ഒന്നുമില്ല: ചിദംബരം
Thursday, July 25, 2024 2:27 AM IST
ന്യൂഡൽഹി: അധികാരം സംരക്ഷിക്കാൻ മുൻഗണന നൽകിയ കേന്ദ്ര ബജറ്റിൽ, രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായ തൊഴിലില്ലായ്മ പരിഹരിക്കാൻ നടപടികളില്ലെന്നു മുൻ കേന്ദ്ര ധനമന്ത്രി പി. ചിദംബരം.

സാധാരണക്കാരെയും പാവങ്ങളെയും രൂക്ഷമായി ബാധിക്കുന്ന വിലക്കയറ്റത്തെക്കുറിച്ചു ബജറ്റിൽ വെറും പത്തു വാക്കിലൊതുക്കി നിസാരമാക്കി. ബജറ്റിലെ പല നിർദേശങ്ങളും കോണ്‍ഗ്രസിന്‍റെ പ്രകടനപത്രിക പകർത്തിയതാണെന്നു പേജുകൾ അക്കമിട്ടു നിരത്തി ചിദംബരം പറഞ്ഞു.

2024 മാർച്ച് വരെയുള്ള വിദ്യാഭ്യാസ വായ്പകളുടെ പലിശ എഴുതിത്തള്ളുക, മുഴുവൻ തൊഴിലാളികൾക്കും ചുരുങ്ങിയ ദിവസക്കൂലി 400 രൂപയെങ്കിലുമാക്കുക, കാർഷികവിളകൾക്കു താങ്ങുവില നിയമപരമാക്കുക, അഗ്നിപഥ് പദ്ധതി നിർത്തലാക്കുക, ആവശ്യമില്ലാത്ത എല്ലാ സംസ്ഥാനങ്ങളിലും നീറ്റ് പരീക്ഷ റദ്ദാക്കുക എന്നീ ആവശ്യങ്ങളും കോണ്‍ഗ്രസ് നേതാവ് രാജ്യസഭയിൽ ഉന്നയിച്ചു. വെറും പത്ത് വാക്കുകളിൽ തള്ളാനുള്ള നിസാര വിഷയമാണോ പണപ്പെരുപ്പം എന്നു ചിദംബരം ചോദിച്ചു.

രാജ്യത്തെ ഉൾപ്രദേശങ്ങളിൽ സന്തോഷിക്കുന്ന ഒരാളെ കാണാനാകില്ല. വിലക്കയറ്റത്തിന്‍റെ ദുരിതം അനുഭവിക്കുന്നവരാണു സാധാരണക്കാരും പാവങ്ങളും. താങ്ങാവുന്നതിനും മുകളിലാണ് പണപ്പെരുപ്പം. കേന്ദ്രസർക്കാരിന്‍റെ കണക്കനുസരിച്ചുതന്നെ വിലക്കയറ്റം വളരെ കൂടുതലാണ്.

മൊത്തവിലയിൽ 3.4 ശതമാനവും ചില്ലറവിലയിൽ 5.1 ശതമാനവും ഭക്ഷ്യവിലയിൽ 9.1 ശതമാനവുമാണു വർധനയുണ്ടായതെന്ന് ബജറ്റ് ചർച്ചയിൽ പങ്കെടുത്ത് ചിദംബരം ചൂണ്ടിക്കാട്ടി.


തൊഴിലില്ലായ്മയാണ് ഏറ്റവും വലിയ വെല്ലുവിളി. രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് 9.2 ശതമാനമായി കൂടി. സ്വകാര്യമേഖലയിലെ തൊഴിലിനുപോലും ലക്ഷക്കണക്കിനു യുവാക്കളാണ് അപേക്ഷിക്കുന്നത്. യുപി പോലീസിലെ 60,244 ഒഴിവുകൾക്കായി നടത്തിയ പരീക്ഷയ്ക്ക് 48 ലക്ഷം പേരാണ് അപേക്ഷിച്ചത്. ദിവസങ്ങൾക്കു ശേഷം ആ പരീക്ഷ റദ്ദാക്കി.

എയർ ഇന്ത്യയിലെ 2,216 ഒഴിവുകൾക്കായി 25,000 പേർ മുംബൈ വിമാനത്താവളത്തിൽ തടിച്ചുകൂടി. കാൽ ലക്ഷം പേർ 22,000 രൂപ വീതമാണ് ഇതിനായി അടച്ചത്. എന്നിട്ടും ഇന്ത്യയിൽ തൊഴിൽ പ്രതിസന്ധിയില്ലെന്ന് റിസർവ് ബാങ്ക് അവകാശപ്പെട്ടുവെന്ന് ചിദംബരം ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസിന്‍റെ പ്രകടനപത്രിക വായിക്കാൻ ധനമന്ത്രിക്ക് അവസരം ലഭിച്ചതിൽ പ്രത്യേക സന്തോഷമുണ്ട്. കോണ്‍ഗ്രസ് പ്രകടനപത്രിക വായിക്കാൻ ഭരണപക്ഷത്തെ മറ്റുള്ളവരോടും അഭ്യർഥിക്കുന്നു.

കോണ്‍ഗ്രസ് പ്രകടനപത്രികയിൽനിന്നു കൂടുതൽ ആശയങ്ങൾ എടുക്കാൻ പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും പ്രേരിപ്പിക്കാം. കോപ്പിയടി ഇവിടെ നിരോധിച്ചിട്ടില്ല.

വാസ്തവത്തിൽ, പകർത്തുന്നതു പ്രോത്സാഹിപ്പിക്കപ്പെടുന്നു. പ്രതിഫലം നൽകുകയും ചെയ്യും. ദയവായി കുറച്ചുകൂടി കോപ്പിയടിക്കൂ- കോണ്‍ഗ്രസ് നേതാവ് പരിഹസിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.