കേന്ദ്രമന്ത്രിമാർ ഉണ്ടായിട്ടും അവഗണിച്ചു: തരൂർ
കേന്ദ്രമന്ത്രിമാർ ഉണ്ടായിട്ടും അവഗണിച്ചു: തരൂർ
Thursday, July 25, 2024 2:27 AM IST
ന്യൂഡൽഹി: എയിംസ് അടക്കമുള്ള ആവശ്യങ്ങൾ മുതൽ പ്രളയം അടക്കമുള്ള പ്രകൃതിദുരന്തങ്ങൾ നേരിടുന്നതിനുള്ള സഹായം വരെ കേന്ദ്രബജറ്റിൽ കേരളത്തെ അവഗണിച്ചെന്നു പാർലമെന്‍റിൽ ഡോ. ശശി തരൂർ എംപി.

സ്വകാര്യനിക്ഷേപത്തിന്‍റെ മറവിൽ മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്ന ബജറ്റിൽ പാവങ്ങളോടു തീരെ കരുണ കാട്ടിയില്ലെന്നും തൊഴിൽ സൃഷ്ടിക്കാൻ മുതൽമുടക്കില്ലെന്നും തരൂർ പറഞ്ഞു.
എൻഡിഎ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങൾക്കും പ്രകൃതിദുരന്തങ്ങളെ നേരിടാനുള്ള സഹായപദ്ധതി പ്രഖ്യാപിച്ചു. എന്നാൽ കേരളത്തിന് ഒന്നും നൽകിയില്ല. വർഷങ്ങളായി ആവശ്യപ്പെടുന്ന എയിംസ് പോലും അനുവദിച്ചില്ല.

സംസ്ഥാനത്തുനിന്ന് രണ്ടു കേന്ദ്രമന്ത്രിമാർ ഉണ്ടായിട്ടും ഇത്ര അവഗണനയുണ്ടായതു ശരിയായില്ല. ചില സംസ്ഥാനങ്ങൾ മറ്റുള്ളവയേക്കാൾ പ്രധാനമാണെന്ന് എൻഡിഎ സർക്കാർ കരുതുന്നു. അതു ശരിയല്ല. - ലോക്സഭയിൽ നടന്ന ബജറ്റ് ചർച്ചയിൽ തരൂർ ചൂണ്ടിക്കാട്ടി.


ബിജെപിക്ക് ആശയങ്ങൾപോലും തീർന്നെന്ന് ബജറ്റ് വ്യക്തമാക്കി. സാന്പത്തിക മികവിനേക്കാളേറെ രാഷ്‌ട്രീയ താത്പര്യങ്ങളാണുണ്ടായത്. പ്രത്യേക പരിഗണന നൽകിയ സംസ്ഥാനങ്ങളെയും കബളിപ്പിച്ചിട്ടുണ്ട്.

ആന്ധ്രപ്രദേശിന് കേന്ദ്രവിഹിതം വകയിരുത്തുകയല്ല, മറിച്ച് വായ്പ ശരിയാക്കി നൽകാമെന്നാണു പറഞ്ഞത്. ആന്ധ്രയെ കൂടുതൽ കടക്കെണിയിലാക്കുന്നതാണ് നിർദേശമെന്ന് തരൂർ പറഞ്ഞു. ഒരു വശത്ത് വൻകോടീശ്വരന്മാർ 5,000 കോടി മുടക്കി ആഘോഷമായി വിവാഹം നടത്തുന്പോൾ മറുവശത്ത് ദരിദ്രന് 200 രൂപ പോലും കിട്ടുന്നില്ല.

വലിയ വാഹനങ്ങളുടെയും ബിസിനസ് ക്ലാസ് വിമാന ടിക്കറ്റുകളുടെയും വില്പന കൂടുന്നുണ്ട്. എന്നാൽ, ചെറുകാറുകളുടെയും ഇരുചക്ര വാഹനങ്ങളുടെ വില്പന കുറഞ്ഞുവെന്ന് തരൂർ വിശദീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.