ഏഴ് മുഖ്യമന്ത്രിമാർ നീതി ആയോഗ് യോഗം ബഹിഷ്കരിക്കും
ഏഴ് മുഖ്യമന്ത്രിമാർ  നീതി ആയോഗ് യോഗം ബഹിഷ്കരിക്കും
Thursday, July 25, 2024 2:27 AM IST
ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോടുള്ള വിവേചനത്തിൽ പ്രതിഷേധിച്ച് ഏഴ് മുഖ്യമന്ത്രിമാർ നീതി ആയോഗ് യോഗം ബഹിഷ്കരിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ശനിയാഴ്ച ഡൽഹിയിൽ നടക്കുന്ന യോഗം ബഹിഷ്കരിക്കുമോയെന്ന് ഇന്ത്യാ സഖ്യത്തിന്‍റെ ഭാഗമാണെങ്കിലും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വ്യക്തമാക്കിയിട്ടില്ല. കേന്ദ്രബജറ്റിലെ അവഗണനയ്ക്കെതിരേ തെലുങ്കാന നിയമസഭ ഇന്നലെ പ്രമേയം പാസാക്കി. ബിജെപി പ്രമേയത്തെ എതിർത്തു.

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് ആദ്യം ബഹിഷ്കരണം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, രേവന്ത് റെഡ്ഡി, സുഖ്വീന്ദർ സിംഗ് സുഖു എന്നിവരും യോഗം ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ എന്നിവരും യോഗത്തിൽ പങ്കെടുക്കില്ലെന്നാണു സൂചന. ജയിലിൽ തുടരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് പങ്കെടുക്കാനാകില്ല.

ഇതിനിടെ, ഭരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം എതിരാളികളെ ലക്ഷ്യം വയ്ക്കുന്നതു തുടർന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒറ്റപ്പെടുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ മുന്നറിയിപ്പു നൽകി.


തെരഞ്ഞെടുപ്പു കഴിഞ്ഞു. ഇനി രാജ്യത്തെക്കുറിച്ചു ചിന്തിക്കണം. കേന്ദ്രബജറ്റ് മോദി സർക്കാരിനെ രക്ഷിച്ചേക്കാമെങ്കിലും രാജ്യത്തെ രക്ഷിക്കില്ല. വസ്തുനിഷ്ഠമായി ഭരണം നടത്തിയില്ലെങ്കിൽ ഒറ്റപ്പെടും.

ബിജെപിയെ തോൽപിച്ചവരോട് ഇനിയും പ്രതികാരബുദ്ധി കാണിക്കരുത്. രാഷ്‌ട്രീയ ഇഷ്ടങ്ങൾക്കും അനിഷ്ടങ്ങൾക്കും അനുസരിച്ചു ഭരിച്ചാൽ മോദി ഒറ്റപ്പെടും- സ്റ്റാലിൻ ചൂണ്ടിക്കാട്ടി.

പ്രതിപക്ഷ സർക്കാരുകളുള്ള സംസ്ഥാനങ്ങളോട് ബജറ്റിൽ വിവേചനം കാണിച്ചതിനെതിരേ പ്രതിഷേധിക്കാൻ ഇന്ത്യ സഖ്യം നേതാക്കളുടെ യോഗത്തിൽ തീരുമാനിച്ചതിന്‍റെ തുടർച്ചയാണ് മുഖ്യമന്ത്രിമാരുടെ ബഹിഷ്കരണം.

പാർലമെന്‍റിലും പുറത്തും സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം ഇന്നലെ ഒറ്റക്കെട്ടായി പ്രതിഷേധിച്ചു. കേരളത്തോടുള്ള അവഗണനയ്ക്കെതിരേ യുഡിഎഫ്, എൽഡിഎഫ് എംപിമാർ സംയുക്തമായി പ്രതിഷേധിച്ചതും ശ്രദ്ധേയമായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.