നിർമിത ബുദ്ധി ഉപയോഗത്തിനായി നിയമം വേണം: ജോസ് കെ. മാണി
നിർമിത ബുദ്ധി ഉപയോഗത്തിനായി നിയമം വേണം: ജോസ് കെ. മാണി
Thursday, July 25, 2024 2:27 AM IST
ന്യൂഡൽഹി: നിർമിത ബുദ്ധി (എഐ) സംവിധാനങ്ങളുടെ ഉപയോഗം വർധിക്കുന്പോൾ ഉണ്ടാകാനിടയുള്ള ഭയപ്പെടുത്തുന്ന അപകടങ്ങൾ തടയുന്നതിന് സമഗ്ര നിയമനിർമാണം നടത്തണമെന്ന് കേരള കോണ്‍ഗ്രസ്- എം ചെയർമാൻ ജോസ് കെ. മാണി എംപി രാജ്യസഭയിൽ ആവശ്യപ്പെട്ടു.

യന്ത്രങ്ങളെ ബുദ്ധിപരമാക്കുന്നതിനും മനുഷ്യരെപ്പോലെ പ്രവർത്തിപ്പിക്കുന്നതിനും നിർമിതബുദ്ധി ഉപയോഗിക്കുന്പോൾ വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യാനിടയുണ്ട്.

സമൂഹമാധ്യമങ്ങളും നവമാധ്യമങ്ങളും അടക്കമുള്ളവയിൽ നുഴഞ്ഞുകയറ്റം നടത്താനും വ്യക്തികളുടെ അനുമതിയോ ഉഭയകക്ഷി സമ്മതമോ ഇല്ലാതെ വിവരശേഖരണം നടത്താനുമുള്ള സാധ്യതകളുണ്ട്.

ഭരണഘടന ഉറപ്പു നൽകുന്ന വ്യക്തിഗത സ്വകാര്യതയ്ക്കു വലിയ വെല്ലുവിളിയും ഭീഷണിയുമാണിത്. ഇന്ത്യപോലെ വൈവിധ്യങ്ങളുള്ള രാജ്യത്ത് സാമൂഹിക വിവേചനവും അസമത്വങ്ങളും ലക്ഷ്യമിട്ട് ഛിദ്രശക്തികൾക്ക് നിർമിത ബുദ്ധിയിലൂടെ കൂടുതൽ ആളുകളിലേക്കു വേഗത്തിൽ കടന്നുചെല്ലാൻ സാധിക്കും.


മനുഷ്യർ പ്രവർത്തിപ്പിക്കുന്ന യന്ത്രസംവിധാനങ്ങൾ കൈകാര്യം ചെയ്യുന്നതിന് നിർമിതബുദ്ധി സംവിധാനങ്ങൾക്കു കഴിയും. ഇതുമൂലം രാജ്യത്ത് തൊഴിലാളികൾക്കു കൂട്ടത്തോടെ തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യവുമുണ്ട്. പുതിയ തൊഴിലവസരങ്ങൾക്കുള്ള സാധ്യതയും ഇല്ലാതെയാകും.

ഇത്തരം ആശങ്കകൾ പരിഹരിക്കുന്നതിന് നിർമിത ബുദ്ധിയുടെ പ്രയോഗം സംബന്ധിച്ച് വ്യക്തമായ മാർഗരേഖയും നിയമനിർമാണവും നടത്തേണ്ടത് അനിവാര്യമാണെന്ന് ജോസ് ചൂണ്ടിക്കാട്ടി. നിർമിത ബുദ്ധിയുടെ പ്രയോഗത്തെക്കുറിച്ചു വ്യാപകമായ ബോധവത്കരണ, പരിശീലന പരിപാടികൾ സർക്കാർതലത്തിൽ സംഘടിപ്പിക്കണമെന്നും ജോസ് കെ. മാണി പാർലമെന്‍റിൽ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.