ജനപ്രിയ പ്രഖ്യാപനങ്ങളില്ലാതെ മൂന്നാം മോദി സർക്കാരിന്‍റെ ആദ്യബജറ്റ്
ജനപ്രിയ പ്രഖ്യാപനങ്ങളില്ലാതെ മൂന്നാം മോദി സർക്കാരിന്‍റെ ആദ്യബജറ്റ്
Wednesday, July 24, 2024 2:52 AM IST
ജോർജ് കള്ളിവയലിൽ

ന്യൂഡൽഹി: വലുതും ജനപ്രിയവുമായ പ്രഖ്യാപനങ്ങളില്ലാത്ത മൂന്നാം മോദി സർക്കാരിന്‍റെ ആദ്യബജറ്റിൽ കേന്ദ്രഭരണത്തെ താങ്ങിനിർത്തുന്ന സഖ്യകക്ഷികളുടെ ആന്ധ്രപ്രദേശ്, ബിഹാർ സംസ്ഥാനങ്ങൾക്കു നിരവധി വികസന പദ്ധതികളും സാന്പത്തികസഹായവും. ബിജെപി എംപിയും രണ്ടു മന്ത്രിമാരും ഉണ്ടായിട്ടും കേരളത്തിന് ബജറ്റിൽ കാര്യമായൊന്നുമില്ല. സ്വർണം, വെള്ളി, മൊബൈൽ ഫോണുകൾ തുടങ്ങിയവയുടെ കസ്റ്റംസ് തീരുവ കുറച്ചു.

ആദായനികുതിയിൽ പുതിയ സ്കീമിൽ ചെറിയ ആശ്വാസം നൽകി ശന്പളക്കാരെ സന്തോഷിപ്പിക്കാൻ ശ്രമിച്ചതൊഴിച്ചാൽ ഇടത്തരക്കാർ, പാവങ്ങൾ, കർഷകർ, തൊഴിലാളികൾ, സ്ത്രീകൾ, മുതിർന്ന പൗരന്മാർ തുടങ്ങിയവർക്കൊന്നും മെച്ചമില്ല. ബജറ്റവതരണ വേളയിൽ കൈയടിച്ച ബിജെപി എംപിമാർ പോലും നിർമല സീതാരാമന്‍റെ ഏഴാം ബജറ്റിൽ തൃപ്തരല്ല.

വിലക്കയറ്റം, തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി തുടങ്ങിയവ പരിഹരിക്കാൻ സമഗ്ര പദ്ധതികളില്ല. തൊഴിൽ സൃഷ്ടിക്കുന്നതിനുള്ള സർക്കാർ പദ്ധതികളോ, മുതൽമുടക്കോ ഇല്ലെങ്കിലും പുതുതായി തൊഴിൽ നേടുന്ന യുവാക്കളുടെ ആദ്യമാസത്തെ ശന്പളമായി മൂന്നു ഗഡുക്കളായി 15,000 രൂപ നൽകുമെന്നു ധനമന്ത്രി അറിയിച്ചു.

2.1 കോടി യുവാക്കൾക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. അഞ്ചു വർഷംകൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ നൈപുണ്യം നൽകും. ഉന്നതവിദ്യാഭ്യാസത്തിന് 10 ലക്ഷം രൂപവരെ വായ്പ പ്രഖ്യാപിച്ചു. സ്റ്റാർട്ടപ്പുകൾക്കുള്ള ഏഞ്ചൽ ടാക്സ് നിർത്തലാക്കി.

മോദിയുടെ കസേര സംരക്ഷിക്കാനായി നിർമല വിളന്പിയ ‘ആന്ധ്ര, ബിഹാർ മീൽസി’ൽ മറ്റു സംസ്ഥാനങ്ങൾക്ക് അർഹമായ ചോറു പോലും കിട്ടിയില്ലെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തി. ഫെഡറൽ ജനാധിപത്യ രാജ്യത്തിന്‍റെ ആശയംതന്നെ തകർക്കുന്നതും മോദി സർക്കാർ എത്ര ദുർബലമാണെന്നു വ്യക്തമാക്കുന്നതുമാണു ബിഹാറിനും ആന്ധ്രയ്ക്കുമുള്ള പ്രത്യേക പരിഗണനകളെന്ന് പ്രതിപക്ഷ എംപിമാർ ചൂണ്ടിക്കാട്ടി.

ബിഹാർ, ആസാം, സിക്കിം, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ് സംസ്ഥാനങ്ങൾക്കു വെള്ളപ്പൊക്ക നിയന്ത്രണത്തിനായി 11,500 കോടി രൂപ നൽകുന്പോഴും വൻ പ്രളയക്കെടുതി പതിവായ കേരളത്തിന് പേരിനുപോലുമില്ല സഹായം. കേരളം, തമിഴ്നാട്, കർണാടക പോലുള്ള സംസ്ഥാനങ്ങളെ പാടേ അവഗണിച്ചപ്പോൾ ബിജെപിക്കു തിരിച്ചടിയേറ്റ യുപിക്കും കാര്യമായ പരിഗണനയില്ല.
ആന്ധ്രപ്രദേശിന്‍റെ വികസനത്തിനായി ഈ സാന്പത്തികവർഷം 15,000 കോടി രൂപ അനുവദിക്കും.

തുടർന്നുള്ള വർഷങ്ങളിൽ കൂടുതൽ ഫണ്ട് നൽകുമെന്നു ധനമന്ത്രി നിർമല ഉറപ്പുനൽകി. ആന്ധ്രപ്രദേശ് പുനഃസംഘടനാ നിയമത്തോടുള്ള പ്രതിബദ്ധത ഊന്നിപ്പറയുകയും പോളവാരം അണക്കെട്ട് പദ്ധതി പ്രത്യേകം പരാമർശിക്കുകയും ചെയ്തു. ആന്ധ്രയിലെ പിന്നാക്ക പ്രദേശങ്ങൾക്കുള്ള ഗ്രാന്‍റുകളും വാഗ്ദാനം ചെയ്തു. ആന്ധ്രപ്രദേശിന്‍റെ പുതിയ തലസ്ഥാനത്തിന് 15,000 കോടി രൂപ നൽകുമെന്നു ധനമന്ത്രി പ്രഖ്യാപിച്ചു.

ബിഹാറിനു പുതിയ വിമാനത്താവളങ്ങൾ, മെഡിക്കൽ കോളജുകൾ, കായിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്കുള്ള പദ്ധതികൾ സീതാരാമൻ വെളിപ്പെടുത്തി. പാറ്റ്ന-പൂർണിയ, ബക്സർ-ഭഗൽപുർ, ബോധ്ഗയ-രാജ്ഗിർ-വൈശാലി-ദർഭംഗ എക്സ്പ്രസ് വേകൾ എന്നിവയുൾപ്പെടെ ബിഹാറിലെ ഹൈവേകൾക്കായി 26,000 കോടി രൂപ വകയിരുത്തി. ഗയയിൽ 2,400 മെഗാവാട്ട് വൈദ്യുതിനിലയവും വ്യവസായ ഇടനാഴിയും പ്രഖ്യാപിച്ചു.


കേന്ദ്രബജറ്റിൽ മൊത്തം 11.11 ലക്ഷം കോടി രൂപയാണു മൂലധനച്ചെലവ്. അടിസ്ഥാനസൗകര്യവികസന ചെലവ് ഇടക്കാല ബജറ്റിലേതു പോലെ ജിഡിപിയുടെ 3.4 ശതമാനമാണ്. ഗ്രാമവികസനത്തിന് 2.66 ലക്ഷം കോടി രൂപ വകയിരുത്തി. വിവിധ റോഡ് കണക്ടിവിറ്റി പദ്ധതികൾക്ക് 26,000 കോടി രൂപ ലഭ്യമാക്കും.

റെയിൽവേക്ക് 2.62 ലക്ഷം കോടി രൂപ നീക്കിവയ്ക്കും. പാവങ്ങളുടെയും ഇടത്തരക്കാരുടെയും ഭവനനിർമാണത്തിനുള്ള പ്രധാനമന്ത്രി ആവാസ് യോജനയ്ക്കായി 10 ലക്ഷം കോടി രൂപയാണ് വകയിരുത്തിയത്. അടുത്ത അഞ്ചു വർഷത്തേക്കുള്ള കേന്ദ്ര സഹായമായി 2.2 ലക്ഷം കോടി ഉൾപ്പെടെയാണിത്.

മുദ്ര വായ്പ 10 ലക്ഷത്തിൽനിന്ന് 20 ലക്ഷമായി ഉയർത്തി. പന്ത്രണ്ട് പുതിയ വ്യവസായ പാർക്കുകളും പ്രഖ്യാപിച്ചെങ്കിലും കേരളത്തിനില്ല. പ്രകൃതിയുമായി ഇണങ്ങിയുള്ള കൃഷിയിലേക്ക് (നാച്വറൽ ഫാമിംഗ്) ഒരു കോടി കർഷകരെ കൊണ്ടുവരും. ചെമ്മീൻ കൃഷി, സംസ്കരണം, കയറ്റുമതി എന്നിവയ്ക്കു പ്രോത്സാഹനം നൽകുന്നതു കേരളത്തിനും നേട്ടമാകും.

വില കുറയും

☛ മൊബൈല്‍ ഫോണ്‍, ചാര്‍ജറുകളും അനുബന്ധ വസ്തുക്കളും
☛ സ്വര്‍ണം, വെള്ളി, പ്ലാറ്റിനം ആഭരണങ്ങളും ഉത്പന്നങ്ങളും
☛ കാൻസർ മരുന്നുകൾ‌
☛ മത്സ്യങ്ങൾ
☛ എക്സ്റേ സേവനങ്ങൾ
☛ സോളാർ സെല്ലുകളും പാനലുകളും
☛ ലെതർ നിർമിത വസ്ത്രങ്ങൾ, പാദരക്ഷകൾ
☛ സ്റ്റീൽ, ചെന്പ് ഉത്പന്നങ്ങൾ

വില കൂടും

☛ ഏതാനും ടെലികോം സംവിധാനങ്ങൾ
☛ അമോണിയം നൈട്രേറ്റ്
☛ പിവിസി ഫ്ളെക്സ് ബാനറുകൾ

എല്ലാവർ‍ക്കും ഗുണം

നികുതിഭാരം കുറയ്ക്കുന്നതിലാണു സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ഗുണംചെയ്യുന്ന ബജറ്റിലൂടെ വികസിത ഇന്ത്യക്കായുള്ള അസ്തിവാരം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. ഗ്രാമീണരും പാവപ്പെട്ടവരും കര്‍ഷകരും ഉള്‍പ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ശക്തീകരിക്കാൻ ഉതകുന്ന ബജറ്റ് വിദ്യാഭ്യാസ-നൈപുണ്യവികസന മേഖലകളെ പുതിയ തലത്തിലെത്തിക്കും.

-പ്രധാനമന്ത്രി നരേന്ദ്ര മോദി

കസേര സംരക്ഷിക്കണം

സ്വന്തം കസേര സംരക്ഷിക്കാനും ചങ്ങാത്ത മുതലാളിമാരെ സുഖിപ്പിക്കാനുമുള്ളതാണ് ബജറ്റ്. പൊള്ളയായ വാഗ്ദാനങ്ങളുള്ള ബജറ്റിൽ കോണ്‍ഗ്രസ് പ്രകടനപത്രികയിലെയും മുൻ ബജറ്റുകളിലെയും ആശയങ്ങൾ പകർത്തി ഒട്ടിക്കുകയാണ് ധനമന്ത്രി നിർമല സീതാരാമൻ ചെയ്തത്.


-പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.