കാർഷികമേഖലയ്ക്ക് 1.52 ലക്ഷം കോടി
കാർഷികമേഖലയ്ക്ക് 1.52 ലക്ഷം കോടി
Wednesday, July 24, 2024 2:52 AM IST
ന്യൂഡൽഹി: കേന്ദ്രബജറ്റിൽ കൃഷിക്കും അനുബന്ധമേഖലയ്ക്കുമായി 1.52 ലക്ഷം കോടി രൂപ വകയിരുത്തി. ആറ് കോടി കർഷകരുടെയും ഭൂമിയുടെയും വിവരം ശേഖരിക്കും. ഇവ കർഷകഭൂമി റജിസ്ട്രിയിൽ ഉൾപ്പെടുത്തും.

ഉത്പാദനക്ഷമതകൂടിയതും കാലാവസ്ഥാ മാറ്റത്തെ അതിജീവിക്കാൻ ശേഷിയുള്ളതുമായ 32 ധാന്യവിളകൾ ഉൾപ്പെടെ 109 പുതിയ വിളകൾ വൈകാതെ കർഷകർക്കായി പുറത്തിറക്കും.

സർക്കാർ, സ്വകാര്യമേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ഗവേഷകർക്ക് ഒരുപോലെ ഈ ദൗത്യത്തിൽ പങ്കാളികളാകാൻ കഴിയും. കൂടാതെ, സംസ്ഥാനങ്ങളുമായി ചേർന്ന് 400 ജില്ലകളിൽ ഡിജിറ്റൽ ക്രോപ്പ് സർവേ നടത്തും.

രണ്ട് വർഷത്തിനുള്ളിൽ ഒരുകോടി കർഷകരെ ജൈവകൃഷിയിലേക്ക് ആകർഷിക്കാനുള്ള പദ്ധതിയും നടപ്പിലാക്കും. ബയോ ഇൻപുട്ട് റിസോഴ്സ് സെന്‍ററുകൾ പ്രാദേശിക തലത്തിൽനടപ്പാക്കും. സ്വയം‌പര്യാപ്ത ലക്ഷ്യമിട്ട് പയർവർഗങ്ങളിലും എണ്ണക്കുരു ഉത്പാദനത്തിലും പ്രത്യേക പദ്ധതി കൊണ്ടുവരും.


കാർഷിക മേഖലയുടെ ഉന്നമനം ലക്ഷ്യംവച്ചുകൊണ്ട് പച്ചക്കറി ഉത്പാദനത്തിനായി ക്ലസ്റ്ററുകൾ രൂപീകരിക്കും. സംഭരണം, വിപണനം എന്നിവയ്ക്കായി ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ കോ–ഓപ്പറേറ്റീവ് സ്ഥാപനങ്ങൾ, സ്റ്റാർട്ടപ് എന്നിവയ്ക്കുള്ള സഹായം നൽകും. ജൻ സമർഥ് അടിസ്ഥാനമാക്കി അഞ്ച് സംസ്ഥാനങ്ങളിൽ കിസാൻ ക്രെഡിറ്റ് കാർഡ് കൊണ്ടുവരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.