എംപിമാരുടെ സത്യപ്രതിജ്ഞയടക്കം ചേർന്ന ഏഴു ദിവസത്തെ സമ്മേളനത്തിനുശേഷം ഇത്തവണ ബജറ്റ് സമ്മേളനം 16 ദിവസമായി ചുരുക്കിയിരിക്കുകയാണ്. 2023ൽ ബജറ്റ് സമ്മേളനം 25 ദിവസം നീണ്ടുനിന്നിരുന്നു.
നീറ്റ് ചോദ്യ പേപ്പർ ചോർച്ച, ഹാത്രസ് ദുരന്തം, മണിപ്പുർ കലാപം, അഗ്നിപഥ് പദ്ധതി, പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പീഡിപ്പിക്കൽ എന്നിവ മുതൽ തൊഴിലില്ലായ്മ, വിലക്കയറ്റം, കാർഷിക പ്രതിസന്ധി അടക്കമുള്ള വിഷയങ്ങൾ ഉയർത്തി ബജറ്റ് സമ്മേളനം പ്രക്ഷുബ്ധമായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.