വൻ പ്രഖ്യാപനങ്ങൾക്കിടയിലും ബജറ്റിന് വെല്ലുവിളികളേറെ
വൻ പ്രഖ്യാപനങ്ങൾക്കിടയിലും ബജറ്റിന് വെല്ലുവിളികളേറെ
Sunday, July 7, 2024 1:13 AM IST
ന്യൂഡൽഹി: പാർലമെന്‍റ് സമ്മേളനത്തിനു തുടക്കംകുറിച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമു നടത്തിയ പ്രസംഗത്തിൽ അറിയിച്ചതുപോലെ, കേന്ദ്രബജറ്റിൽ ചരിത്രപരമായ നിരവധി പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും.

എങ്കിലും ഓരോ വർഷവും ലക്ഷക്കണക്കിന് തൊഴിലവസരം സൃഷ്‌ടിക്കുകയെന്നതാണ് മോദിസർക്കാരിനു മുന്നിലുള്ള വലിയ വെല്ലുവിളിയെന്ന് സാന്പത്തികവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

സാന്പത്തിക, വ്യാവസായിക വളർച്ച ത്വരിതപ്പെടുത്തുന്നതും വലിയതോതിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതുമാകും 2024-25 വർഷത്തേക്കുള്ള സന്പൂർണ കേന്ദ്രബജറ്റെന്നാണു പ്രതീക്ഷ. അതേസമയം, പ്രതിസന്ധി നേരിടുന്ന കാർഷിക, ഗ്രാമീണ, ചെറുകിട വ്യവസായ മേഖലകൾക്ക് കാര്യമായ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുമോയെന്നതാകും പ്രധാനം.

വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളും രാജ്യം പ്രതീക്ഷിക്കുന്നു. ഇടത്തരം ശന്പളക്കാർക്ക് ആദായനികുതി ഘടനയിൽ മാറ്റം വരുമെന്നതാണ് ഏറ്റവും വലിയ പ്രതീക്ഷകളിലൊന്ന്. സാന്പത്തികവളർച്ചയ്ക്കായി കൂടുതൽ പണം ചെലവാക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്ന പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നു.

ബിരുദവും തൊഴിൽ വൈദഗ്ധ്യവും നേടുന്ന യുവാക്കളുടെ എണ്ണം വൻതോതിൽ കൂടുന്നതിനാൽ ആവശ്യമായ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിൽ രാജ്യം കടുത്ത വെല്ലുവിളി നേരിടുകയാണെന്ന് സിറ്റി ഗ്രൂപ്പ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.


തൊഴിൽ വിപണിയിൽ പുതുതായി പ്രവേശിക്കുന്നവരെ ഉൾക്കൊള്ളാൻ അടുത്ത ദശകത്തിൽ ഇന്ത്യക്ക് പ്രതിവർഷം 12 ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്‌ടിക്കേണ്ടതുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. എന്നാൽ, നിലവിൽ ഇതിന്‍റെ മൂന്നിലൊന്നുപോലും തൊഴിൽ പുതുതായി സൃഷ്‌ടിക്കപ്പെടുന്നില്ല.

രാജ്യം ഏഴു ശതമാനം സാന്പത്തികവളർച്ച നേടിയാലും ഓരോ വർഷവും 8-9 ദശലക്ഷം തൊഴിലവസരങ്ങൾ മാത്രമേ സൃഷ്‌ടിക്കപ്പെടുകയുള്ളൂവെന്ന് സാന്പത്തിക വിദഗ്ധരായ സമീറൻ ചക്രവർത്തിയും ബഖർ സെയ്ദിയും റിപ്പോർട്ടിൽ പറഞ്ഞു.

തൊഴിൽദാതാക്കളായ മേഖലകളിൽ വൻതോതിൽ സർക്കാർ, സ്വകാര്യ, വിദേശ നിക്ഷേപം നടത്തേണ്ടതുണ്ട്. ജോലിയുടെ ഗുണനിലവാരമാണ് മറ്റൊരു പ്രധാന പ്രശ്നം.

ജിഡിപിയിൽ 20 ശതമാനത്തിൽ താഴെ സംഭാവന നൽകുന്ന കാർഷിക മേഖലയിൽ 46 ശതമാനം തൊഴിലാളികൾ ഇപ്പോഴും ജോലി ചെയ്യുന്നുണ്ട്. കർഷകത്തൊഴിലാളികളുടെ വേതനം ഉയർത്തേണ്ടതുമുണ്ട്. 2023ലെ മൊത്തം തൊഴിലിന്‍റെ 11.4 ശതമാനം മാത്രമാണ് ഉത്പാദന മേഖലകളിലുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.