തൊഴിൽ വിപണിയിൽ പുതുതായി പ്രവേശിക്കുന്നവരെ ഉൾക്കൊള്ളാൻ അടുത്ത ദശകത്തിൽ ഇന്ത്യക്ക് പ്രതിവർഷം 12 ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടതുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. എന്നാൽ, നിലവിൽ ഇതിന്റെ മൂന്നിലൊന്നുപോലും തൊഴിൽ പുതുതായി സൃഷ്ടിക്കപ്പെടുന്നില്ല.
രാജ്യം ഏഴു ശതമാനം സാന്പത്തികവളർച്ച നേടിയാലും ഓരോ വർഷവും 8-9 ദശലക്ഷം തൊഴിലവസരങ്ങൾ മാത്രമേ സൃഷ്ടിക്കപ്പെടുകയുള്ളൂവെന്ന് സാന്പത്തിക വിദഗ്ധരായ സമീറൻ ചക്രവർത്തിയും ബഖർ സെയ്ദിയും റിപ്പോർട്ടിൽ പറഞ്ഞു.
തൊഴിൽദാതാക്കളായ മേഖലകളിൽ വൻതോതിൽ സർക്കാർ, സ്വകാര്യ, വിദേശ നിക്ഷേപം നടത്തേണ്ടതുണ്ട്. ജോലിയുടെ ഗുണനിലവാരമാണ് മറ്റൊരു പ്രധാന പ്രശ്നം.
ജിഡിപിയിൽ 20 ശതമാനത്തിൽ താഴെ സംഭാവന നൽകുന്ന കാർഷിക മേഖലയിൽ 46 ശതമാനം തൊഴിലാളികൾ ഇപ്പോഴും ജോലി ചെയ്യുന്നുണ്ട്. കർഷകത്തൊഴിലാളികളുടെ വേതനം ഉയർത്തേണ്ടതുമുണ്ട്. 2023ലെ മൊത്തം തൊഴിലിന്റെ 11.4 ശതമാനം മാത്രമാണ് ഉത്പാദന മേഖലകളിലുള്ളത്.