സത്യപ്രതിജ്ഞയുടെ വേദി, സത്യവാചകം ചൊല്ലിക്കൊടുത്തത് സ്പീക്കറോ അതോ ഗവർണറോ എന്നീ വിഷയങ്ങളിൽ ഒരുമാസമായി തുടർന്ന തർക്കം ഇതോടെ പുതിയ തലത്തിലെത്തിയിരിക്കുകയാണ്.
രാജ്ഭവനിൽ സത്യപ്രതിജ്ഞ നടത്താമെന്ന് ഗവർണറും നിയമസഭയിൽത്തന്നെ വേണമെന്നു സർക്കാരും വാശിപിടിച്ചതാണു തർക്കങ്ങൾക്കു തുടക്കം. ഇതിനിടെ ഗവർണർക്കെതിരേ എംഎൽഎമാർ നിയമസഭാ വളപ്പിൽ സത്യഗ്രഹമിരിക്കുകയും ചെയ്തു.
സത്യപ്രതിജ്ഞ നടത്താനുള്ള അനുമതി വ്യാഴാഴ്ചയാണു ഡെപ്യൂട്ടി സ്പീക്കർക്കു കൈമാറി ഗവർണറുടെ സന്ദേശമെത്തിയത്. സത്യപ്രതിജ്ഞാചടങ്ങിനായി സഭ ചേർന്നപ്പോൾ ഗവർണറുടെ നിലപാട് ചട്ടവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി ഡെപ്യൂട്ടി സ്പീക്കർതന്നെ പിൻമാറുകയായിരുന്നു.