ന്യൂഡൽഹി: കേരളത്തിലെ ബിജെപി സംഘടനാകാര്യ ചുമതല വീണ്ടും പ്രകാശ് ജാവദേക്കറിന്. വിവിധ സംസ്ഥാനങ്ങളിലെ സംഘടനാചുമതലയിലേക്കുള്ള നേതാക്കളെ ഇന്നലെയാണു കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചത്.
ദേശീയ സെക്രട്ടറി വിനോദ് താവ്ഡെയ്ക്കു ബിഹാറിന്റെ ചുമതലയാണ്. തരുൺ ചുഗ് (ജമ്മു കാഷ്മീർ) രാധാ മോഹൻ ദാസ് അഗർവാൾ (കർണാടക), സതീഷ് പുനിയ (ഹരിയാന) എന്നിവർക്കൊപ്പം ബിഹാറിൽനിന്നുള്ള എംഎൽഎ നിധിൻ നാബിന് ഛത്തീസ്ഗഡിന്റെ ചുമതല നൽകി. ആശിഷ് സൂദ് (ഗോവ), ശ്രീകാന്ത് ശർമ (ഹിമാചൽ പ്രദേശ്), ലക്ഷ്മികാന്ത് ബാജ്പേയി (ജാർഖണ്ഡ്), മഹേന്ദ്ര സിംഗ് (മധ്യപ്രദേശ്), വിജയ് പാൽ സിംഗ് തോമർ (ഒഡീഷ) എന്നിവർക്കു പുറമേ മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പഞ്ചാബിലും, ദേശീയ ജനറൽ സെക്രട്ടറി ദുഷ്യന്ത് കുമാർ ഗൗതം ഉത്തരാഖണ്ഡിലും തുടരുമെന്ന് കേന്ദ്രനേതൃത്വം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.