സുരേഷ് ഗോപിക്ക് പെട്രോളിയം-പ്രകൃതിവാതകം, ടൂറിസം വകുപ്പുകളും ജോർജ് കുര്യന് ന്യൂനപക്ഷക്ഷേമം, ഫിഷറീസ്-മൃഗസംരക്ഷണം വകുപ്പുകളുമാണു കിട്ടിയത്.
അനുരാഗ് ഠാക്കൂർ കൈകാര്യം ചെയ്തിരുന്ന വാർത്താവിതരണം, യുവജനക്ഷേമം, സ്പോർട്സ് വകുപ്പുകൾ അശ്വിനി വൈഷ്ണവിനും മൻസുഖ് മാണ്ഡവ്യക്കും വീതിച്ചുനല്കി. സ്മൃതി ഇറാനിയുടെ വകുപ്പുകളായ വനിത-ശിശുക്ഷേമം ഇത്തവണ അന്നപൂർണാ ദേവിക്കാണ്.
തെരഞ്ഞെടുപ്പിനു തൊട്ടു മുന്പ് ബിജെപിയിലെത്തുകയും ലുധിയാനയിൽ പരാജയപ്പെടുകയും ചെയ്ത രവ്നീത് സിംഗ് ബിട്ടുവിനെ ഭക്ഷ്യസംസ്കരണം, റെയിൽവേ വകുപ്പുകളുടെ സഹമന്ത്രിയാക്കിയതു ശ്രദ്ധേയമായി. കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജിതിൻ പ്രസാദയ്ക്കു സഹമന്ത്രിസ്ഥാനമാണ് കിട്ടിയത്. മൻമോഹൻ സിംഗ് മന്ത്രിസഭയിലും ജിതിൻ അംഗമായിരുന്നു.
ദേശീയ സുരക്ഷാ കൗൺസിലിൽ ബിജെപി അംഗങ്ങൾ മാത്രം ദേശീയ സുരക്ഷാ കൗൺസിലിൽ ഇത്തവണയും ബിജെപി അംഗങ്ങൾ മാത്രം. ആഭ്യന്തരം, പ്രതിരോധം, വിദേശകാര്യം, ധനം എന്നീ വകുപ്പുകളുടെ മന്ത്രിമാരാണ് ദേശീയ സുരക്ഷാ കൗൺസിലിൽ അംഗങ്ങളാകുക.