ദളിത് സംവരണം; റിപ്പോർട്ട് ആറു മാസത്തിനകം: ജസ്റ്റീസ് ബാലകൃഷ്ണൻ
ദളിത് സംവരണം; റിപ്പോർട്ട് ആറു മാസത്തിനകം: ജസ്റ്റീസ് ബാലകൃഷ്ണൻ
Thursday, October 17, 2024 1:39 AM IST
ജോർജ് കള്ളിവയലിൽ

ന്യൂഡൽഹി: ദളിത് ക്രൈസ്തവർക്കും മുസ്‌ലിംകൾക്കും പട്ടികജാതി (എസ്‌സി) പദവി നൽകേണ്ടതിന്‍റെ സാധ്യത പരിശോധിക്കാൻ കേന്ദ്രം രൂപീകരിച്ച അന്വേഷണ കമ്മീഷന്‍റെ റിപ്പോർട്ട് ആറു മാസത്തിനകം നൽകുമെന്നു കമ്മീഷൻ അധ്യക്ഷനും സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസുമായ ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണൻ.

കേരളം, ബിഹാർ, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ സിറ്റിംഗ് നടത്തിയ സമിതി ഇനി തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലും കൂടി പരാതിക്കാരെ കേട്ട ശേഷമാകും ശിപാർശ നൽകുകയെന്ന് അദ്ദേഹം "ദീപിക’യോടു പറഞ്ഞു.

എറണാകുളത്തു നേരത്തേ സിറ്റിംഗ് നടത്തിയിരുന്നെങ്കിലും വയനാട് ദുരന്തത്തെത്തുടർന്നു മാറ്റിവച്ച കോട്ടയത്തെ ഹിയറിംഗ് മറ്റൊരു ദിവസം നടത്താൻ ശ്രമിക്കുമെന്നും ജസ്റ്റീസ് ബാലകൃഷ്ണൻ അറിയിച്ചു. മൂന്നംഗ അന്വേഷണ കമ്മീഷന്‍റെ രണ്ടു വർഷത്തെ കാലാവധി ഈ മാസം അവസാനിച്ചിരുന്നു.

മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ. രവീന്ദർ കുമാർ ജെയിൻ, യുജിസി മുൻ അംഗവും മുൻ വൈസ് ചാൻസലറുമായ സുഷ്മ യാദവ് എന്നിവരാണു മറ്റംഗങ്ങൾ. ക്രൈസ്തവരിൽ തൊട്ടുകൂടായ്മ ഉണ്ടെന്നു പറയാനാവില്ലെന്നാണു കമ്മീഷനിലെ ഒരംഗം അഭിപ്രായപ്പെട്ടതെന്നു ജസ്റ്റീസ് ബാലകൃഷ്ണൻ പറഞ്ഞു.


എങ്കിലും ബന്ധപ്പെട്ടവരുടെ അഭിപ്രായം കേട്ടശേഷമാകും കമ്മീഷൻ കേന്ദ്രസർക്കാരിനു റിപ്പോർട്ട് നൽകുകയെന്ന് അദ്ദേഹം വ്യക്തമാക്കി. പട്ടികജാതിക്കാരായി ജനിച്ചവർ ക്രൈസ്തവ, ഇസ്‌ലാം വിശ്വാസം സ്വീകരിച്ചതിന്‍റെ പേരിൽ സംവരണാനുകൂല്യങ്ങൾ നിഷേധിക്കരുതെന്ന് 2007ൽ ജസ്റ്റീസ് രംഗനാഥ് മിശ്ര കമ്മീഷൻ ശിപാർശ നൽകിയിരുന്നു.

സ്വന്തം മതങ്ങളിൽനിന്നും ഹിന്ദു മേധാവിത്വമുള്ള സമൂഹത്തിൽനിന്നും ദളിത് ക്രൈസ്തവരും മുസ്‌ലിംകളും ഉച്ചനീചത്വങ്ങൾ ഇപ്പോഴും അനുഭവിക്കുന്നുണ്ടെന്നും അവർക്കും സംവരണത്തിന്‍റെ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടെന്നും ജസ്റ്റീസ് രംഗനാഥ് മിശ്ര ചൂണ്ടിക്കാട്ടി.

സംവരണം നിഷേധിക്കുന്നത് ഈ വിഭാഗങ്ങളുടെ സാന്പത്തികവും വിദ്യാഭ്യാസപരവും സാമൂഹ്യപരവുമായ പിന്നാക്കാവസ്ഥയ്ക്കു കാരണമാകുമെന്നും റിപ്പോർട്ടിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.