എങ്കിലും ബന്ധപ്പെട്ടവരുടെ അഭിപ്രായം കേട്ടശേഷമാകും കമ്മീഷൻ കേന്ദ്രസർക്കാരിനു റിപ്പോർട്ട് നൽകുകയെന്ന് അദ്ദേഹം വ്യക്തമാക്കി. പട്ടികജാതിക്കാരായി ജനിച്ചവർ ക്രൈസ്തവ, ഇസ്ലാം വിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ സംവരണാനുകൂല്യങ്ങൾ നിഷേധിക്കരുതെന്ന് 2007ൽ ജസ്റ്റീസ് രംഗനാഥ് മിശ്ര കമ്മീഷൻ ശിപാർശ നൽകിയിരുന്നു.
സ്വന്തം മതങ്ങളിൽനിന്നും ഹിന്ദു മേധാവിത്വമുള്ള സമൂഹത്തിൽനിന്നും ദളിത് ക്രൈസ്തവരും മുസ്ലിംകളും ഉച്ചനീചത്വങ്ങൾ ഇപ്പോഴും അനുഭവിക്കുന്നുണ്ടെന്നും അവർക്കും സംവരണത്തിന്റെ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടെന്നും ജസ്റ്റീസ് രംഗനാഥ് മിശ്ര ചൂണ്ടിക്കാട്ടി.
സംവരണം നിഷേധിക്കുന്നത് ഈ വിഭാഗങ്ങളുടെ സാന്പത്തികവും വിദ്യാഭ്യാസപരവും സാമൂഹ്യപരവുമായ പിന്നാക്കാവസ്ഥയ്ക്കു കാരണമാകുമെന്നും റിപ്പോർട്ടിലുണ്ട്.