കേസുമായി ബന്ധപ്പെട്ട പേജ് നീക്കം ചെയ്യാൻ വിക്കിപീഡിയയോടു കോടതി
കേസുമായി ബന്ധപ്പെട്ട പേജ് നീക്കം ചെയ്യാൻ വിക്കിപീഡിയയോടു കോടതി
Thursday, October 17, 2024 1:12 AM IST
ന്യൂഡൽഹി: സ്വതന്ത്ര വിജ്ഞാന കോശമായ വിക്കിപീഡിയയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഒരു പേജ് നീക്കം ചെയ്യാൻ ഡൽഹി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്.

വാർത്താ ഏജൻസിയായ ഏഷ്യൻ ന്യൂസ് ഇന്‍റർനാഷണലും (എഎൻഐ) വിക്കിപീഡിയയും തമ്മിലുള്ള അപകീർത്തി കേസുമായി ബന്ധപ്പെട്ട ’ഏഷ്യൻ ന്യൂസ് ഇന്‍റർനാഷണലും വിക്കിമീഡിയ ഫൗണ്ടേഷനും’ എന്ന പേജ് നീക്കം ചെയ്യാനാണ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് മൻമോഹൻ, ജസ്റ്റീസ് തുഷാർ റാവു ഗെഡേല എന്നിവർ ആവശ്യപ്പെട്ടത്.


എഎൻഐ സമർപ്പിച്ച അപകീർത്തിക്കേസുമായി ബന്ധപ്പെട്ട് വിക്കിപീഡിയയുടെ അംഗീകൃത പ്രതിനിധി ഈ മാസം 25ന് നേരിട്ട് ഹാജരാകാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തേ ആവശ്യപ്പെട്ടിരുന്നു.

ഇതിനെതിരേ വിക്കിപീഡിയ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. എന്നാൽ പേജ് നീക്കം ചെയ്ത ശേഷം കേസ് എടുക്കാമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് പേജ് ഉണ്ടാക്കിയതിലും കോടതി എതിർപ്പ് രേഖപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.