എൽഡിഎഫ്, ബിജെപി സ്ഥാനാർഥികളുടെ കാര്യത്തിൽ ഏകദേശ ധാരണയുണ്ടെങ്കിലും അന്തിമ തീരുമാനത്തിനു ശേഷം ഇന്നോ നാളെയോ പ്രഖ്യാപിച്ചേക്കും. സിപിഐ മത്സരിക്കുന്ന വയനാട് ലോക്സഭാ സീറ്റിൽ കഴിഞ്ഞ തവണ തോറ്റ ആനി രാജയെ ഇത്തവണ പരിഗണിക്കില്ല.
രമ്യ ഹരിദാസിനെ തോൽപ്പിച്ചു ലോക്സഭയിലേക്കു ജയിച്ച മുൻമന്ത്രി കെ. രാധാകൃഷ്ണന്റെ ഒഴിവിൽ ചേലക്കരയിൽ യു.ആർ. പ്രദീപ് എൽഡിഎഫ് സ്ഥാനാർഥിയാകും. പാലക്കാട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോളുടെയും ഡിവൈഎഫ്ഐ നേതാവ് വി. വസീഫിന്റെയും പേരുകളാണ് എൽഡിഎഫ് പ്രധാനമായും പരിഗണിക്കുന്നത്.
എം.ടി. രമേശ്, എ.പി. അബ്ദുള്ളക്കുട്ടി, ശോഭ സുരേന്ദ്രൻ, പ്രഫ. ടി.എൻ. സരസു, സി. കൃഷ്ണകുമാർ തുടങ്ങിയ പേരുകളാണ് മൂന്നു മണ്ഡലങ്ങളിലേക്കായി ബിജെപി പരിഗണിക്കുന്നത്. ഇവരിൽ സരസുവാകും ചേലക്കരയിലെ സ്ഥാനാർഥി.