മഹാരാഷ്ട്രയിലെ 288 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ശിവസേന (ഉദ്ധവ് താക്കറെ), എൻസിപി (ശരദ് പവാർ), കോണ്‍ഗ്രസ് എന്നിവ ഉൾപ്പെടുന്ന മഹാ വികാസ് അഘാഡി (എംവിഎ) സഖ്യവും ബിജെപിയും ശിവസേനയും (ഏകനാഥ് ഷിൻഡെ) എൻസിപിയും (അജിത് പവാർ) ഉൾപ്പെടുന്ന ഭരണകക്ഷിയായ മഹായുതി സഖ്യവും തമ്മിൽ നേരിട്ടുള്ള മത്സരത്തിനാണു കളമൊരുങ്ങുന്നത്.
2019ൽ, കോണ്‍ഗ്രസ്, ശിവസേന, എൻസിപി ഉൾപ്പെടുന്ന മഹാ വികാസ് അഘാഡി 154 സീറ്റുകൾ നേടി ഭരണത്തിലെത്തിയിരുന്നു. ശിവസേനയെയും എൻസിപിയെയും പിളർത്തിയാണു പിന്നീടു ബിജെപി അധികാരം പിടിച്ചത്.
ജാർഖണ്ഡിലെ 81 അംഗ നിയമസഭയിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ജാർഖണ്ഡ് മുക്തി മോർച്ചയും (ജെഎംഎം) കോണ്‍ഗ്രസും സഖ്യത്തിൽ മത്സരിക്കും. ബിജെപി സഖ്യത്തിൽ നിതീഷ് കുമാറിന്റെ ജെഡിയുവും ഓൾ ജാർഖണ്ഡ് വിദ്യാർഥി യൂണിയനും പങ്കാളികളാകും.
2019ലെ തെരഞ്ഞെടുപ്പിൽ ജെഎംഎം 30 സീറ്റുകളും കോണ്‍ഗ്രസ് 16 സീറ്റുകളും നേടിയിരുന്നു. ബിജെപി 25 സീറ്റുകളിലാണു ജയിച്ചത്.
കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് സമയക്രമം വിജ്ഞാപനം ഒക്ടോബർ 18
പത്രിക സമർപ്പണം അവസാനം ഒക്ടോബർ 25
സൂക്ഷ്മപരിശോധന ഒക്ടോബർ 28
പത്രിക പിൻവലിക്കൽ അവസാനം ഒക്ടോബർ 30
വോട്ടെടുപ്പു തീയതി നവംബർ 13
വോട്ടെണ്ണൽ, ഫലപ്രഖ്യാപനം നവംബർ 23