നവരാത്രി ആഘോഷത്തിന്റെ ഭാഗമായുള്ള വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ ഉച്ചഭാഷിണി പ്രവർത്തിപ്പിച്ചെന്നാരോപിച്ചായിരുന്നു അക്രമം.
പ്രദേശവാസിയായ യുവാവ് സംഘർഷത്തിൽ വെടിയേറ്റു മരിച്ചു. ഇതോടെ സംഘർഷം കലാപമായി ആളിക്കത്തി. ജനക്കൂട്ടം വീടുകൾക്കും കടകൾക്കും വാഹനങ്ങൾക്കും തീയിട്ടു.