പൗരത്വ നിയമത്തിലെ സെക്‌ഷൻ 6(എ)യുടെ ഭരണഘടനാ സാധുത ശരിവച്ച് സുപ്രീംകോടതി
പൗരത്വ നിയമത്തിലെ സെക്‌ഷൻ 6(എ)യുടെ  ഭരണഘടനാ സാധുത ശരിവച്ച് സുപ്രീംകോടതി
Friday, October 18, 2024 2:02 AM IST
ന്യൂഡൽഹി: ആസാം ഉടന്പടി അംഗീകരിച്ച 1985 ലെ പൗരത്വ നിയമത്തിലെ സെക്‌ഷൻ 6 (എ)യുടെ ഭരണഘടനാ സാധുത സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ശരിവച്ചു. ഇതോടെ 1966 ജനുവരിക്കും 1971 മാർച്ച് 25 നും ഇടയിൽ ആസാമിൽ സ്ഥിരതാമസമാക്കിയ ബംഗ്ലാദേശിൽനിന്നുള്ള ആളുകൾക്ക് ഇന്ത്യയിൽ പൗരത്വത്തിന് അപേക്ഷിക്കാം.

പൗരത്വ നിയമത്തിലെ സെക്‌ഷൻ 6 (എ) പ്രകാരം പൗരത്വം നൽകിയാൽ ആസാമിലെ പൗരന്മാരുടെ സാംസ്കാരികവും സാന്പത്തികവുമായ അവകാശങ്ങൾ ലംഘിക്കുമെന്നു ചൂണ്ടിക്കാട്ടി സമർപ്പിച്ച ഒരുകൂട്ടം ഹർജികളിൽ വിശദമായ വാദം കേട്ടാണു സുപ്രീംകോടതി നിർണായക വിധി പുറപ്പെടുവിച്ചത്.

അഞ്ചംഗ ഭരണഘടനാബെഞ്ചിൽ ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ സൂര്യകാന്ത്, എം.എം.സുന്ദ്രേഷ്, മനോജ് മിശ്ര എന്നിവർ സെക്‌ഷൻ 6 (എ)യുടെ ഭരണഘടനാസാധുത ശരിവച്ചപ്പോൾ ജസ്റ്റീസ് ജെ.ബി. പർദിവാല വിയോജിപ്പ് രേഖപ്പെടുത്തി.

ആസാം കരാർ നിയമവിരുദ്ധ കുടിയേറ്റ പ്രശ്നത്തിനുള്ള രാഷ്‌ട്രീയ പരിഹാരമാണെന്നും സെക്‌ഷൻ 6 (എ) നിയമനിർമാണ പരിഹാരമാണെന്നും ചീഫ് ജസ്റ്റീസ് തന്‍റെ വിധിന്യായത്തിൽ വ്യക്തമാക്കി. ഈ വ്യവസ്ഥ നടപ്പിലാക്കാൻ പാർലമെന്‍റിന് നിയമനിർമാണ ശേഷിയുണ്ടെന്നും കോടതി വ്യക്തമാക്കി.

ബംഗ്ലാദേശ് വിമോചനയുദ്ധം അവസാനിച്ച 1971 മാർച്ച് 25 കട്ട് ഓഫ് തീയതി യുക്തിസഹമാണെന്നും വിധിയിൽ കോടതി അഭിപ്രായപ്പെട്ടു. പാർലമെന്‍റ് അടക്കമുള്ള നിയമനിർമാണ സഭകൾക്ക് ഇത്തരത്തിൽ വ്യവസ്ഥ കൊണ്ടുവരാൻ അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.


വിവിധ വംശീയ വിഭാഗങ്ങളുടെ സാന്നിധ്യംകൊണ്ടു മാത്രം ഭരണഘടനയുടെ ആർട്ടിക്കിൾ 21 (1) പ്രകാരമുള്ള ഭാഷാപരവും സാംസ്കാരികവുമായ പൈതൃകം സംരക്ഷിക്കാനുള്ള മൗലികാവകാശം ലംഘിക്കപ്പെട്ടുവെന്ന് കണക്കാക്കാൻ സാധിക്കില്ലെന്നും കോടതി വിധി ന്യായത്തിൽ നിരീക്ഷിച്ചു.

ആസാമിലെ അനധികൃത കുടിയേറ്റക്കാർക്കെതിരായ ആറുവർഷത്തെ പ്രക്ഷോഭം അവസാനിപ്പിക്കുന്നതിനായി 1985ൽ ഒപ്പുവച്ച ഒരു മെമ്മോറാണ്ടം ഓഫ് സെറ്റിൽമെന്‍റാണ് ആസാം കരാർ. രാജീവ് ഗാന്ധി സർക്കാരും ഓൾ ആസാം സ്റ്റുഡന്‍റ്സ് യൂണിയൻ (എഎഎസ്‌യു), ഓൾ ആസാം ഗണ സംഗ്രാം പരിഷത്ത് (എഎജി എസ്പി) സംഘടനകളും ചേർന്നാണ് 1966 ജനുവരി മുതൽ 1971 മാർച്ച് വരെ ആസാമിൽ എത്തിയവർക്ക് പൗരത്വം അനുവദിക്കാൻ കരാർ ഒപ്പിട്ടത്.

1985ൽ സെക്‌ഷൻ 6 (എ) പൗരത്വ നിയമത്തിന്‍റെ ഭാഗമായി ചേർക്കുകയായിരുന്നു. ഇതുപ്രകാരം 1966 ജനുവരി മുതൽ 1971 മാർച്ച് വരെ ആസാമിൽ കടന്ന 17,861 കുടിയേറ്റക്കാർക്ക് പൗരത്വം നൽകിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.

സെഷൻ 6എ സംബന്ധിച്ച കോടതിയുടെ നിഗമനങ്ങൾ

►1966 ജനുവരി ഒന്നിനും 1971 മാർച്ച് 25 നും ഇടയിൽ ആസാമിൽ പ്രവേശിച്ച കുടിയേറ്റക്കാർക്ക് യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ചാൽ ഇന്ത്യൻ പൗരത്വം തേടാൻ അർഹതയുണ്ട്.

► 1971 മാർച്ച് 25നോ അതിനുശേഷമോ ആസാമിൽ പ്രവേശിച്ച കുടിയേറ്റക്കാരെ അനധികൃത കുടിയേറ്റക്കാരായി പ്രഖ്യാപിക്കുകയും അവരെ കണ്ടെത്തി തടവിലാക്കാനും നാടുകടത്താനും സാധിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.