ആരിഫ് മുഹമ്മദ് ഖാൻ മാറും; വൻ അഴിച്ചുപണിക്കു നീക്കം
ആരിഫ് മുഹമ്മദ് ഖാൻ മാറും;  വൻ അഴിച്ചുപണിക്കു നീക്കം
Friday, October 18, 2024 2:23 AM IST
ജോർജ് കള്ളിവയലിൽ

ന്യൂഡൽഹി: കാലാവധി പൂർത്തിയാക്കിയ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വൈകാതെ മാറ്റും. ആൻഡമാൻ നിക്കോബറിലെ ലഫ്. ഗവർണർ ദേവേന്ദ്ര കുമാർ ജോഷിയെ കേരളത്തിൽ ഗവർണറായി നിയമിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്രത്തിലെ ഉന്നതൻ ദീപികയോടു പറഞ്ഞു. പുതിയ ഏതാനും ഗവർണർമാരുടെ നിയമനത്തോടൊപ്പം ഏതാനും ഗവർണർമാരുടെ സ്ഥലംമാറ്റം അടക്കമുള്ള അഴിച്ചുപണിയും അടുത്ത മാസം നടത്താനാണു നീക്കം.

ആരിഫ് മുഹമ്മദ് ഖാനു പുറമെ ഗവർണർമാരായ ആനന്ദിബെൻ പട്ടേൽ (യുപി), ആചാര്യ ദേവ്രത് (ഗുജറാത്ത്) എന്നിവർ അഞ്ചു വർഷം കാലാവധി പൂർത്തിയാക്കിയവരാണ്. ഇവർക്കു പകരക്കാരെ നിയമിക്കും. ആരിഫ് മുഹമ്മദ് ഖാൻ അടക്കം കാലാവധി പൂർത്തിയാക്കിയ മൂന്നുപേർക്കും ഇനി ഒരു തവണകൂടി ഗവർണർ പദവി നൽകാനിടയില്ലെന്നു കേന്ദ്രസർക്കാരിലെ ഉന്നതൻ സൂചിപ്പിച്ചു. ഇവരിൽ ആരിഫ് ഖാനു പകരം മറ്റെന്തെങ്കിലും ഉത്തരവാദിത്വം നൽകുന്ന കാര്യം സജീവ പരിഗണനയിലുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള ഉന്നതനേതാക്കളുമായി ഇതുസംബന്ധിച്ച് ആരിഫ് ഖാൻ പ്രാഥമിക ചർച്ചകൾ നടത്തിയിട്ടുണ്ട്.

ഇതേസമയം, 2027 ഓഗസ്റ്റിൽ ഒഴിവു വരുന്ന ഉപരാഷ്‌ട്രപതി പദവിയിലേക്ക് മലയാളികളായ പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ്, ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള തുടങ്ങിയവരുടെ പേരുകളോടൊപ്പം ആരിഫ് മുഹമ്മദ് ഖാനെയും പരിഗണിച്ചേക്കുമെന്ന് ബിജെപിക്കുള്ളിൽ അഭ്യൂഹമുണ്ട്.

പക്ഷേ, മൂന്നു വർഷം കഴിഞ്ഞ് ഒഴിവു വരുന്ന രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി പദവികളിലേക്ക് ആരുടെയും പേരുകൾ ഇപ്പോൾ ആലോചനയിലില്ലെന്ന് ഒരു മുതിർന്ന ബിജെപി നേതാവ് വ്യക്തമാക്കി. ദേശീയരാഷ്‌ട്രീയത്തിലെ അപ്പോഴത്തെ സ്ഥിതി പരിഗണിച്ചാകും രാഷ്‌ട്രതലപ്പത്തേക്കുള്ള നിയമനം നടത്തുക. ബിജെപി നേതാക്കളായ ജനറൽ വി.കെ. സിംഗ്, അശ്വനി ചൗബെ, മുഖ്താർ അബ്ബാസ് നഖ്‌വി തുടങ്ങിയവരുടെ പേരുകൾ പുതിയ ഗവർണർ പദവികളിലേക്കു പരിഗണിക്കുന്നതായാണു സൂചന.


മൂന്നു പുതിയ ഗവർണർമാരുടെ നിയമനത്തോടൊപ്പം നിലവിലെ ഗവർണർമാർ, ലഫ്. ഗവർണർമാർ എന്നിവരിൽ ചിലർക്കു സ്ഥലംമാറ്റമുണ്ടാകും. നിയമസഭാ തെരഞ്ഞെടുപ്പുകൾ, രാഷ്‌ട്രീയ, സുരക്ഷാകാര്യങ്ങൾ എന്നിവ കണക്കിലെടുത്ത് ഗവർണർമാരുടെ സമഗ്ര അഴിച്ചുപണിക്കാണു മോദിയും അമിത്‌ ഷായും ആലോചിക്കുന്നത്.

മഹാരാഷ്‌ട്ര, ജാർഖണ്ഡ് തെരഞ്ഞെടുപ്പുഫലങ്ങൾ പുറത്തുവന്ന ശേഷമാകും അന്തിമതീരുമാനം. ഡൽഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്പായി ലഫ്. ഗവർണർ വിനയ് കുമാർ സക്സേന തുടരണമോയെന്നതും ചർച്ച ചെയ്യുന്നുണ്ട്.

ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള, മധ്യപ്രദേശ് ഗവർണർ മംഗുഭായ് സി. പട്ടേൽ, ഹരിയാന ഗവർണർ ബന്ദാരു ദത്താത്രേയ, ഉത്തരാഖണ്ഡ് ഗവർണർ ഗുർമിത് സിംഗ് തുടങ്ങിയവർക്ക് ഇതര സംസ്ഥാനങ്ങളിലേക്കു മാറ്റമുണ്ടാകുമെന്ന് അഭ്യൂഹമുണ്ട്. വിവാദങ്ങൾ സൃഷ്‌ടിക്കുന്നതിൽ മുന്നിലുള്ള തമിഴ്നാട് ഗവർണർ ആർ.എൻ. രവിയടക്കം ഏതാനും ഗവർണർമാരെ മറ്റു സംസ്ഥാനങ്ങളിലേക്കു മാറ്റണമെന്ന ചില കേന്ദ്രങ്ങളുടെ നിർദേശത്തിന്മേൽ കേന്ദ്ര നേതാക്കൾ തീരുമാനമെടുത്തിട്ടില്ല.

ജമ്മു കാഷ്മീരിലെ വിവിധ വിഭാഗങ്ങളുമായി അടുത്ത ബന്ധമുള്ള ആർഎസ്എസ് നേതാവ് രാം മാധവിനെ ജമ്മു കാഷ്മീരിൽ ലഫ്. ഗവർണറായി നിയമിക്കാൻ സാധ്യതയേറെയാണ്. ഒമർ അബ്‌ദുള്ളയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരത്തിലെത്തിയതിനാൽ തന്ത്രപ്രധാനമായ സംസ്ഥാനത്ത് രാം മാധവിനെ നിയോഗിക്കണമെന്ന ആർഎസ്എസ് നിർദേശത്തോട് കേന്ദ്രസർക്കാരിലെയും പ്രതിരോധ വകുപ്പിലെയും ഉന്നതരും യോജിക്കുന്നുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സീറ്റുകൾ കൂട്ടുന്നതിലും കോണ്‍ഗ്രസിന്‍റെ സീറ്റുകൾ പിടിച്ചെടുക്കുന്നതിലും കാഷ്മീർ താഴ്‌വരയിൽ പിഡിപി വോട്ടുകൾ ഭിന്നിപ്പിക്കുന്നതിലും രാം മാധവിന്‍റെ പങ്ക് നിർണായകമായിരുന്നു. ജമ്മു കാഷ്മീരിൽ നാലു വർഷം പൂർത്തിയാക്കിയ ലഫ്. ഗവർണർ മനോജ് സിൻഹയ്ക്കു മറ്റൊരു സംസ്ഥാനത്തു നിയമനം നൽകിയേക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.