ചർച്ച വളരെ അനുകൂലമായിരുന്നുവെന്നും റെയിൽ പാത വികസനവുമായി ബന്ധപ്പെട്ട് കേരളം ആവശ്യപ്പെട്ട മറ്റു കാര്യങ്ങളിൽ അനുകൂല നടപടി സ്വീകരിക്കാമെന്നു കേന്ദ്രമന്ത്രി അറിയിച്ചതായും അബ്ദുറഹ്മാൻ പറഞ്ഞു.
നേരത്തേ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ സമീപനത്തിനെതിരേ അശ്വിനി വൈഷ്ണവ് കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. റെയിൽവേ വികസനത്തിനായി ഭൂമിയേറ്റെടുക്കൽ കേരളത്തിൽ വലിയ വെല്ലുവിളിയാണെന്നാണ് അദ്ദേഹം പറഞ്ഞത്. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ സഹകരിക്കുന്നില്ലെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.
നിലവിൽ 459 ഹെക്ടറാണ് കേരളത്തിലെ എല്ലാ പദ്ധതികൾക്കുമായി ആവശ്യമായിട്ടുള്ളത്. എന്നാൽ, 62 ഹെക്ടർ മാത്രമേ നിലവിൽ ലഭ്യമായിട്ടുള്ളൂ. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ കൂടുതൽ പിന്തുണ ലഭിച്ചാൽ മാത്രമേ പദ്ധതി പൂർത്തീകരിക്കാൻ സാധിക്കുകയുള്ളൂവെന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു.
ഭൂമി വിട്ടുനൽകിയാൽ കേരളത്തിൽ റെയിൽവേ വികസനം സാധ്യമാകില്ലെന്നുചൂണ്ടിക്കാട്ടി സിൽവർ ലൈൻ പദ്ധതിക്ക് ഭൂമി വിട്ടുനല്‍കാൻ ദക്ഷിണ റെയിൽവേ ഈ വർഷം ആദ്യം വിസമ്മതിച്ചിരുന്നു.