മദ്രസകൾ അടച്ചു പൂട്ടണമെന്ന് പറഞ്ഞിട്ടില്ല: ദേശീയ ബാലാവകാശ കമ്മീഷൻ
മദ്രസകൾ അടച്ചു പൂട്ടണമെന്ന് പറഞ്ഞിട്ടില്ല:  ദേശീയ ബാലാവകാശ കമ്മീഷൻ
Thursday, October 17, 2024 1:12 AM IST
ന്യൂഡൽഹി: മദ്രസകൾ അടച്ചു പൂട്ടണമെന്ന് പറഞ്ഞിട്ടില്ലെന്നും ദരിദ്രരായ മുസ്‌ലിം കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിനാൽ മദ്രസകൾക്ക് സംസ്ഥാനങ്ങൾ നൽകുന്ന ധനസഹായം നിർത്തലാക്കണമെന്ന് ശിപാർശ ചെയ്യുകയായിരുന്നുവെന്നും ദേശീയ ബാലാവകാശ കമ്മീഷൻ (എൻസിപിസിആർ) ചെയർമാൻ പ്രിയങ്ക് കനൂംഗോ.

ദരിദ്ര പശ്ചാത്തലത്തിൽനിന്നുള്ള മുസ്‌ലിം കുട്ടികൾ പലപ്പോഴും മതപഠനങ്ങളിലേക്ക് തിരിയാൻ നിർബന്ധിതരാകുന്നതിനാൽ അവരുടെ വിദ്യാഭ്യാസ അവസരങ്ങൾക്കു വേണ്ടിയാണ് വാദിക്കുന്നതെന്ന് കനൂംഗോ വ്യക്തമാക്കി.

നേരത്തേ മദ്രസകൾക്ക് നൽകുന്ന ധനസഹായം നിർത്തലാക്കണമെന്നും മദ്രസ ബോർഡുകൾ പ്രവർത്തനം അവസാനിപ്പിച്ച് പൂട്ടണമെന്നും ശിപാർശ ചെയ്തു സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് പ്രിയങ്ക് കനൂംഗോ കത്തയച്ചിരുന്നു.

ബാലാവകാശ കമ്മീഷന്‍റെ നിലപാടിനെതിരേ കടുത്ത വിമർശങ്ങൾ ഉയർന്നതിനു ശേഷമാണ് മദ്രസകൾ അടച്ചുപൂട്ടുന്ന കാര്യം താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് കനൂംഗോ വ്യക്തമാക്കിയത്.


അംഗീകാരമില്ലാത്ത മദ്രസകളിൽനിന്ന് കുട്ടികളെ സ്കൂളുകളിൽ ചേർക്കാൻ ശ്രമിച്ചെങ്കിലും കേരളം പോലുള്ള ചില സംസ്ഥാനങ്ങൾ എതിർത്തെന്ന് കനൂംഗോ പറഞ്ഞു. അതേ സമയം കടുത്ത എതിർപ്പുണ്ടായിട്ടും അൻപതിനായിരത്തിലധികം കുട്ടികളെ മദ്രസകളിൽനിന്ന് സ്‌കൂളു കളിലേക്ക് ചേർത്ത ഗുജറാത്തിനെ കനൂംഗോ അഭിനന്ദിച്ചു.

ദരിദ്ര മുസ്‌ലിം വിഭാഗങ്ങൾ ശക്തിപ്പെടുന്നതിനെ രാജ്യത്തെ ചിലർ ഭയപ്പെടുന്നു എന്ന് കനൂംഗോ വിമർശിച്ചു. സാമൂഹ്യസ്ഥിതിയിൽ ശക്തീകരിക്കപ്പെടുന്ന വിഭാഗങ്ങൾ തുല്യ അവകാശങ്ങൾക്കുവേണ്ടി ആവശ്യപ്പെടുമോയെന്ന ചിന്തയിൽ നിന്നാണ് ഇത്തരം ഭയമുണ്ടാകുന്നതെന്നും എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം ഉറപ്പാക്കേണ്ടത് സർക്കാരുകളുടെ കടമയാണെന്നും കനൂംഗോ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.