അംഗീകാരമില്ലാത്ത മദ്രസകളിൽനിന്ന് കുട്ടികളെ സ്കൂളുകളിൽ ചേർക്കാൻ ശ്രമിച്ചെങ്കിലും കേരളം പോലുള്ള ചില സംസ്ഥാനങ്ങൾ എതിർത്തെന്ന് കനൂംഗോ പറഞ്ഞു. അതേ സമയം കടുത്ത എതിർപ്പുണ്ടായിട്ടും അൻപതിനായിരത്തിലധികം കുട്ടികളെ മദ്രസകളിൽനിന്ന് സ്കൂളു കളിലേക്ക് ചേർത്ത ഗുജറാത്തിനെ കനൂംഗോ അഭിനന്ദിച്ചു.
ദരിദ്ര മുസ്ലിം വിഭാഗങ്ങൾ ശക്തിപ്പെടുന്നതിനെ രാജ്യത്തെ ചിലർ ഭയപ്പെടുന്നു എന്ന് കനൂംഗോ വിമർശിച്ചു. സാമൂഹ്യസ്ഥിതിയിൽ ശക്തീകരിക്കപ്പെടുന്ന വിഭാഗങ്ങൾ തുല്യ അവകാശങ്ങൾക്കുവേണ്ടി ആവശ്യപ്പെടുമോയെന്ന ചിന്തയിൽ നിന്നാണ് ഇത്തരം ഭയമുണ്ടാകുന്നതെന്നും എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം ഉറപ്പാക്കേണ്ടത് സർക്കാരുകളുടെ കടമയാണെന്നും കനൂംഗോ പറഞ്ഞു.