ജമ്മു കാഷ്മീരിൽ ഒമർ അബ്ദുള്ള അധികാരമേറ്റു
ജമ്മു കാഷ്മീരിൽ ഒമർ അബ്ദുള്ള  അധികാരമേറ്റു
Thursday, October 17, 2024 1:38 AM IST
ശ്രീനഗർ: ജമ്മു കാഷ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്ദുള്ള (54) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ദാൽ തടാകക്കരയിലുള്ള ഷേർ-ഇ-കാഷ്മീർ ഇന്‍റർനാഷണൽ കൺവൻഷൻ സെന്‍ററിൽ നടന്ന ചടങ്ങിൽ ലഫ്. ഗവർണർ മനോജ് സിൻഹ സത്യവാചകം ചൊല്ലിക്കൊടുത്തു. നാഷണൽ കോൺഫറൻസ് നേതാവ് സുരീന്ദർ ചൗധരി ഉപമുഖ്യമന്ത്രിയായി.

സക്കീന മസൂദ്(ഇറ്റൂ), ജാവേദ് ദാർ, ജാവേദ് റാണ, സതീഷ് ശർമ എന്നീ മന്ത്രിമാർകൂടി ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രിയടക്കം മൂന്നു പേർ ജമ്മു മേഖലയിൽനിന്നുള്ളവരാണ്. സക്കീനയാണ് മന്ത്രിസഭയിലെ ഏക വനിത. മന്ത്രിസഭയിൽ തത്കാലം കോൺഗ്രസ് ചേരില്ല. ആറംഗങ്ങളാണ് കോൺഗ്രസിനുള്ളത്.

2019ൽ ജമ്മു കാഷ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയശേഷമുള്ള ആദ്യ മുഖ്യമന്ത്രിയാണ് ഒമർ. 2009 മുതൽ 2014 വരെ ജമ്മു കാഷ്മീർ മുഖ്യമന്ത്രിയായിരുന്നു ഒമർ. നൗഷേരയിൽ ബിജെപി ജമ്മു കാഷ്മീർ ഘടകം അധ്യക്ഷൻ രവീന്ദർ റെയ്നയെയാണ് ഉപമുഖ്യമന്ത്രിസ്ഥാനം ലഭിച്ച സുരീന്ദർ ചൗധരി പരാജയപ്പെടുത്തിയത്.


കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ്, ഇടതുനേതാക്കളയ പ്രകാശ് കാരാട്ട്, ഡി. രാജ, ഡിഎംകെ നേതാവ് കനിമൊഴി, എൻസിപി നേതാവ് സുപ്രിയ സുലെ, പിഡിഡി അധ്യക്ഷ മെഹ്ബൂബ മുഫ്തി തുടങ്ങിയവർ സത്യപ്രതിജ്ഞാചടങ്ങിനെത്തി.

90 അംഗ നിയമസഭയിൽ നാഷണൽ കോൺഫറൻസിന് 42 പേരുണ്ട്. ഭരണസഖ്യത്തിന് 55 പേരുടെ പിന്തുണയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.