അതേസമയം, നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തെളിവുകൾ കൈമാറിയെന്ന കനേഡിയൻ വാദം അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യ വിശദീകരിച്ചു. ഇന്ത്യൻ ഉദ്യോഗസ്ഥരെ ക്രിമിനൽസംഘങ്ങളുമായി ബന്ധിപ്പിക്കാനുള്ള കാനഡയുടെ നീക്കത്തെ തള്ളിക്കളയുകയും ചെയ്തു. തങ്ങളുടെ പൗരന്മാരെ ലക്ഷ്യമിട്ട് ഇന്ത്യ രഹസ്യനീക്കങ്ങൾ നടത്തുന്നുവെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണവും അടിസ്ഥാനരഹിതമാണെന്നും ഇന്ത്യ പ്രതികരിച്ചു.
കനേഡിയൻ പൗരന്മാരെ കാനഡയിൽവച്ച് കൊലപ്പെടുത്തുന്നതോ ഭീഷണിപ്പെടുത്തുന്നതോ ഒരുതരത്തിലും അംഗീകരിക്കില്ലെന്നായിരുന്നു ട്രൂഡോ പറഞ്ഞത്.