ജമ്മു കാഷ്മീരിന്‍റെ സംസ്ഥാന പദവി: ഹർജി സുപ്രീംകോടതി പരിഗണിക്കും
ജമ്മു കാഷ്മീരിന്‍റെ സംസ്ഥാന പദവി: ഹർജി സുപ്രീംകോടതി പരിഗണിക്കും
Friday, October 18, 2024 2:02 AM IST
ന്യൂഡൽഹി: ജമ്മു കാഷ്മീരിന്‍റെ സംസ്ഥാനപദവി രണ്ടു മാസത്തിനകം പുനഃസ്ഥാപിക്കണമെന്ന ഹർജി സുപ്രീംകോടതി പരിഗണിക്കും. കോളജ് അധ്യാപകനായ സഹൂർ അഹമ്മദും സാമൂഹ്യപ്രവർത്തകനായ ഖുർഷൈദ് അഹമ്മദ് മാലിക്കും നൽകിയ ഹർജി ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചായിരിക്കും പരിഗണിക്കുക.

സംസ്ഥാന പദവി നൽകുന്നതിനുമുന്പ് നിയമസഭ രൂപീകരിക്കുന്നത് ഇന്ത്യയുടെ ഭരണഘടനാ സംവിധാനത്തിന്‍റെ പ്രധാന ഘടകമായ ഫെഡറലിസത്തെ ബാധിക്കുമെന്ന് ഹർജിയിൽ പറയുന്നു.

ജമ്മു കാഷ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയത് സുപ്രീം കോടതി ശരിവച്ചിട്ടു പത്തു മാസമായിട്ടും സംസ്ഥാനപദവി തിരികെ നൽകാൻ കേന്ദ്രസർക്കാർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ഹർജിക്കാർ വാദിച്ചു. സംസ്ഥാനപദവി പുനഃസ്ഥാപിക്കാൻ വൈകുന്നത് പ്രദേശത്തെ ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.


ജമ്മു കാഷ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയത് ഭരണഘടനാപരമായി തെറ്റായ നടപടിയാണെന്നും സംസ്ഥാനപദവി ഉടൻ പുനഃസ്ഥാപിക്കണമെന്നും മുതിർന്ന അഭിഭാഷകനും രാജ്യസഭാ എംപിയുമായ കപിൽ സിബൽ ആവശ്യപ്പെട്ടിരുന്നു.

പ്രശ്നത്തിൽ സുപ്രീംകോടതി തീരുമാനമെടുക്കാത്തതു ശരിയല്ലെന്നും സംസ്ഥാനപദവി ജമ്മു കാഷ്മീരിലെ ജനങ്ങളുടെ ഭരണഘടനാ അവകാശമാണെന്നും കപിൽ സിബൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.