ജമ്മു കാഷ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയത് ഭരണഘടനാപരമായി തെറ്റായ നടപടിയാണെന്നും സംസ്ഥാനപദവി ഉടൻ പുനഃസ്ഥാപിക്കണമെന്നും മുതിർന്ന അഭിഭാഷകനും രാജ്യസഭാ എംപിയുമായ കപിൽ സിബൽ ആവശ്യപ്പെട്ടിരുന്നു.
പ്രശ്നത്തിൽ സുപ്രീംകോടതി തീരുമാനമെടുക്കാത്തതു ശരിയല്ലെന്നും സംസ്ഥാനപദവി ജമ്മു കാഷ്മീരിലെ ജനങ്ങളുടെ ഭരണഘടനാ അവകാശമാണെന്നും കപിൽ സിബൽ പറഞ്ഞു.