2014ലും 2109ലും ഡൽഹിയിലെ മുഴുവൻ സീറ്റിലും വിജയിച്ചതു ബിജെപിയാണ്. ഡൽഹിയിൽ ആദ്യമായാണ് എഎപിയും കോൺഗ്രസും സഖ്യത്തിൽ മത്സരിക്കുന്നത്. ആകെ 1.52 കോടി വോട്ടർമാർ. ഇതിൽ 2.52 ലക്ഷം പേർ കന്നിവോട്ടർമാരാണ്.
ഹരിയാനയിലെ പത്തു മണ്ഡലങ്ങളിലും ഇന്നു വോട്ടെടുപ്പ് നടക്കും. ബിജെപിക്കെതിരേ കോൺഗ്രസ്-എഎപി സഖ്യം ഇഞ്ചോടിഞ്ചു പോരാട്ടം നടത്തുന്നു. മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, നവീൻ ജിൻഡാൽ, ദീപേന്ദർ ഹൂഡ എന്നിവരാണ് പ്രധാന സ്ഥാനാർഥികൾ.
ബിഹാറിൽ എട്ടു മണ്ഡലങ്ങളിൽ ഇന്നു വോട്ടെടുപ്പ് നടക്കും. ബിജെപി സഖ്യത്തിന്റെ ശക്തികേന്ദ്രങ്ങളാണ് ഈ മണ്ഡലങ്ങൾ. ബംഗാളിലും ബിജെപി ശക്തികേന്ദ്രങ്ങളായ എട്ടു മണ്ഡലങ്ങളിലാണ് വിധിയെഴുത്ത്.
ഒഡീഷയിലെ ആറു മണ്ഡലങ്ങൾ ഇന്നു വിധിയെഴുതും. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ (സാംബൽപുർ), ബിജെപി വക്താവ് സംബിത് പത്ര (പുരി) എന്നിവരാണു പ്രമുഖ സ്ഥാനാർഥികൾ. ജാർഖണ്ഡിലെ നാലു മണ്ഡലങ്ങളിൽ ഇന്നു വോട്ടെടുപ്പ് നടക്കും. ബിജെപിയുടെ ശക്തികേന്ദ്രങ്ങളാണിവ.
ജമ്മു കാഷ്മീരിൽ അനന്ത്നാഗ്-രജൗരി മണ്ഡലത്തിലാണ് ഇന്നു വിധിയെഴുത്ത്. പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തിയും നാഷണൽ കോൺഫറൻസ് സ്ഥാനാർഥി മിയാൻ അൽതാഫും തമ്മിലാണു പ്രധാന പോരാട്ടം.