ഡേറ്റിംഗ് ആപ്പുകളുമായി ബന്ധപ്പെട്ട 1725 പരാതികളാണ് ഇതുവരെ ലഭിച്ചത്. 10,000 കേസുകളിൽ ഈ വർഷം ഇതുവരെ എഫ്ഐആർ ഇട്ടതായും സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്റർ വ്യക്തമാക്കി. തട്ടിപ്പ് തുടരുന്ന സാഹചര്യത്തിൽ നാലു മാസത്തിനുള്ളിൽ ഏകദേശം 325000 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു.
530,000 സിം കാർഡുകളും വാട്സ് ആപ്പ് ഗ്രൂപ്പുകൾ ഉൾപ്പെടെ 3401 സമൂഹമാധ്യമ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തിട്ടുണ്ട്. കോൾ സ്പൂഫിംഗ് ഉപയോഗിച്ച് ഇന്ത്യൻ നന്പറിൽനിന്നാണ് തട്ടിപ്പുകാർ ഇരയാകുന്നവരുമായി ബന്ധപ്പെടുന്നത്.
ഇത്തരം തട്ടിപ്പുകൾ നിയന്ത്രിക്കുന്നതിന് പൊതുജന ബോധവത്കരണം, മെച്ചപ്പെട്ട സാങ്കേതിക സംവിധാനങ്ങൾ, കുറ്റക്കാർക്കെതിരേ ശക്തമായ നിയമനടപടികൾ എന്നിവ അത്യാവശ്യമാണെന്ന് രാജേഷ് കുമാർ പറഞ്ഞു.