നാവികസേനയുടെ യുദ്ധക്കപ്പൽ ഉപയോഗിച്ചാണു സംശയാസ്പദമായ ബോട്ട് തടഞ്ഞത്. നാവികസേനയുടെ സമുദ്ര നിരീക്ഷണ വിമാനത്തിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
നാവികസേനയും നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോയും ചേർന്നു കടലിൽ നടത്തിയ സംയുക്ത ദൗത്യത്തിൽ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയും സഹകരിച്ചു. പിടികൂടിയ വിദേശികളെ പോർബന്തർ തുറമുഖത്ത് എത്തിച്ച് ലോക്കൽ പോലീസിനു കൈമാറി.
വൻതോതിൽ മയക്കുമരുന്ന് എത്തിക്കാനുള്ള നീക്കത്തെക്കുറിച്ച് വിശദ അന്വേഷണം ആരംഭിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ മയക്കുമരുന്നു മുക്തമാക്കാനുള്ള കേന്ദ്രസർക്കാരിന്റെ അചഞ്ചല പ്രതിബദ്ധതയാണ് ഈ ദൗത്യത്തിലൂടെ നാവികസേനയും നാർകോട്ടിക് കൺട്രോൾ ബ്യൂറോയും നടത്തിയിരിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.