കണ്ണൂർ: വിദ്യാഭ്യാസ വായ്പയിൽ തിരിച്ചടവ് മുടങ്ങിയ കർഷകർക്ക് കാർഷിക വായ്പയിൽ ബാങ്കുകളുടെ കുരുക്ക്. വിദ്യാഭ്യാസ വായ്പ എടുത്തിട്ട് തിരിച്ചടയ്ക്കാത്തവർക്കാണ് ചില ബാങ്കുകൾ കാർഷിക വായ്പകൾ നല്കേണ്ടെന്നു നിർദേശിച്ചിരിക്കുന്നത്. ബാങ്കുകളിൽനിന്നു കാർഷിക വായ്പകൾ എടുത്താണു കർഷകരിൽ ഭൂരിഭാഗവും കൃഷി ചെയ്യുന്നത്.

വർഷം തോറും കാർഷിക വായ്പകൾ കർഷകർ കൃത്യമായി പുതുക്കുകയും അല്ലെങ്കിൽ വായ്പയിൽ കുറച്ച് തിരിച്ചടച്ച് പൈസ കൂട്ടിയെടുക്കുകയും ചെയ്തിരുന്നു. എന്നാൽ, വിദ്യാഭ്യാസ വായ്പയിൽ കുടിശിക വരുത്തിയവർക്ക് ഇപ്പോൾ ഇത് നിഷേധിക്കുകയാണ്.

നിലവിൽ, കാർഷിക വായ്പ എടുത്തുവരുടെയും പുതുക്കിയവരുടെയും വായ്പകൾ കിട്ടാക്കടമായി ചില ബാങ്കുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. കിട്ടാക്കടമായതോടെ ബാങ്കുകൾ ജപ്തി നടപടികളിലേക്ക് നീങ്ങും. ഇതിൽനിന്ന് ഒഴിവാകണമെങ്കിൽ വായ്പയായി എടുത്ത മുഴുവൻ തുകയും ഒറ്റത്തവണയായി തിരിച്ചടയ്ക്കണം.


തുക തിരിച്ചടച്ചാലും വിദ്യാഭ്യാസ വായ്പയുടെ കുടിശികയുള്ളിടത്തോളം കാലം കർഷകർക്ക് ബാങ്കുകളിൽനിന്നും കാർഷിക വായ്പ അനുവദിക്കുന്നില്ല. ഒരു ബാങ്കിലാണ് കുടിശികയെങ്കിലും മറ്റു ബാങ്കുകളിൽനിന്നു വായ്പ കിട്ടില്ല. ഇതോടെ, കാർഷിക മേഖലയിലെ തുടർപ്രവൃത്തികൾ സ്തംഭിച്ചിരിക്കുകയാണ്.