മരിച്ചവരുടെ ബന്ധുവായ മണിയെന്നു വിളിക്കുന്ന കൃഷ്ണൻകുട്ടിയുടെ സ്ഥലത്താണ് ഉടമയറിയാതെ ഇയാൾ വൈദ്യുത കെണിയൊരുക്കി പന്നികളെ വേട്ടയാടിയിരുന്നത്. പാടശേഖരത്തിനു സമീപമുള്ള വൈദ്യുത ലൈനിൽനിന്നാണ് ഇയാൾ ഇതിനായി വൈദ്യുതി എടുത്തിരുന്നത്.
രാത്രിയിൽ മീൻ പിടിക്കുവാൻ ഇറങ്ങിയപ്പോഴാണ് സഹോദരൻമാർക്കു ദാരുണാന്ത്യം സംഭവിച്ചത്. പുലർച്ചെ സംഭവസ്ഥലത്തെത്തിയ പ്രതി ഇവർ മരിച്ചുകിടക്കുന്നതുകണ്ട് ഇയാൾ സ്ഥാപിച്ച വൈദ്യുത കമ്പി എടുത്തുമാറ്റിയശേഷം രക്ഷപ്പെടുകയായിരുന്നു. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണു കേസെടുത്തിരിക്കുന്നത്.