2016ല്‍ ടെര്‍മിനൽ നിര്‍മാണം പൂര്‍ത്തിയാക്കിയശേഷം നടത്തിപ്പുചുമതല ആദ്യം ഒരു സ്ഥാപനത്തിന് കരാര്‍ നല്‍കുകയായിരുന്നെന്ന് കെടിഡിഎഫ്സിയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു. 50 കോടി രൂപ തിരിച്ചുനല്‍കാത്ത സ്ഥിരനിക്ഷേപമായും പ്രതിമാസം 50 ലക്ഷം രൂപ വാടകയായും നല്‍കുമെന്നായിരുന്നു കരാറെങ്കിലും നടപ്പായില്ല. പിന്നീട് 2018ല്‍ ഹര്‍ജിക്കാര്‍ കരാര്‍ ഏറ്റെടുത്തു. 17 കോടി രൂപ തിരിച്ചുനല്കേണ്ടാത്ത സ്ഥിരനിക്ഷേപവും മാസം 43 ലക്ഷം രൂപ വാടകയുമാണു നിശ്ചയിച്ചത്.
മുന്‍ കരാര്‍ സ്ഥാപനത്തിന്റെ പാര്‍ട്ണര്‍ ആയിരുന്ന അബ്ദുള്‍ കലാം ആയിരുന്നു പുതിയ കരാര്‍ സ്ഥാപനത്തിന്റെയും കരാര്‍ പാര്‍ട്ണര്‍. 2018ല്‍ കെട്ടിടത്തിനു വിള്ളലുണ്ടായതിനെത്തുടര്‍ന്ന് മദ്രാസ് ഐഐടി നടത്തിയ പഠനത്തില്‍ ഗുരുതരമായ തകരാറുണ്ടെന്നു കണ്ടെത്തി. ഇതിനു ശേഷമാണ് ടെര്‍മിനല്‍ നടത്തിപ്പ് കരാര്‍ നല്‍കിയതെന്നുമാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്.