തുടര്‍ന്ന് മറ്റൊരു ജലപീരങ്കി വാഹനംകൂടി സ്ഥലത്തെത്തിച്ചു. രണ്ടു വാഹനത്തില്‍നിന്നും ഒരുമിച്ച് പ്രവര്‍ത്തകര്‍ക്കു നേരേ ജല പീരങ്കി പ്രയോഗിച്ചു. ഇതിനിടെ ബാരിക്കേഡിനു സമീപം നിന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍, യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് തുടങ്ങിയവരെ പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് വാഹനത്തില്‍ കയറ്റി. ഇതേത്തുടര്‍ന്ന് നാലു തവണ കണ്ണീര് വാതകവും പ്രയോഗിച്ചു.
ആദ്യ കണ്ണീര് വാതകം ചെന്നുവീണത് യുദ്ധസ്മാരകത്തിനു സമീപമുള്ള പെട്രോള്‍ പമ്പിനു സമീപവും ഒന്ന് കല്യാൺ സില്‍ക്സിനു മുന്നിലുമാണ്. ഈ ഭാഗത്ത് പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നില്ല. ഇതിനു പിന്നാലെ രണ്ടു തവണകൂടി കണ്ണീര്‍വാതകം പ്രയോഗിച്ചു.
നേതാക്കളെ കസ്റ്റഡിയില്‍ എടുത്തത് പോലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റത്തിനും ഉന്തുംതള്ളിനും കാരണമായി.