ജസ്റ്റീസ് സഞ്ജീവ് ഖന്ന സുപ്രീംകോടതി ചീഫ് ജസ്റ്റീസായേക്കും
ജസ്റ്റീസ് സഞ്ജീവ് ഖന്ന സുപ്രീംകോടതി ചീഫ് ജസ്റ്റീസായേക്കും
Friday, October 18, 2024 2:23 AM IST
ന്യൂഡൽഹി: ജസ്റ്റീസ് സഞ്ജീവ് ഖന്നയെ തന്‍റെ പിൻഗാമിയായി ശിപാർശ ചെയ്ത് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്. നവംബർ പത്തിന് ചന്ദ്രചൂഡ് വിരമിക്കുന്ന സാഹചര്യത്തിലാണ് അടുത്ത ചീഫ് ജസ്റ്റീസായി സഞ്ജീവ് ഖന്നയുടെ പേര് നിർദേശിച്ചത്. ഇതുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റീസ് കേന്ദ്രസർക്കാരിന് കത്തയച്ചു.

ചന്ദ്രചൂഡിന്‍റെ ശിപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചാൽ രാജ്യത്തിന്‍റെ 51-ാമത് ചീഫ് ജസ്റ്റീസായി സഞ്ജീവ് ഖന്ന ചുമതലയേൽക്കും. നിലവിൽ സുപ്രീംകോടതിയിലെ മുതിർന്ന രണ്ടാമത്തെ ജഡ്ജിയായ സഞ്ജീവ് ഖന്നയ്ക്ക് ചീഫ് ജസ്റ്റീസായി 2025 മേയ് 13 വരെ ഏഴു മാസമാണ് കാലാവധിയുണ്ടാകുക.

2019 ജനുവരി 18നാണ് ജസ്റ്റീസ് സഞ്ജീവ് ഖന്നയ്ക്ക് സുപ്രീംകോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചത്. ജമ്മു കാഷ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370, തെരഞ്ഞെടുപ്പ് ബോണ്ട് റദ്ദാക്കുക തുടങ്ങി സുപ്രീംകോടതിയുടെ നിർണായക വിധികളിൽ അദ്ദേഹം ഭാഗമായിരുന്നു.


ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട ഇഡി കേസിൽ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചിലും അദ്ദേഹമുണ്ടായിരുന്നു.

നിലവിൽ നാഷണൽ ലീഗൽ സർവീസസ് അഥോറിറ്റിയുടെ എക്സിക്യൂട്ടീവ് ചെയർമാനും ഭോപ്പാലിലെ നാഷണൽ ജുഡീഷൽ അക്കാദമിയുടെ ഗവേണിംഗ് കൗണ്‍സിൽ അംഗവുമാണ് ജസ്റ്റീസ് ഖന്ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.