പത്തോളം തവണ നോട്ടീസ് അയച്ചിരുന്നെങ്കിലും അമാനത്തുള്ള ഹാജരായിരുന്നില്ലെന്ന് ഇഡി അറിയിച്ചു. എന്നാൽ ഹാജരാകുന്നതിന് നാല് ആഴ്ചത്തെ സാവകാശം ചോദിച്ചിരുന്നുവെന്ന് അമാനത്തുള്ള പറഞ്ഞു. ഇന്നലെ പുലർച്ചെ ആറരയോടെയാണ് ഇഡി സംഘം ഓഖ്ലയിലെ അമാനത്തുള്ളയുടെ വസതിയിലെത്തിയത്.
ആം ആദ്മി നേതാക്കളായ മനീഷ് സിസോദിയയും സഞ്ജയ് സിംഗും ഇഡിയുടെ നടപടി ചോദ്യം ചെയ്തു രംഗത്തെത്തി. ബിജെപിക്കെതിരേ ശബ്ദമുയർത്തുന്നവരെ അടിച്ചമർത്തുന്നതാണോ ഇഡിയുടെ കർത്തവ്യമെന്ന് മനീഷ് സിസോദിയ ചോദിച്ചു.
അമാനത്തുള്ളയ്ക്കെതിരെ തെളിവുകളൊന്നുമില്ലെന്നും എന്നാൽ ഇഡിയുടെ തെമ്മാടിത്തവും മോദിയുടെ സ്വേച്ഛാധിപത്യവും ഇനിയും തുടരുമെന്നുെം എഎപി നേതാവ് സഞ്ജയ് സിംഗ് പ്രതികരിച്ചു.