മണിപ്പുരിൽ വെടിവയ്പും ബോംബാക്രമണവും
മണിപ്പുരിൽ വെടിവയ്പും ബോംബാക്രമണവും
Monday, September 2, 2024 1:10 AM IST
ഇംഫാൽ‌: മണിപ്പുരിലെ ഇംഫാൽ വെസ്റ്റിൽ കലാപകാരികളുടെ വെടിവയ്പിലും ബോംബ് ആക്രമണത്തിലും മുപ്പത്തിയൊന്നു കാരിയുൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട സ്ത്രീയുടെ എട്ടുവയസുള്ള മകളും പോലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടെ ഒന്പതുപേർ പരിക്കുകളോടെ ആശുപത്രിയിലാണ്. അഞ്ചുപേർക്കു വെടിവയ്പിൽ പരിക്കേൽക്കുകയായിരുന്നു.

ബോംബിന്‍റെ ചീളുകൾ തറച്ചാണ് നാലുപേർക്ക് പരിക്ക്. കോട്രക്ക്, കദംഗ്ബാൻഡ് താഴ്‌വരകളിലേക്ക് മലമുകളിൽനിന്ന് കലാപകാരികൾ ആക്രമണം നടത്തുകായിരുന്നു. ഇതിനിടെയാണ് സുർബുല ദേവി എന്ന സ്ത്രീ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. സുർബുല ദേവിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി റിജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ കൊണ്ടുവന്നു.


ഏറെ നാളായി ശാന്തത തുടരുന്ന പ്രദേശത്ത് പ്രകോപനമൊന്നുമില്ലാതെ വെടിവയ്പ് നടക്കുകയായിരുന്നു. ഇതോടെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറി. മുതിർന്ന ആളുകളെ പ്രദേശത്തുനിന്നും ഒഴിപ്പിക്കുന്നത് ഏറെ ശ്രമകരമായിരുന്നു. സുരക്ഷാസേന എത്തിയതോടെയാണ് വെടിവയ്പിനു ശമനമുണ്ടായത്. സംഘർഷ ബാധിത മേഖലയിൽ അതീവ ജാഗ്രത തുടരാൻ‌ പോലീസ് സൂപ്രണ്ടുമാർക്ക് സംസ്ഥാന ഡിജിപി നിർദേശം നല്‌കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.