അർജുൻ ദൗത്യം: പുഴയിലിറങ്ങാൻ മറ്റു വഴികൾ തേടുന്നു
അർജുൻ ദൗത്യം: പുഴയിലിറങ്ങാൻ മറ്റു വഴികൾ തേടുന്നു
Saturday, July 27, 2024 4:39 AM IST
കാർവാർ: ട്രക്കിന്‍റെ സ്ഥാനം കണ്ടെത്തിയിട്ടും അർജുനെ കണ്ടെത്തുന്നതിനു പുഴയിലെ ശക്തമായ അടിയൊഴുക്ക് തടസമായി നില്ക്കുന്ന സാഹചര്യത്തിൽ നാവികസേനയുടെ സ്കൂബാ ഡൈവർമാരെ പുഴയിലിറക്കാൻ മറ്റു വഴികൾ തേടുന്നു.

പുഴയിൽ ഫ്ലോട്ടിംഗ് ബ്രിഡ്ജിനു സമാനമായ നിർമിതികൾ സ്ഥാപിച്ച് അതുമായി ബന്ധിപ്പിച്ച് നാവികരെ ഇറക്കാനാണ് ആലോചനയെന്നു ദൗത്യസംഘത്തിനു നേതൃത്വം നല്കുന്ന സതീഷ് കൃഷ്ണ സെയിൽ എംഎൽഎ പത്രസമ്മേളനത്തിൽ അറിയിച്ചു.

ഗോവയിൽനിന്നു ഡ്രഡ്ജർ എത്തിക്കാനുള്ള ശ്രമങ്ങളും നടക്കുകയാണ്. പക്ഷേ അവിടെനിന്നു ഷിരൂരിലേക്കു പുഴയിലൂടെയുള്ള വഴിയിൽ റെയിൽവേ പാലമുൾപ്പെടെ രണ്ടു പാലങ്ങളുള്ളതാണു പ്രശ്നം. ഈ സ്ഥലങ്ങൾ കടക്കാനും മറ്റു വഴികൾ തേടുകയാണ്.


ഷിരൂർ ഉൾപ്പെടെയുള്ള കൊങ്കൺ മേഖലയിൽ തുടരുന്ന കനത്ത മഴയ്ക്ക് ഇന്നലെയും ശമനമുണ്ടായില്ല. ദുരന്തമുണ്ടായ സ്ഥലത്തിനു സമീപം വീണ്ടും മലയിടിച്ചിലുമുണ്ടായി. പുഴയിലെ ഒഴുക്കിന്‍റെ വേഗം ഇന്നലെ എട്ട് നോട്ടിക്കൽ മൈൽ വരെയെത്തി. കഴിഞ്ഞ ദിവസം ഇത് ആറ് നോട്ടിക്കൽ മൈലായിരുന്നു.

അർജുൻ ഉൾപ്പെടെ ദുരന്തത്തിൽപ്പെട്ട മൂന്നു പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇവരിലാരെങ്കിലും നേരത്തേ ഹോട്ടൽ നിലനിന്നിരുന്ന ഭാഗത്ത് വീണുപോയിരിക്കുമോ എന്ന് പരിശോധിക്കുന്നതിനായി ലോംഗ് ബൂം എസ്കവേറ്റർ ഉപയോഗിച്ച് ഈ ഭാഗത്തെ മണ്ണ് നീക്കുന്ന പ്രവർത്തനവും നടക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.