നീറ്റ്: ചോദ്യപേപ്പർ ചോർച്ചയുടെ വ്യാപ്തി അറിയണമെന്ന് സുപ്രീംകോടതി
നീറ്റ്: ചോദ്യപേപ്പർ ചോർച്ചയുടെ വ്യാപ്തി അറിയണമെന്ന് സുപ്രീംകോടതി
Tuesday, July 9, 2024 2:20 AM IST
സനു സിറിയക്

ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ് യുജി) യിൽ ചോദ്യപേപ്പർ ചോർച്ച നടന്നുവെന്നതിൽ സംശയമില്ലെന്ന് സുപ്രീംകോടതി. ചോദ്യപേപ്പർ ചോർച്ചയുടെ വ്യാപ്തി അറിഞ്ഞശേഷം മാത്രമായിരിക്കും നിലവിലെ പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തണോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ചോദ്യപേപ്പർ ചോർച്ച വ്യാപകമായി നടന്നിട്ടില്ലെന്നു ബോധ്യപ്പെട്ടാൽ നിലവിലെ പരീക്ഷ റദ്ദാക്കില്ലെന്നും കോടതി പറഞ്ഞു. ഇക്കാര്യത്തിൽ ഒരു ഉത്തരവ് പുറപ്പെടുവിക്കുന്നതിനുമുന്പ് 23 ലക്ഷം വിദ്യാർഥികളുടെ ഭാവിയാണ് തങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും അതിനാൽ ഇക്കാര്യത്തിൽ ഏറെ ശ്രദ്ധ വേണമെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.

വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ കൈമാറാൻ കേന്ദ്രസർക്കാരിനോടും നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ)യോടും കോടതി ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട സിബിഐയുടെ തത്‌സ്ഥിതി റിപ്പോർട്ട് നൽകാനും കോടതി പറഞ്ഞു. നാളെ വൈകുന്നേരം അഞ്ചിനുമുന്പ് ഈ വിവരങ്ങൾ കൈമാറാനാണു കോടതി ആവശ്യപ്പെട്ടത്.

നീറ്റ് യുജി പരീക്ഷയുമായി ബന്ധപ്പെട്ട 26 ഓളം ഹർജികൾ പരിഗണിക്കവേയാണ് കോടതി നിലപാട് വ്യക്തമാക്കിയത്. ചോദ്യപേപ്പർ ചോർന്നതിനുശേഷം കൂടുതൽ സമയം എടുത്തിട്ടുണ്ടെങ്കിൽ അതു വ്യാപകമായി പ്രചരിക്കാൻ സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം, മെഡിക്കൽ പ്രവേശനത്തിനുള്ള കൗണ്‍സലിംഗ് നിർത്തിവയ്ക്കാൻ കോടതി വിസമ്മതിച്ചു. ഇക്കാര്യത്തിൽ വ്യാഴാഴ്ച കേസ് കേട്ടശേഷം വ്യക്തത വരുത്താമെന്നും കോടതി പറഞ്ഞു.

പരീക്ഷാ നടത്തിപ്പിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടോ, പരീക്ഷയുടെ മുഴുവൻ പ്രക്രിയയെയും ക്രമക്കേടുകൾ ബാധിച്ചിട്ടുണ്ടോ, ചോദ്യപേപ്പർ ചോർച്ചയുടെ ഗുണഭോക്താക്കളായ വിദ്യാർഥികളെയും അല്ലാത്തവരെയും തമ്മിൽ വേർതിരിക്കാൻ സാധിക്കുമോ എന്നീ കാര്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പുനഃപരീക്ഷ നടത്തണോ വേണ്ടയോ എന്ന കാര്യത്തിൽ കോടതി അന്തിമതീരുമാനം എടുക്കുക. ചോദ്യപേപ്പർ ചർച്ചയുടെ ഗുണഭോക്താക്കളെ കണ്ടെത്തി അവരെ പരിമിതപ്പെടുത്താൻ സാധിച്ചാൽ പുനഃപരീക്ഷ ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി.


ചോർച്ച ആദ്യമായി നടന്നത് എപ്പോൾ, ചോർത്തപ്പെട്ട ചോദ്യപേപ്പർ പ്രചരിപ്പിച്ച രീതി, ചോർച്ച നടന്ന ദിവസവും പരീക്ഷ നടന്ന ദിവസവും തമ്മിലുള്ള സമയദൈർഘ്യം എത്ര എന്നീ കാര്യങ്ങളിൽ വിശദീകരണം നൽകാനും സുപ്രീംകോടതി എൻടിഎയോട് ആവശ്യപ്പെട്ടു. ഈ വിവരങ്ങളുടെയെല്ലാം അടിസ്ഥാനത്തിലായിരിക്കും പുനഃപരീക്ഷാകാര്യത്തിൽ കോടതി നിലപാട് വ്യക്തമാക്കുക. ചോർച്ചയുടെ ഗുണഭോക്താക്കളെയും സെന്‍ററുകളെയും തിരിച്ചറിയാൻ എൻടിഎ സ്വീകരിച്ച നടപടികൾ എന്താണെന്നും കോടതിയെ അറിയിക്കണം.

ബിഹാറിലെ പാറ്റ്നയിൽ ചോദ്യപേപ്പർ ചോർച്ച സംഭവിച്ചുവെന്ന് കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സമ്മതിച്ചു. നീറ്റ് ചോദ്യപേപ്പർ ചോർന്നുവെന്നത് വാസ്തവമല്ലേയെന്ന സുപ്രീംകോടതിയുടെ ചോദ്യത്തോടു പ്രതികരിച്ചാണ് അദ്ദേഹം ഇക്കാര്യം സമ്മതിച്ചത്. ഇതുമായി ബന്ധപ്പെട്ട പ്രതിയെയും ഇത് ഉപയോഗിച്ചവരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സോളിസിറ്റർ ജനറൽ ബോധിപ്പിച്ചു.

അതേസമയം, പരീക്ഷ റദ്ദാക്കി വീണ്ടും പരീക്ഷ നടത്തണമെന്ന് ഉദ്യോഗാർഥികൾക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹൂഡ കോടതിയിൽ ആവശ്യപ്പെട്ടു.

പരീക്ഷ നടന്ന മേയ് അഞ്ചിനു തൊട്ടുമുന്പ് ടെലിഗ്രാം വഴി ഇക്കാര്യം വെളിപ്പെട്ടതായും മുന്പൊരിക്കലും സംഭവിക്കാത്തവിധം വിദ്യാർഥികൾക്ക് ഉയർന്ന മാർക്ക് ലഭിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

തെറ്റ് ചെയ്തവർ ആരാണെന്നു കൃത്യമായി തിരിച്ചറിയാൻ സാധിച്ചില്ലെങ്കിൽ പരീക്ഷ റദ്ദാക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പരീക്ഷാ ക്രമക്കേടുകളെന്ന് ആരോപിക്കപ്പെടുന്ന എല്ലാ സംഭവങ്ങളും പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസുകളല്ലെന്ന് തുഷാർ മേത്ത വാദിച്ചു.

പുനഃപരീക്ഷയ്ക്ക് ഉത്തരവിടുന്നതിനുമുന്പ് ക്രമക്കേടുകൾ വ്യാപകമായി സംഭവിച്ചുവെന്ന് ബോധ്യപ്പെടണമെന്ന് കോടതി ഊന്നിപ്പറഞ്ഞു.

അതേസമയം ചോർന്ന ചോദ്യപേപ്പർ സോഷ്യൽ മീഡിയയിലോ ടെലിഗ്രാമിലോ വാട്ട്സ്ആപ്പിലോ ആണെന്നു കണ്ടെത്തിയാൽ ചോർച്ചയുടെ വ്യാപ്തി കൂടുമെന്നും കോടതി നിരീക്ഷിച്ചു. വിഷയത്തിൽ വലിയ ആശങ്കകൾ ഉണ്ടെന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.