2020 സെപ്റ്റംബറിൽ മരിച്ച മുപ്പതുകാരനായ മകന്റെ കുട്ടിയെ വളർത്താൻ ആഗ്രഹമുണ്ടെന്ന് അറിയിച്ചാണു മാതാപിതാക്കൾ കോടതിയെ സമീപിച്ചത്.
അർബുദചികിത്സ പുരോഗമിക്കുന്നതിനിടയിൽ യുവാവ് തന്റെ ബീജം ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ ശീതീകരിച്ചു സൂക്ഷിക്കാൻ ഏൽപ്പിച്ചിരുന്നു.
തന്റെ ബീജമുപയോഗിച്ചുള്ള പ്രത്യുത്പാദനത്തിനു മരിച്ചയാൾ അനുമതി നൽകിയിരുന്നത് കോടതി ചൂണ്ടിക്കാട്ടി.