മധ്യപ്രദേശിൽ 15 മിനിറ്റിനിടെ ഒരു മന്ത്രിയുടെ രണ്ടു സത്യപ്രതിജ്ഞ
മധ്യപ്രദേശിൽ 15 മിനിറ്റിനിടെ ഒരു മന്ത്രിയുടെ രണ്ടു സത്യപ്രതിജ്ഞ
Tuesday, July 9, 2024 1:44 AM IST
ജോർജ് കള്ളിവയലിൽ

ന്യൂഡൽഹി: മധ്യപ്രദേശിൽ ഒരേയാൾ 15 മിനിറ്റിനിടെ രണ്ടുതവണ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കോണ്‍ഗ്രസിൽനിന്നു കൂറുമാറി ബിജെപിയിലെത്തിയ മുതിർന്ന എംഎൽഎ രാംനിവാസ് റാവത്തിനാണ് ഒരേ വേദിയിൽ, ഒരേ ചടങ്ങിൽ വിചിത്രമായ ഇരട്ട സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നത്.

ഭോപ്പാലിലെ രാജ്ഭവനിൽ ഇന്നലെ രാവിലെ മുഖ്യമന്ത്രി മോഹൻ യാദവിന്‍റെയും മന്ത്രിമാരുടെയും സാന്നിധ്യത്തിൽ ഗവർണർ മംഗുഭായ് സി. പട്ടേൽ സത്യവാചകം ചൊല്ലിക്കൊടുത്ത പരിപാടിയാണ് ഇന്നേവരെ രാജ്യം കാണാത്ത തരത്തിലുള്ള അസാധാരണവും വിചിത്രവും ക്രമവിരുദ്ധവുമായ പരിപാടിയായി അവസാനിച്ചത്.

കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യേണ്ടിയിരുന്ന റാവത്ത് ആദ്യം അബദ്ധത്തിൽ സഹമന്ത്രിയെന്ന് പ്രതിജ്ഞ ചൊല്ലിയതാണ് വീണ്ടുമൊരു സത്യപ്രതിജ്ഞയ്ക്കുകൂടി നിർബന്ധിതമാക്കിയതെന്നാണ് സർക്കാരിന്‍റെയും രാജ്ഭവന്‍റെയും വിശദീകരണം.

രാവിലെ 9.03നായിരുന്നു ആദ്യ സത്യപ്രതിജ്ഞ. എന്നാൽ ആദ്യ പ്രതിജ്ഞ നടന്നപ്പോൾ ഗവർണറോ സദസിലുള്ള വിവിഐപികളോ തെറ്റ് ചൂണ്ടിക്കാട്ടുകയോ തിരുത്തി വായിക്കാൻ നിർദേശിക്കുകയോ ചെയ്തില്ല. പിന്നീട് നടപടിക്രമങ്ങളും കീഴ്‌വഴക്കങ്ങളുമെല്ലാം തെറ്റിച്ച് 9.18ന് റാവത്തിനു ഗവർണർ വീണ്ടും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ആദ്യം സഹമന്ത്രി ആയിരുന്നെങ്കിലും 15 മിനിറ്റ് കഴിഞ്ഞപ്പോൾ കാബിനറ്റ് മന്ത്രിയായാണു റാവത്ത് സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റത്. ആദ്യം സത്യപ്രതിജ്ഞ ചെയ്ത സഹമന്ത്രി സ്ഥാനം രാജിവയ്ക്കാതെയാണ് റാവത്ത് രണ്ടാമത് കാബിനറ്റ് മന്ത്രിയായതെന്നും അതിനാൽ രണ്ടും അസാധുവാണെന്നും പ്രതിപക്ഷമായ കോണ്‍ഗ്രസ് ആരോപിച്ചു.

കോണ്‍ഗ്രസിന്‍റെ മധ്യപ്രദേശിലെ വർക്കിംഗ് പ്രസിഡന്‍റായിരുന്ന റാവത്ത് കോണ്‍ഗ്രസ് ടിക്കറ്റിൽ ജയിച്ച എംഎൽഎസ്ഥാനം രാജിവയ്ക്കാതെയാണ് ബിജെപി മന്ത്രിസഭയിൽ അംഗമായത്.


അതിനാൽതന്നെ റാവത്തിന്‍റെ സത്യപ്രതിജ്ഞയ്ക്കു മാത്രമായി ഇന്നലെ രാവിലെ ഒന്പതിന് രാജ്ഭവനിൽ പ്രത്യേക ചടങ്ങ് സംഘടിപ്പിക്കുകയായിരുന്നു. ഇരട്ട സത്യപ്രതിജ്ഞാ ചടങ്ങിലെ നടപടിക്രമങ്ങളിലെ വീഴ്ചകൾക്കുപുറമേ, കോണ്‍ഗ്രസിലെ എംഎൽഎയായി തുടർന്നുകൊണ്ട് ബിജെപി മന്ത്രിസഭയിൽ ചേർന്ന വ്യക്തിയെന്നതും വിവാദമായി. റാവത്ത്കൂടി എത്തിയതോടെ മധ്യപ്രദേശിലെ മോഹൻ യാദവ് മന്ത്രിസഭയിൽ 19 കാബിനറ്റ് മന്ത്രിമാരുണ്ട്.

മധ്യപ്രദേശ് പിസിസി വർക്കിംഗ് പ്രസിഡന്‍റും ഷിയോപുർ ജില്ലയിലെ വിജയ്പുർ നിയമസഭാ മണ്ഡലത്തിൽനിന്ന് തുടർച്ചയായി ആറാം തവണയും ജയിച്ച കോണ്‍ഗ്രസ് എംഎൽഎയുമാണ് റാവത്ത്. ദിഗ്‌വിജയ് സിംഗ് മുഖ്യമന്ത്രിയായിരുന്ന കോണ്‍ഗ്രസ് മന്ത്രിസഭയിൽ ആഭ്യന്തര സഹമന്ത്രിയായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്പായി കഴിഞ്ഞ ഏപ്രിൽ 30ന് ബിജെപിയിൽ ചേർന്നെങ്കിലും കോണ്‍ഗ്രസ് ടിക്കറ്റിൽ ജയിച്ച എംഎൽഎ സ്ഥാനം രാജിവച്ചില്ല.

കോണ്‍ഗ്രസ് പാർട്ടി നൽകാതിരുന്ന മന്ത്രിസ്ഥാനം ബിജെപി നൽകിയതിൽ സന്തോഷമുണ്ടെന്നായിരുന്നു ചടങ്ങിനുശേഷം റാവത്തിന്‍റെ പ്രതികരണം. തന്നെ കുറ്റപ്പെടുത്താൻ കോണ്‍ഗ്രസിന് അവകാശമില്ല.

കാബിനറ്റ് മന്ത്രിയുടെ ‘ക’ എന്ന വാക്ക് തനിക്കു തെറ്റിപ്പോയെന്ന് അദ്ദേഹം ന്യായീകരിച്ചു. ഹിന്ദിയിൽ രാജ്യ കേ മന്ത്രി എന്നതിനുപകരം രാജ്യ മന്ത്രി എന്നു തെറ്റായി വായിച്ചതാണ്. അതിനാൽ രണ്ടുതവണ സത്യപ്രതിജ്ഞ ചെയ്തു. അരമണിക്കൂറിനിടെ രണ്ടു തവണ സത്യപ്രതിജ്ഞ ചെയ്ത ആദ്യത്തെ മന്ത്രി താനാണെന്നുവീന്പിളിക്കാനും റാവത്ത് മടിച്ചില്ല.

എംഎൽഎസ്ഥാനം രാജിവയ്ക്കുമെന്നും ഉപതെരഞ്ഞെടുപ്പിൽ വൈകാതെ ജയിച്ചുവരുമെന്നും റാവത്ത് പിന്നീട് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.