ആശ്രമജീവിതം ആഗ്രഹിച്ച് ഹരിദ്വാറിലേക്ക് പോയ ടി.പി. മാധവന് അവിടെവച്ച് പക്ഷാഘാതം ഉണ്ടായി. ഹരിദ്വാറിലെ സന്ന്യാസിമാരും മറ്റും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ച് ചികിത്സിക്കുകയും ഏകദേശം നടക്കാമെന്നായപ്പോള്‍ അവര്‍ തിരികെ നാട്ടിലേക്ക് അയയ്ക്കുകയുമായിരുന്നു.
തിരുവനന്തപുരത്തെത്തി ഒരു ലോഡ്ജ് മുറിയില്‍ ദുരിതപൂര്‍ണമായ ജീവിതം നയിച്ചുവന്ന അദ്ദേഹം ഒടുവില്‍ ഗാന്ധിഭവനിലെത്തുകയായിരുന്നു. സിനിമയില്‍ സജീവമായതോടെ ഭാര്യ വിവാഹമോചനം നേടിയിരുന്നു.
ഭാര്യ പരേതയായ ഗിരിജ മേനോൻ. മക്കള്‍: ദേവിക, രാജകൃഷ്ണ മേനോന് (എയര്‍ ലിഫ്റ്റ്, ഷെഫ്, പിപ്പ, ബരാഹ് ആന, ബാസ് യുന്‍ ഹായ് എന്നീ ഹിന്ദി ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്ത ബോളിവുഡ് സംവിധായകനാണ് രാജകൃഷ്ണമേനോന്). സഹോദരങ്ങൾ ഡോ. രാംനായര്‍ (യുഎസ്എ.), ഇന്ദിര നായര്‍, കല്യാണി ഉണ്ണിത്താന് (യുഎസ്എ), ചന്ദ്രിക നായര്‍ (പൂനെ), ഉണ്ണി തിരുക്കോട്.