ട്രെയിൻ തീവയ്പുകേസ് പ്രതിയെ മഹാരാഷ്ട്രയിൽനിന്ന് കൊണ്ടുവന്ന ഉദ്യോഗസ്ഥരെ വിജയൻ ഫോണിൽ ബന്ധപ്പെട്ടത് സുരക്ഷാവീഴ്ചയ്ക്കിടയാക്കിയെന്ന അജിത്കുമാറിന്റെ റിപ്പോർട്ട് പരിഗണിച്ചായിരുന്നു വിശദീകരണം തേടാതെയുള്ള സസ്പെൻഷൻ. ആറു മാസം സസ്പെൻഷനിലായിരുന്നു.
തിരിച്ചെടുക്കാൻ ചീഫ് സെക്രട്ടറി ശിപാർശ ചെയ്തിട്ടും ഫലമുണ്ടായില്ല. എന്നാൽ നടപടി വിവാദമായതോടെ തിരിച്ചെടുക്കുകയായിരുന്നു. വിജയൻ കേന്ദ്രസഹായം തേടിയതിൽ തെറ്റില്ലെന്നു വകുപ്പുതല അന്വേഷണത്തിലും കണ്ടെത്തിയിരുന്നു.