തണ്ടര്‍ ബോള്‍ട്ടിന്റെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലപ്പുറം ജില്ലയിലെ അരീക്കോട്ടെ ക്യാമ്പില്‍ അത്യാധുനിക സംവിധാനങ്ങള്‍ സ്ഥാപിച്ചിരുന്നു. ദേശവിരുദ്ധരുടെ ഫോണുകളും അനുബന്ധ രഹസ്യ കൈമാറ്റങ്ങളും നിരീക്ഷിക്കുന്നതിനുവേണ്ടിയാണിത്.
അതീവ രഹസ്യമായാണ് ഇതിന്റെ പ്രവര്‍ത്തനം. സെപ്റ്റംബര്‍ ഒമ്പതിനു മഞ്ചേരി മാലാംകുളത്തുള്ള പി.വി. അന്‍വറിന്റെ ഉടമസ്ഥതയിലെ മെട്രോ വില്ലേജില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് രഹസ്യരേഖകള്‍ പ്രദര്‍ശിപ്പിച്ചതും പോലീസ് ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങളും ചുമതലകളുംവരെ പുറത്തുവിട്ടത്.
കേരള പോലീസിന്റെ പ്രത്യേക സേനാവിഭാഗമായ സ്പെഷല്‍ ഓപ്പറേഷന് ഗ്രൂപ്പിന്റെ (എസ്ഒജി) പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട അതീവ രഹസ്യസ്വഭാവമുള്ള ജോലി ചെയ്തു വരുന്ന അഞ്ച് സേനാംഗങ്ങളുടെ പേര് വിവരങ്ങളും വ്യക്തിഗത വിവരങ്ങളും സേനാവിഭാഗത്തിന്റെ ഔദ്യോഗിക രേഖകളും രാജ്യത്തിന്റെ പരമാധികാരത്തിനും ദേശസുരക്ഷയ്ക്കും ഭീഷണിയാകുന്ന തരത്തില്‍ പരസ്യപ്പെടുത്തിയെന്നാണ് കേസ്.
ഔദ്യോഗിക സുരക്ഷാ നിയമം, ഐടി ആക്ട്, ഭാരതീയ ന്യായ സംഹിത എന്നിവയിലെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അരീക്കോട് എസ്ഒജി സൂപ്രണ്ട് ടി. ഫര്‍ഹാസ് മലപ്പുറം ജില്ലാ പോലീസിനു നല്കിയ പരാതിയിലാണ് കേസ്.
സ്വർണക്കള്ളക്കടത്ത്: മുഖ്യമന്ത്രി പറയുന്നത് സംഘപരിവാർ അജൻഡയെന്ന് വി.ഡി. സതീശൻ കണ്ണൂര്‍: സെപ്റ്റംബർ 13ന് ഡൽഹിയിൽ മാധ്യമങ്ങൾക്കു നൽകിയ സ്വർണക്കള്ളക്കടത്ത് കണക്കും 21ന് മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞ മൂന്നു വർഷത്തെ കള്ളക്കടത്ത് കണക്കുകളും 29ന് ഹിന്ദു പത്രത്തിൽ നൽകിയ ഇന്റർവ്യുവിലെ കണക്കുകളും ഒരേ കേന്ദ്രത്തിൽനിന്നു തയാറാക്കിയ സംഘപരിവാർ അജൻഡയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
സ്വര്‍ണക്കള്ളക്കടത്തിനു രാഷ്ട്രീയ രക്ഷാകര്‍തൃത്വം നല്കുന്നതു മുഖ്യമന്ത്രിയുടെ ഓഫീസും സിപിഎമ്മുമാണെന്നതു പ്രതിപക്ഷം നേരത്തേതന്നെ പറഞ്ഞതാണ്. ഇപ്പോൾ ഭരണകക്ഷിക്കൊപ്പം നിന്ന എംഎൽഎതന്നെ ഇക്കാര്യം തുറന്നടിച്ചിരിക്കുകയാണെന്നും വി.ഡി. സതീശൻ കണ്ണൂരിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. ഡോ. എം.കെ. മുനീർ ഉൾപ്പെടെയുള്ളവരെ സ്വർണക്കള്ളക്കടത്ത് കണ്ണിയാണെന്നു വരുത്തിത്തീ ർക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോൾ നടത്തുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു.