ഏതെങ്കിലും ഒരു ജില്ലയെയോ ഏതെങ്കിലും വിഭാഗത്തെയോ വിമർശിക്കുന്ന നിലപാട് തന്റെ ഭാഗത്തുനിന്ന് ഒരുകാലത്തും ഉണ്ടായിട്ടില്ല. അത്തരമൊരു സമീപനം തനിക്കില്ല. പക്ഷേ ഇവർക്ക് ഇപ്പറഞ്ഞ കാര്യങ്ങൾ തന്റേതായി എങ്ങനെ പത്രത്തിൽ കൊടുക്കാൻ കഴിഞ്ഞുവെന്നതു മനസിലാകുന്നില്ല. താൻ പറയാത്ത കാര്യം പ്രസിദ്ധീകരിച്ചതിൽ ഹിന്ദു മാന്യമായി ഖേദം രേഖപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഭിമുഖത്തിനിടെ മൂന്നാമതായി കയറിവന്ന ആൾ മാധ്യമപ്രവർത്തകയ്ക്കൊപ്പമെത്തിയ ആളാണെന്നാണു കരുതിയത്. ഏതോ ഏജൻസിയുടെ ആളാണെന്ന് അറിയുന്നതു പിന്നെയാണ്. പിആർ ഏജൻസിയായ കൈസണെ അറിയില്ല. അഭിമുഖം വിവാദമായതിനു ശേഷം ഇതുവരെ ദേവകുമാറിന്റെ മകൻ ബന്ധപ്പെട്ടിട്ടില്ല. മുഖ്യമന്ത്രിയുമായി ഒരു മാധ്യമം അഭിമുഖം നടത്തുന്പോൾ അവിടേക്ക് മറ്റൊരാൾ അനുമതിയില്ലാതെ കടന്നു വരുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി ചെറുചിരിയായിരുന്നു.
വൻ പ്രത്യാഘാതം ഉണ്ടാക്കാവുന്ന ചില വിവരങ്ങൾ പ്രസിദ്ധീകരിച്ച ഹിന്ദുവിനും ഇത് എത്തിച്ചു നല്കിയ പിആർ ഏജൻസിക്കുമെതിരേ കേസ് ഫയൽ ചെയ്യുമോ എന്ന ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി നല്കിയില്ല. മാധ്യമങ്ങൾ എത്ര ഡാമേജ് ഉണ്ടക്കാൻ ശ്രമിച്ചാലും തകരുന്ന പ്രതിച്ഛായ അല്ല തന്റേതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.