അന്വേഷണം ഫലപ്രദമായി നടക്കുന്നതിനിടെ സിപിഎമ്മിൽ നിന്നും എൽഡിഎഫ് പാർലമെന്ററി പാർട്ടിയിൽനിന്നും അദ്ദേഹം വിട്ടുപോയി. തെറ്റായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ പറ്റുമോയെന്നുള്ള ശ്രമവും നടന്നു. എല്ലാക്കാലത്തും വർഗീയതയ്ക്കെതിരായ സിപിഎമ്മിന്റെ ഉറച്ച നിലപാടിൽ അമർഷമുള്ളവർ ന്യൂനപക്ഷ- ഭൂരിപക്ഷ വർഗീയശക്തികളാണ്.
തങ്ങൾക്കൊപ്പം അണിനിരക്കുന്നവരെ പിന്തിരിപ്പിക്കാൻ തങ്ങളെ ഇതിൽ ഒരു വർഗീയതയുടെ ഭാഗമാക്കുകയെന്നതാണ് ഇവർ ചെയ്യുന്നത്. ഇതിൽ ചിലർ അങ്ങനെ നടത്തുന്ന പ്രചരണത്തിനൊപ്പം അൻവറും ചേർന്നു എന്നതാണ് മനസിലാകുന്നത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകളെന്നത് ശരിയായ വസ്തുതയല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.