ഡിജിപിക്കു മൊഴി നൽകി എഡിജിപി
ഡിജിപിക്കു മൊഴി  നൽകി എഡിജിപി
Friday, September 13, 2024 2:27 AM IST
തിരുവനന്തപുരം: തനിക്കെതിരേ ഉയർന്ന ഗുരുതരമായ ആരോപണങ്ങളെല്ലാം, സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനു മൊഴി നൽകിയ എഡിജിപി എം.ആർ. അജിത്കുമാർ നിഷേധിച്ചു.

സ്വർണം പൊട്ടിക്കലും കൊലപാതക ആസൂത്രണവും അടക്കമുള്ള ഗുരുതര ആരോപണങ്ങൾ തനിക്കെതിരേ ഉന്നയിച്ചതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും എഡിജിപി നൽകിയ മൊഴിയിലുണ്ടെന്നാണു സൂചന.

ആർഎസ്എസ് നേതാക്കളുമായുള്ള എഡിജിപിയുടെഗൂഢാലോചന സംബന്ധിച്ച് മൊഴിയെടുപ്പിൽ ചോദ്യങ്ങളുണ്ടായിരുന്നില്ലെന്നാണു സൂചന. ഇതേത്തുടർന്ന് വൈകുന്നേരം പി.വി. അൻവർ എംഎൽഎ സംസ്ഥാന പോലീസ് മേധാവിയെ കണ്ട് ഇതു സംബന്ധിച്ച മൊഴി നൽകി. തൃശൂർ പൂരംകലക്കൽ അടക്കമുള്ള കാര്യങ്ങളും ആർഎസ്എസ് ഗൂഢാലോചനയും സംബന്ധിച്ച് അൻവറിന്‍റെ മൊഴിലഭിച്ചതോടെ ഇതുസംബന്ധിച്ച് അന്വേഷണം നടത്തും.

ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത്കുമാർ ഇന്നലെ രാവിലെ 11.15നു പോലീസ് ആസ്ഥാനത്തെത്തി, ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ഡിജിപി ഷേഖ് ദർബേഷ് സാഹിബിനു മൊഴി നൽകി.

മൊഴിയെടുപ്പ് ഉച്ചകഴിഞ്ഞു മൂന്നുവരെ നീണ്ടു. ഡിജിപിയുടെ ചേംബറിൽ നടന്ന മൊഴിയെടുപ്പിൽ അന്വേഷണസംഘത്തിലെ ഐജി ജി.സ്പർജൻകുമാറും പങ്കെടുത്തു. അന്വേഷണസംഘത്തിലെ എസ്പിമാരായ എ. ഷാനവാസ്, എസ്. മധുസൂദനൻ എന്നിവർ എഡിജിപിയുടെ മൊഴിയെടുക്കാൻ എത്തിയെങ്കിലും ഇവർ പിന്നീട് ഡിജിപിയുടെ വിസിറ്റേഴ്സ് മുറിയിൽ കാത്തിരുന്നു.


സ്വർണക്കടത്ത്, കുഴൽപ്പണ-മയക്കുമരുന്ന് മാഫിയകളും നിരോധിത തീവ്രവാദ സംഘടനകളും ഗൂഢാലോചനയിലുണ്ടോയെന്നു സംശയിക്കുന്നതായി മൊഴിയിൽ പറയുന്നു. ഇവർക്കെതിരേ കടുത്ത നിയമ നടപടികൾ സ്വീകരിച്ചതിന്‍റെ പകയാണ് തീർക്കുന്നത്. ഇവ തെറ്റാണെന്നു തെളിഞ്ഞാൽ ഉന്നയിച്ചവർക്കെതിരേ കേസെടുക്കണം. ആരോപണങ്ങൾ തെറ്റാണെന്നതിനുള്ള തെളിവുകളും ഡിജിപിക്കു കൈമാറി.

അൻവറും ഡിജിപിഓഫീസിൽ

വൈകുന്നേരത്തോടെയാണ് പി.വി. അൻവർ എംഎൽഎ പോലീസ് ആസ്ഥാനത്തെത്തി ഡിജിപിയെ കണ്ടത്. ആർഎസ്എസ് കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് എഴുതി നൽകിയതെന്നാണു സൂചന.

പുതുതായി രണ്ടു കാര്യങ്ങൾ അന്വേഷിക്കാനായി ഡിജിപിക്ക് എഴുതി നൽകിയെന്നും ചില തെളിവുകൾ കൈമാറിയെന്നും ഡിജിപിയുമായുള്ള അരമണിക്കൂർ കൂടിക്കാഴ്ചയ്ക്കു ശേഷം അൻവർ മാധ്യമങ്ങളോടു പറഞ്ഞു.

അജിത്കുമാർ ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു തുടരുന്നതിനാൽ തെളിവുകളും വിവരങ്ങളും കൈമാറാൻ പോലീസ് ഉദ്യോഗസ്ഥരും വിരമിച്ച ഉദ്യോഗസ്ഥരും അടക്കമുള്ളവർ ഭയപ്പെടുന്നതായും അൻവർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.