ADVERTISEMENT
ADVERTISEMENT
കോട്ടയം: കൂപ്പുകരങ്ങള്‍ക്കു നടുവില്‍ കുരുന്നോലകളേന്തി ദാവീതിന്‍സുദന് ജയ്ഗാനമാലപിച്ച് ദേവാലയത്തിലേക്ക് വിശ്വാസികള്‍ പ്രദക്ഷിണമായി എത്തി ഓശാനത്തിരുനാള്‍ ആഘോഷപൂര്‍വം കൊണ്ടാടി.

ജറുസലേം ദേവാലയത്തോടു ചേര്‍ന്നുള്ള ഒലിവുമലയുടെ ഓരത്തുനിന്നു രണ്ടായിരം വര്‍ഷം മുന്‍പു യേശുവിനെ ജനാവലി ജറുസലേം ദേവാലയത്തിലേക്ക് വരവേറ്റതിനെ അനുസ്മരിച്ചു ക്രൈസ്തവര്‍ കുരുന്നോലകളും സൈത്തിന്‍ കൊമ്പുകളുമേന്തി ദേവാലയത്തിന്‍റെ പ്രധാനവാതില്‍ മുട്ടിത്തുറന്ന് ഓശാനഗീതികളോടെ പ്രദക്ഷിണമായെത്തി. ഒലിവുചില്ലകള്‍ക്കു പകരം ആശിര്‍വദിക്കപ്പെട്ട തെങ്ങിന്‍ കുരുത്തോല കൈയിലേന്തുന്നതോടെ വിശുദ്ധവാരാചരണത്തിനും തുടക്കമായി.

ചങ്ങനാശേരി സെന്‍റ് മേരീസ് മെത്രപ്പോലീത്തന്‍ പള്ളിയില്‍ നടന്ന ഓശാന തിരുക്കര്‍മങ്ങള്‍ക്ക് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലും കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ടും മുഖ്യകാര്‍മികത്വം വഹിച്ചു. പാലാ സെന്‍റ് തോമസ് കത്തീഡ്രലില്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടും കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്‌സ് കത്തീഡ്രലില്‍ മാര്‍ ജോസ് പുളിക്കലും വിമലഗിരി കത്തീഡ്രലില്‍ ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരിലും ഓശാനത്തിരുക്കര്‍മങ്ങളില്‍ കാര്‍മികരായി.

യാക്കോബായ സുറിയാനി സഭ മലങ്കര മെത്രാപ്പോലീത്ത ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവാ മണര്‍കാട് സെന്‍റ് മേരീസ് കത്തീഡ്രലിലും വാഴൂര്‍ സെന്‍റ് പീറ്റേഴ്‌സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ കുരുത്തോല വാഴ്‌വിനും വിശുദ്ധ കുര്‍ബാനയ്ക്കും കാര്‍മികത്വം വഹിച്ചു. യാക്കോബായ സഭ സുന്നഹദോസ് സെക്രട്ടറി തോമസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത കോട്ടയം സെന്‍റ് ജോസഫ്‌സ് കത്തീഡ്രലിലും കാര്‍മികത്വം വഹിച്ചു.
ADVERTISEMENT
വിശുദ്ധ വാരത്തിനു തുടക്കമായി


തിരുവനന്തപുരം: ഓശാന ഞായര്‍ ആചരണത്തോടെ ദേവാലയങ്ങളില്‍ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ക്കു തുടക്കമായി. ഓശാന ഞായറിനോടനുബന്ധിച്ച് ഇന്നലെ നഗരത്തിലെ വിവിധ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനാശുശ്രൂഷകളും കുരുത്തോല വിതരണവും നടന്നു. വിവിധ ദേവാലയങ്ങളില്‍ നടന്ന ഓശാനഞായര്‍ ശുശ്രൂഷകളില്‍ വിവിധ മതമേലധ്യക്ഷന്മാരും വൈദികരും കാര്‍മികത്വം വഹിച്ചു.

പട്ടം സെന്‍റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പാര്‍ക്കിയല്‍ കത്തീഡ്രലില്‍ ഓശാനയുടെ തിരുക്കര്‍മങ്ങള്‍ ഇന്നലെ രാവിലെ 6.30ന് ആരംഭിച്ചു. മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ മുഖ്യകാര്‍മികനായിരുന്നു. കുരുത്തോല വാഴ്‌വിന്‍റെ ശുശ്രുഷ, പ്രദക്ഷിണം, വിശുദ്ധ കുര്‍ബാന എന്നീ തിരുക്കര്‍മങ്ങളുണ്ടായിരുന്നു.

പാളയം സെന്‍റ് ജോസഫ്‌സ് മെട്രോപ്പൊളിറ്റന്‍ കത്തീഡ്രലില്‍ ഇന്നലെ രാവിലെ ഏഴിന് ആരംഭിച്ച പൊന്തിഫിക്കല്‍ ദിവ്യബലിക്കും കുരുത്തോല വെഞ്ചിരിപ്പിനും മറ്റു ഓശാന ശുശ്രൂഷകള്‍ക്കും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ മുഖ്യ കാര്‍മികനായിരുന്നു. രാവിലെ 5.45നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന ഉണ്ടായിരുന്നു.

പിഎംജി ലൂര്‍ദ് ഫൊറോന പള്ളിയില്‍ ഇന്നലെ രാവിലെ ഏഴിന് ആരംഭിച്ച ഓശാന ഞായര്‍ തിരുക്കര്‍മങ്ങള്‍ക്ക് ചങ്ങനാശേരി അതിരൂപത പ്രോട്ടോ സിഞ്ചെള്ളൂസ് ഫാ.ആന്‍റണി ഏത്തക്കാട്ട് മുഖ്യകാര്‍മികനായിരുന്നു. തിരുക്കര്‍മങ്ങളോടനുബന്ധിച്ച് കുരുത്തോല വെഞ്ചിരിപ്പും പളളിയിലേക്ക് പ്രദക്ഷിണവും വിശുദ്ധ കുര്‍ബാനയും ഉണ്ടായിരുന്നു.

വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തില്‍ ഓശാന ഞായറിന്‍റെ തിരുക്കര്‍മങ്ങള്‍ ഇന്നലെ രാവിലെ 8.30ന് ആരംഭിച്ചു. റൊസാരിയന്‍ കോണ്‍വന്‍റ് ഗ്രോട്ടോയില്‍ ആരംഭിച്ച കുരുത്തോല വെഞ്ചിരിപ്പിലും പ്രദക്ഷിണത്തിലും ദിവ്യബലിയിലും വിശ്വാസികള്‍ പങ്കുകൊണ്ടു.

പാളയം സമാധാന രാജ്ഞി ബസിലിക്കയില്‍ ഇന്നലെ രാവിലെ 6.15ന് പ്രഭാത നമസ്‌കാരത്തോടെ ഓശാനയുടെ ശുശ്രൂഷകള്‍ ആരംഭിച്ചു. പ്രഭാത നമസ്‌കാരം, കുരുത്തോല വാഴ്‌വിന്‍റെ ശുശ്രൂഷ, വിശുദ്ധ കുര്‍ബാന എന്നീ ശുശ്രൂഷകള്‍ക്ക് ബസിലിക്ക റെക്ടര്‍ ഫാ.നെല്‍സണ്‍ വലിയവീട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.

വഴുതക്കാട് കാര്‍മല്‍ ഹില്‍ ആശ്രമ ദേവാലയത്തില്‍ ഓശാന ഞായറിന്‍റെ തിരുക്കര്‍മങ്ങള്‍ ഇന്നലെ രാവിലെ 6.30ന് ആരംഭിച്ചു. ഒസിഡി മലബാര്‍ പ്രൊവിന്‍സ് പ്രോവിന്‍ഷ്യാള്‍ റവ.ഡോ. പീറ്റര്‍ ചക്യത്ത് ഒസിഡി മുഖ്യ കാര്‍മികത്വം വഹിച്ചു. കുരുത്തോല വെഞ്ചിരിപ്പ്, പ്രദക്ഷിണം, ആഘോഷമായ ദിവ്യബലി എന്നിവയുണ്ടായിരുന്നു. രാവിലെ ഒന്‍പതിനും 11ന് ഇംഗ്ലീഷിലും ഉച്ചകഴിഞ്ഞ് നാലിനും 5.30നും ഏഴിനും വിശുദ്ധ കുര്‍ബാനയുണ്ടായിരുന്നു.

മണ്ണന്തല സെന്‍റ് ജോണ്‍ പോള്‍ രണ്ടാമന്‍ മലങ്കര കത്തതലിക്കാ ദേവാലയത്തില്‍ ഇന്നലെ രാവിലെ 6.30ന് ആരംഭിച്ച പ്രഭാത നമസ്‌കാരം, കുരുത്തോല വാഴ്‌വ് ശുശ്രൂഷ, വിശുദ്ധ കുര്‍ബാന എന്നിവയ്ക്ക് ഫാ. ജോണ്‍ കുറ്റിയില്‍ മുഖ്യ കാര്‍മികന്‍ ആയിരുന്നു.

ബാര്‍ട്ടന്‍ഹില്‍ വിശുദ്ധ പത്താം പിയൂസ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍ ഇന്നലെ രാവിലെ 7.30ന് വിശുദ്ധ കുര്‍ബാന, കുരുത്തോല വെഞ്ചരിപ്പ് എന്നീ തിരുക്കര്‍മങ്ങള്‍ ആരംഭിച്ചു.

പാളയം സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് സിറിയന്‍ കത്തീഡ്രലില്‍ ഓശാനയുടെ തിരുക്കര്‍മങ്ങള്‍ ഇന്നലെ രാവിലെ ആറിന് ആരംഭിച്ചു. ഏഴിന് വിശുദ്ധ കുര്‍ബാനയും വൈകുന്നേരം ആറിന് സന്ധ്യാ നമസ്‌കാരവും ഉണ്ടായിരുന്നു.

നെടുമങ്ങാട് വിശുദ്ധ ജെറോം മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തില്‍ ഇന്നലെ രാവിലെ എട്ടിന് പ്രഭാത പ്രാര്‍ഥനയോടെ ഓശാനയുടെ ശുശ്രൂഷകള്‍ ആരംഭിച്ചു. കുരുത്തോല വാഴ്‌വ്, പ്രദക്ഷിണം, വിശുദ്ധ കുര്‍ബാന എന്നീ തിരുക്കര്‍മങ്ങളുണ്ടായിരുന്നു.

വലിയതുറ വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ ദേവാലയത്തില്‍ ഇന്നലെ രാവിലെ 6.30ന് കുരുത്തോല വെഞ്ചിരിപ്പ്, പ്രദക്ഷിണം തുടര്‍ന്ന് ദിവ്യബലിയും നടന്നു.

മുട്ടട ഹോളിക്രോസ് ദേവാലയത്തിലെ ഓശാന ഞായര്‍ തിരുക്കര്‍മങ്ങള്‍ ഇന്നലെ രാവിലെ 6.45ന് ആരംഭിച്ചു. കുരിശടിയില്‍ കുരുത്തോല വെഞ്ചിരിപ്പും കുരുത്തോല പ്രദക്ഷിണവും നടന്നു.

ശ്രീകാര്യം എമ്മാവൂസ് ദേവാലയത്തില്‍ ഓശാന ഞായര്‍ തിരുക്കര്‍മങ്ങള്‍ ഇന്നലെ രാവിലെ 6.30ന് ആരംഭിച്ചു. കുരുത്തോല വെഞ്ചിരിപ്പും കുരുത്തോല പ്രദക്ഷിണവും വിശുദ്ധ കുര്‍ബാനയും ഉണ്ടായിരുന്നു.

പുന്നന്‍ റോഡിലുള്ള സെന്‍റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സിംഹാസന കത്തീഡ്രലില്‍ ഇന്നലെ രാവിലെ 6.30ന് പ്രഭാത നമസ്‌കാരം, 7.30ന് ഓശാന ശുശ്രൂഷ, വിശുദ്ധ കുര്‍ബാന എന്നീ തിരുക്കര്‍മങ്ങള്‍ നടന്നു.

വട്ടിയൂര്‍ക്കാവ് എസ്എഫ്എസ് ദേവാലയത്തില്‍ ഇന്നലെ രാവിലെ എട്ടിന് ഓശാന ഞായറിന്‍റെ തിരുക്കര്‍മങ്ങള്‍ ആരംഭിച്ചു.

നെയ്യാറ്റിന്‍കര അമലോത്ഭവ മാതാ കത്തീഡ്രലില്‍ ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ ഓശാന തിരുകര്‍മങ്ങള്‍ക്കു മുഖ്യ കാര്‍മികത്വം വഹിച്ചു. കുരിശടി ജംക്ഷനില്‍ കുരുത്തോല ആശീര്‍വദിച്ചതിനെ തുടര്‍ന്ന് നടന്ന പ്രദക്ഷിണം ബസ് സ്റ്റാന്‍ഡ് ജംക്ഷനിലൂടെ ആലുംമൂട്ടിലെത്തി തിരികെ കോണ്‍വന്‍റ് റോഡിലൂടെ ദേവാലയത്തില്‍ സമാപിച്ചു.

സഹമെത്രാന്‍ ഡോ.സെല്‍വരാജന്‍ പത്തനാവിള സെന്‍റ് ജോസഫ് ദേവാലയത്തില്‍ തിരുകര്‍മ്മങ്ങളില്‍ മുഖ്യ കാര്‍മ്മികനായി.

ബാലരാമപുരം വിശുദ്ധ സെബസ്ത്യാനോസ് ദേവാലയത്തില്‍ ഇടവക വികാരി ഫാ.വിക്ടര്‍ എവരിസ്റ്റസും കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയത്തില്‍ ഇടവക വികാരി ഫാ.പിയോയും കുരുത്തോല പ്രദക്ഷിണത്തിന് നേതൃത്വം നല്‍കും.

വ്ളാത്താങ്കര സ്വര്‍ഗാരോപിത മാതാ ദേവാലയത്തില്‍ ഫാ. സി. ജോയിയും തൂങ്ങാംപാറ വിശുദ്ധ കൊച്ചുത്രേസ്യ ദേവാലയത്തില്‍ ഇടവക വികാരി ഫാ.ജോയി മത്യാസും മേലാരിയോട് വിശുദ്ധ മദര്‍ തെരേസാ ദേവാലയത്തില്‍ ഫാ.തോമസ് ഈനോസും തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ADVERTISEMENT
കൊല്ലം : സാർവത്രിക സഭയോടൊപ്പം വിശ്വാസ സമൂഹവും ഓശാന ഞായറാചരണത്തിൽ പങ്കു ചേർന്നു. തങ്കശേരി ബിഷപ് ഹൗസിൽ നിന്നും ആരംഭിച്ച ആഘോഷമായ ഓശാന പ്രദക്ഷിണം ഇൻഫന്‍റ് ജീസസ് കത്തീഡ്രൽ ദേവാലയത്തിൽ എത്തിച്ചേർന്നു.

തുടർന്ന് തിരുകർമങ്ങൾക്ക് കൊല്ലം ബിഷപ് ഡോ. പോൾ ആന്‍റണി മുല്ലശേരി മുഖ്യകാർമികത്വം വഹിച്ചു. ഡോ. ജെറി ഐസക്, ഫാ. ക്രിസ്റ്റഫർ ഹെൻട്രി, ഫാ. പ്രേം ഹെൻട്രി എന്നിവർ ദിവ്യബലിക്ക് സഹകാർമികത്വം വഹിച്ചു.

ചവറ: ഇന്നലെ ദേവാലയങ്ങളിൽ ഓശാന ഞായർ ആചരണത്തോടെ വിശുദ്ധവാരത്തിന് തുടക്കമായി. കുരുത്തോല ആശീർവാദവും പ്രദക്ഷിണവും ദിവ്യബലിയും നടന്നു. ചവറ കോവിൽത്തോട്ടം സെന്‍റ് ആൻഡ്രൂസ് ദേവാലയത്തിൽ നടന്ന തിരുകർമങ്ങൾക്ക് ഫാ. മിൽട്ടൺ ജോർജ് , ഫാ. നിഥിൻ ഫ്രാൻസി, ഫാ. ജെറിൻ ജോസഫ് എന്നിവർ നേതൃത്വം നൽകി.

തേവലക്കര കോയിവിള സെന്‍റ് ആന്‍റണീസ് ദേവാലയത്തിലെ ഓശാന പ്രദിക്ഷണത്തിന് ഇടവക വികാരി ഫാ. ഫ്രാൻസിസ് ജോർജ് നേതൃത്വം നൽകി.

കുളത്തൂപ്പുഴ : കിഴക്കൻ മലയോര മേഖല യിലെ വിവിധ ദേവാലയങ്ങളായ കുളത്തൂപ്പുഴ സെന്‍റ് പോൾ സിഎസ്ഐ പള്ളി, ശാലേം മാർത്തോമാ പള്ളി, സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളി, റോമൻ കത്തോലിക്കാ പള്ളി, മലങ്കര കത്തോലിക്കാ പള്ളി, സെന്‍റ് സെബാസ്റ്റ്യൻ പള്ളി, ആര്യങ്കാവിലെ വിവിധ ദേവാലയങ്ങളിലും ഇടപ്പാളയം എന്നീ പ്രദേശങ്ങളിലെ വിശ്വാസികൾ പള്ളികളിൽ ഓശാന ഞായർ ആചരിച്ചു.

കരുനാഗപ്പള്ളി: തഴവ സെന്‍റ് തോമസ് ഓർത്തഡോക്സ് വലിയപള്ളിയിൽ ഓശാന പെരുന്നാൾ ആചരിച്ചു. സമാധാനത്തിന്‍റെയും രക്ഷയുടെയും വിനയത്തിന്‍റെയും സന്ദേശമാണ് ക്രിസ്തു നമുക്ക് നൽകുന്ന സന്ദേശമെന്ന് മുഖ്യകാർമികത്വം വഹിച്ച റവ.ജോൺ പണിക്കർ കോർ എപ്പിസ്കോപ്പ പറഞ്ഞു.

ഇടവക വികാരി ഫാ. ജോൺ സ്ലീബാ മുഖത്തല സഹകാർമികത്വം വഹിച്ചു. കുരുത്തോലകൾ ഏന്തിയും പൂക്കൾ വിതറിയും വിശ്വാസികൾ ശുശ്രൂഷകളിൽ പങ്കെടുത്തു.
ADVERTISEMENT
അടൂര്‍: സംസ്ഥാന പാതയായ അടൂര്‍ - കായംകുളം റൂട്ട് വാഹനയാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും ഒരേപോലെ ഭീഷണിയാണ്. റോഡരികിലെ മരങ്ങളാണ് പ്രശ്‌നം. കടപുഴകിയും വൃക്ഷശിഖരങ്ങള്‍ ഒടിഞ്ഞും നിരവധി അപകടങ്ങള്‍ ഇതിനോടകം പാതയിലുണ്ടായി. നിരവധി ജീവനുകളാണ് പൊലിഞ്ഞത്.

അടൂര്‍ ഹൈസ്‌കൂള്‍ ജംഗ്ഷനും ലൈഫ് ലൈന്‍ ആശുപത്രിക്കും മധ്യേയാണ് അപകടങ്ങള്‍ ഏറെയുമുണ്ടായത്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും സ്ഥിതി ചെയ്യുന്ന ഹൈസ്‌കൂള്‍ ജംഗ്ഷന്‍ ഭാഗത്തുപോലും മരങ്ങളെ പേടിക്കാതെ നില്‍ക്കാനാകില്ല. ഒരുകാലത്ത് തണലിനുവേണ്ടി നട്ടുപിടിപ്പിച്ചവയും സ്വയമായി വളര്‍ന്നു വലുതായതുമായ മരങ്ങളാണ് ഭീഷണിയായി മാറിയിട്ടുള്ളത്.

അപകടകാരികളായ മരങ്ങള്‍ മുറിച്ചുമാറ്റാനോ ശിഖരങ്ങള്‍ മുറിക്കാനോ അധികൃതര്‍ തയാറാകുന്നില്ല. ലൈഫ് ലൈന്‍ ആശുപത്രിക്കു സമീപം രണ്ടുവര്‍ഷം മുമ്പാണ് മാധ്യമ പ്രവര്‍ത്തകനായ രാധാകൃഷ്ണന്‍ വൃക്ഷ ശിഖരം ഒടിഞ്ഞു വീണുണ്ടായ അപകടത്തില്‍ മരിച്ചത്. ഇരുചക്ര വാഹനയാത്രയ്ക്കിടെയാണ് അപകടം ഉണ്ടായത്.

അപകടങ്ങള്‍ക്കുശേഷവും മരങ്ങള്‍ മുറിച്ചുമാറ്റാന്‍ അധികൃതര്‍ തയാറാകുന്നില്ല. പൊതുമരാമത്ത് വകുപ്പിന്‍റെയും കെഎസ്ടിപിയുടെയും അധീനതയിലുള്ള റോഡുകളില്‍ അപകടാവസ്ഥയിലുള്ള മരം മുറിച്ചുമാറ്റുമ്പോള്‍ വനംവകുപ്പ് ഇടപെടല്‍ ഉണ്ടാകുന്നുണ്ട്. മരങ്ങള്‍ മുറിച്ചു മാറ്റാനുള്ള അനുമതി സാമൂഹ്യവനവത്കരണ വകുപ്പ് നല്‍കേണ്ടതുണ്ട്. ഇതിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ട്രീ കമ്മിറ്റി ചേര്‍ന്ന് പരിശോധന നടത്തണം. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുമ്പോഴേക്കു മരങ്ങള്‍ താഴെ വീണ് അപകടങ്ങള്‍ പതിവാണ്.

അടൂര്‍ ഫയര്‍ സ്‌റ്റേഷനു സമീപവും മരം അപകടാവസ്ഥയില്‍ നില്‍ക്കുകയാണ്. ഉണങ്ങി നില്‍ക്കുന്ന മരച്ചില്ലകള്‍ പോലും മുറിച്ചുമാറ്റുന്നില്ല.

അടൂര്‍ സെന്‍ട്രല്‍ മൈതാനിയിലും ഭീഷണി

അടൂർ: മനുഷ്യ ജീവന് ആപത്ത് വരത്തക്കവിധത്തിലാണ് അടൂര്‍ ഗാന്ധി സ്മൃതി മണ്ഡപത്തിലെ മരച്ചില്ലകള്‍ ഉണങ്ങി നില്‍ക്കുന്നത്. സെന്‍ട്രല്‍ ജംഗ്ഷനിലെ ഗാന്ധി സമൃതി മണ്ഡപത്തിലെ മരങ്ങളില്‍ റോഡിലേക്കുള്ള ചില്ലകളാണ് അപകടകരമായ വിധത്തില്‍ ഉണങ്ങിനില്‍ക്കുന്നത്.

ഇത് വെട്ടിമാറ്റന്‍ ജില്ലാ കളക്ടര്‍ അനുവാദം നല്‍കിയപ്പോഴും അടൂരിലെ ഒരു പറ്റം രാഷ്ട്രീയ നേതാക്കളും പ്രകൃതി സ്‌നേഹികളും എതിര്‍പ്പുമായി രംഗത്തു വന്നിരുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു. നിരവധി വാഹനങ്ങളും കാല്‍നടയാത്രക്കാരും രപകല്‍ ഭേദമില്ലാതെ കടന്നു പോകുന്ന റോഡിലാണ് മരങ്ങള്‍ ഭീഷണിയായി മാറിയിട്ടുള്ളത്.

ഉണങ്ങി നില്‍ക്കുന്ന ചില്ലകള്‍ വെട്ടിമാറ്റി അപകടങ്ങള്‍ ഒഴിവാക്കണമെന്നാവശ്യവുമായി വ്യാപരാരികളും നാട്ടുകാരും രംഗത്തുണ്ട്.

ചാലാപ്പള്ളി റോഡില്‍ കാറ്റടിച്ചാല്‍ മരം വീഴും

മല്ലപ്പള്ളി: താലൂക്കില്‍ മല്ലപ്പള്ളി പൂവനാല്‍ക്കടവ് - ചെറുകോല്‍പ്പുഴ റോഡരികിലെ മരങ്ങളാണ് യാത്രക്കാര്‍ക്ക് ഏറെ ഭീഷണിയാകുന്നത്. ഇതില്‍ തന്നെ ചാലാപ്പള്ളിക്കും തീയാടിക്കലിനും മധ്യേയാണ് അപകടകാരികളായി മരങ്ങള്‍ ഏറെയും നില്‍ക്കുന്നത്. കഴിഞ്ഞയാഴ്ച കാറ്റിലും മഴയിലും ചാലാപ്പള്ളിയില്‍ മാവ് ഒടിഞ്ഞുവീണു. മാവിന്‍റെ ശിഖരങ്ങള്‍ ചെറുകോല്‍പ്പുഴ റോഡിലേക്കാണ് നിലംപതിച്ചത്. തിരക്കേറിയ റോഡില്‍ ഭാഗ്യം കൊണ്ടാണ് അപകടം ഒഴിവായത്.

സമീപകാലത്തു റോഡ് നവീകരിച്ചതാണെങ്കിലും അപകടകാരികളായ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ അധികൃതര്‍ തയാറായില്ല. എഴുമറ്റൂരിനും തീയാടിക്കലിനും മധ്യേ നിരവധി സ്ഥലങ്ങളില്‍ മാവ് റോഡില്‍ നിന്നിരുന്നു. ഇതില്‍ ഏതാനും എണ്ണം മുറിച്ചു മാറ്റി. കൂടുതല്‍ അപകടാവസ്ഥയിലുള്ളതടക്കം മുറിച്ചു നീക്കിയതുമില്ല.

റോഡിന്‍റെ വീതി പോലും അപഹരിച്ചാണ് പലയിടത്തും വൃക്ഷങ്ങള്‍ നില്‍ക്കുന്നത്. എഴുമറ്റൂരിനും പാടിമണ്ണിനും മധ്യേ പാഴ്മരങ്ങളും കാടുമാണ് യാത്രയ്ക്കു തടസമാകുന്നത്. യാത്രക്കാരുടെ സുരക്ഷയെ കരുതി ഇത് മുറിച്ചനീക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല. റോഡില്‍ പലയിടത്തും വഴിവിളക്കുകള്‍ കത്താത്തതിനാല്‍ രാത്രി യാത്രക്കാര്‍ അപകടത്തില്‍പെടുന്നതും പതിവായി.

മരങ്ങള്‍ ഒടിഞ്ഞു കിടക്കുന്നതു പോലും പലപ്പോഴും യാത്രക്കാരുടെ കണ്ണില്‍പെടാറില്ല. പലയിടത്തും മരം റോഡിന്‌റെ വീതിയും അപഹരിച്ചാണ് നില്‍ക്കുന്നത്. വളവുകളിലും മറ്റും നില്‍ക്കുന്ന ഈ മരങ്ങളില്‍ വാഹനം ഇടിച്ചും അപകടങ്ങള്‍ ഉണ്ടാകാറുണ്ട്.
ADVERTISEMENT
തങ്കി പള്ളിയിൽ

ചേർത്തല: പ്രസിദ്ധ തീർഥാടന കേന്ദ്രമായ തങ്കി സെന്‍റ് മേരീസ് ഫൊറോന പള്ളിയിൽ ഓശാനത്തിരുനാൾ ആചരിച്ചു. ഇന്നലെ പുലര്‍ച്ചെ കുരുത്തോല വെഞ്ചരിപ്പ് നടന്നു. തുടർന്ന് പ്രത്യേകം സജ്ജമാക്കിയ പന്തലിലെ ബലിവേദിയിൽ പ്രദക്ഷിണം എത്തിയപ്പോൾ മന്ത്രി പി. പ്രസാദ് ഓശനസന്ദേശം നൽകി. വികാരി ഫാ. ജോർജ് എടേഴത്ത് ദിവ്യബലിക്ക് മുഖ്യകാർമികത്വം നൽകി. ഫാ. ആന്‍റോ മംഗലശേരി വചനപ്രഘോഷണം നടത്തി. സഹവികാരിമാരായ ഫാ. ലോബോ ലോറൻസ് ചക്രശേരി, ഫാ. സിബി കിടങ്ങേത്ത്, ഫാ. റിൻസൺ കാളിയത്ത് എന്നിവർ സഹകാർമികരായി. മന്ത്രി പി. പ്രസാദ് കുരുത്തോല പ്രദക്ഷിണത്തിലും പങ്കെടുത്തു.

1936ൽ പ്രതിഷ്ഠിച്ച കാർത്താവിന്‍റെ അത്ഭുത പീഡാനുഭവ തിരുസ്വരൂപം വണങ്ങാന്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നായി നിരവധി വിശ്വാസികളാണ് വിശുദ്ധവാരനാളുകളിൽ ഇവിടെ എത്തുന്നത്. ഇന്നു രാവിലെ 5.30നും 6.30നും ദിവ്യബലി. 10ന് ഉദ്ദിഷ്ടകാര്യസാധ്യത്തിനായി വചനയിരിപ്പ്. തുടർന്ന് കൊച്ചി രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പിലിന്‍റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി, കല്ലറ ജപം. 12.30 ന് സ്നേഹവിരുന്ന്, 1.30ന് വചന ധ്യാനസംഗീത യാത്ര, പരിശുദ്ധ കുർബാനയുടെ ആശീർവാദം എന്നിവ നടക്കും.

പെസഹവ്യാഴം, ദുഃഖവെള്ളി ദിനങ്ങളിലാണ് തീർഥാടകർ ഇവിടെ കൂടുതലായി എത്തുന്നത്. തീര്‍ഥാടകര്‍ക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് ചേർത്തല തഹസിൽദാരുടെ നേതൃത്വത്തിൽ സർക്കാരിന്‍റെ വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ നടത്തിവരുന്നു. കെഎസ്ആർറ്റിസി പ്രത്യേകബസ് സർവീസ് ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ടായിരത്തിൽ പരം വോളന്‍റിയേഴ്സിൻ്റെ പ്രവർത്തനങ്ങളും നടന്നു വരുന്നു.

പള്ളിപ്പുറം പള്ളിയിൽ

ചേർത്തല: ചരിത്രപ്രസിദ്ധ മരിയൻ-ചാവറ തീർഥാടന കേന്ദ്രമായ പള്ളിപ്പുറം സെന്‍റ് മേരീസ് ഫൊറോന പള്ളിയിൽ വിശുദ്ധ വാരാചരണ തിരുക്കർമങ്ങൾക്ക് ഓശാന ഞായർ ആചരണത്തോടെ തുടക്കമായി. സെന്‍റ് മേരീസ് പാരീഷ് ഹാളിൽ കുരുത്തോല വെഞ്ചരിപ്പ് വിതരണം, പ്രദക്ഷിണം നടത്തി. ദിവ്യബലിക്ക് വികാരി റവ.ഡോ. പീറ്റർ കണ്ണമ്പുഴ മുഖ്യകാർമികത്വം വഹിച്ചു. അസി. വികാരി ഫാ. അമൽ പെരിയപ്പാടൻ, ഫാ. ജോസഫ് മാക്കോതക്കാട്ട് എന്നിവർ സഹകാർമികരായിരായി.

പെസഹാ വ്യാഴാഴ്ച രാവിലെ ഏഴിന് ദിവ്യബലി, കാൽകഴുകൽ ശുശ്രുഷ, തുടർന്ന് ആരാധന. വൈകുന്നേരം പൊതു ആരാധന, അപ്പം മുറിക്കൽ ശുശ്രൂഷ. ദുഃഖവെള്ളി രാവിലെ 6.30 ന് പീഡാനുഭവ തിരുക്കർമങ്ങൾ ആരംഭിക്കും. പീഡാനുഭവ വായന, വിശുദ്ധ കുർബാന സ്വീകരണം, ആഘോഷമായ കുരിശിന്‍റെ വഴി, കുരിശുരൂപ വണക്കം. വൈകുന്നേരം 3.30 ന് നഗരികാണിക്കൽ, പള്ളിപ്പുറത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നു പരിഹാരപ്രദക്ഷിണമായി പള്ളിപ്പുറം പള്ളിയിലേക്ക് എത്തിച്ചേരുന്നു. തുടർന്ന് പീഡാനുഭവ സന്ദേശം, വിശുദ്ധ കുരിശ് ചുംബനം, കബറടക്ക ശുശ്രൂഷ. ശനിയാഴ്ച രാവിലെ 6.30ന് തിരുക്കർമങ്ങൾ, പുത്തൻവെള്ളം, പുത്തൻ തീ വെഞ്ചരിപ്പ്. രാത്രി 11.30 ന് ഉയിർപ്പിൻ്റെ തിരുക്കർമങ്ങൾ ആരംഭിക്കും. തുടർന്ന് പ്രദക്ഷിണം, പ്രസംഗം, ദിവ്യബലി. 20ന് രാവിലെ 6.30ന് കേളമംഗലം, ഒറ്റപ്പുന്ന കുരിശുപള്ളികളിലും, ഏഴിന് പള്ളിപ്പുറം പള്ളിയിലും ദിവ്യബലി.

മുട്ടം പള്ളിയിൽ

ചേർത്തല: മുട്ടം സെന്‍റ് മേരീസ് ഫൊറോന പള്ളിയിൽ ഓശാന ഞായർ ആചരണത്തോടെ വിശുദ്ധ വാരാചരണത്തിനു തുടക്കമായി. തെക്കെ കുരിശടിയിൽ കുരുത്തോല വെഞ്ചരിപ്പും വിതരണവും തുടർന്ന് പള്ളിയിലേക്ക് കുരുത്തോല പ്രദക്ഷിണവും നടത്തി. ദിവ്യബലിക്ക് വികാരി റവ.ഡോ. ആന്‍റോ ചേരാംതുരുത്തി, സഹവികാരി ഫാ. ബോണി കട്ടയ്ക്കകത്തൂട്ട് എന്നിവർ കാർമികത്വം വഹിച്ചു. തിങ്കളാഴ്ച മുതൽ 16 വരെ വൈകുന്നേരം 5.30 മുതൽ രാത്രി 8.30 വരെ നടക്കുന്ന നോമ്പുകാല ധ്യാനം ഫാ. വർഗീസ് പാറയിൽ നയിക്കും.

പെസഹാ വ്യഴാഴ്ച രാവിലെ 6.30ന് ദിവ്യബലി, കാൽകഴുകൽ ശുശ്രുഷ, ആരാധന, വൈകുന്നേരം പൊതുആരാധന, അപ്പം മുറിക്കൽ ശുശ്രൂഷ. ദുഃഖവെള്ളി രാവിലെ 6.30ന് പീഡാനുഭവ തിരുക്കർമങ്ങൾ തുടങ്ങും. ദിവ്യബലി, കുരിശുരൂപ വന്ദനം, വൈകുന്നേരം നാലിന് കുരിശിന്‍റെ വഴി, ഫാ. ജോഷി വാസുപുറത്തുകാരൻ പീഡാനുഭവ സന്ദേശം നൽകും. തുടർന്ന് വിലാപ യാത്ര, തിരുസ്വരൂപ വണക്കം, കബറടക്ക ശുശ്രൂഷ. 19ന് രാവിലെ 6.30ന് പുത്തൻ വെള്ളം വെഞ്ചരിപ്പ്, ദിവ്യബലി, രാത്രി 10.30ന് ഉയർപ്പ് കുർബാന, പ്രസംഗം, പ്രദക്ഷിണം.

പരുമല പള്ളിയിൽ

മാന്നാർ: പരുമല സെമിനാരി പള്ളിയിൽ ഓശാന തിരുനാള്‍ ആഘോഷിച്ചു. ശുശ്രൂഷകള്‍ക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ തുമ്പമണ്‍ ഭദ്രാസനാധിപന്‍ ഡോ. ഏബ്രഹാം മാര്‍ സെറാഫിം പ്രധാന കാര്‍മികത്വം വഹിച്ചു. പരുമല സെമിനാരി മാനേജര്‍ ഫാ. എല്‍ദോസ് ഏലിയാസ്, അസി. മാനേജര്‍ ഫാ.ജെ. മാത്തുക്കുട്ടി എന്നിവര്‍ സഹകാര്‍മികരായിരുന്നു.

പുന്നമൂട് കത്തീഡ്രലിൽ

പുന്നമൂട്: സെന്‍റ് മേരീസ് കത്തീഡ്രലിൽ നടന്ന ഓശാന ഞായർ ശുശ്രൂഷയ്ക്കും കുരുത്തോല പ്രദക്ഷിണത്തിനും മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് നേതൃത്വം നൽകി. ഇന്നലെ രാവിലെ ഏഴിന് കുരുത്തോല പ്രദക്ഷിണം, ഓശാന ശുശ്രൂഷ, വിശുദ്ധ കുർബാന, ദൽമീനോ ശുശ്രൂഷ എന്നിവ നടന്നു. ഇന്നുമുതൽ 16 വരെ രാവിലെ 6.30ന് കുർബാന, വൈകിട്ട് ആറിന് ധ്യാനം, പെസഹ ദിനത്തിൽ കാൽകഴുകൽ ശുശ്രൂഷ, 18ന് രാവിലെ എട്ടിന് ദുഃഖവെള്ളി ശുശ്രൂഷ, 19ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, വൈകിട്ട് ഏഴിന് രാത്രി പ്രാർഥന, ഉയിർപ്പ് ശുശ്രൂഷ എന്നിവ നടക്കും.

പുന്നപ്ര മരിയ വിയാനി പള്ളിയിൽ

അമ്പലപ്പുഴ: പുന്നപ്ര സെന്‍റ് ജോൺ മരിയ വിയാനി പള്ളിയിൽ ഈസ്റ്റർ വിശുദ്ധവാര ചടങ്ങുകൾക്കു തുടക്കം കുറിച്ചു. ഇന്നലെ രാവിലെ ആറിന് വിയാനി തീരത്തുള്ള സെന്‍റ് ജൂഡ് കുരിശടിയിൽ വികാരി ഫാ. ക്ലീറ്റസ് കാരക്കാട്ട് കുരുത്തോല ബെഞ്ചരിപ്പു നടത്തി. തുടർന്നു നടന്ന ഓശാന പ്രദക്ഷിണത്തിൽ നൂറുകണക്കിനു വിശ്വാസികൾ പങ്കുചേർന്നു. ഇന്ന് രാവിലെ 7.30 മുതൽ നാളെ വൈകിട്ട് 5.30 വരെ ദിവ്യകാരുണ്യ ആരാധനയും കുമ്പസാരവും നടക്കും.

പെസഹാ വ്യാഴമായ 17ന് വൈകിട്ട് അഞ്ചിന് തിരുവത്താഴ പൂജയും കാൽകഴുകൽ ചടങ്ങും നടക്കും. ദുഖവെള്ളി ദിനമായ 18ന് വിയാനി പള്ളി അങ്കണത്തിൽ നിന്നാരംഭിക്കുന്ന കുരിശിന്‍റെ വഴിക്ക് ഫാ. രാജേഷ് പൊള്ളയിൽ വചനസന്ദേശം നൽകും. തുടർന്നു നഗരി കാണിക്കൽ. വലിയ ശനിയാഴ്ചയായ 19ന് രാത്രി 9.30 മുതൽ ഈസ്റ്റർ ദിവ്യബലിയും ഉയിർപ്പും നടക്കും. ഇസ്റ്റർ ദിനമായ ഞായറാഴ്ച ഏഴിന് ദിവ്യബലി.
ADVERTISEMENT
തൊടുപുഴ: മലയാളികൾക്ക് വിളവെടുപ്പിന്‍റെയും സന്പത‌്സമൃദ്ധിയുടേയും ഉത്സവമായ വിഷു ആഘോഷത്തിനായി ജനങ്ങൾ വിപണികളിലേയ്ക്കിറങ്ങിയപ്പോൾ തിരക്കിൽ മുങ്ങി നാടും നഗരവും. പുലർച്ചേ കണ്‍നിറയെ കാണുന്നതിനായുള്ള വിഷുക്കണിയൊരുക്കാനും സദ്യവട്ടം തയാറാക്കാനും ആവശ്യമായ സാധനങ്ങൾ വാങ്ങാൻ കുടുംബസമേതമാണ് ജനങ്ങൾ ടൗണുകളിലെത്തിയത്.

വിഷുവിന്‍റെ മുന്നൊരുക്കളുടെ ഭാഗമായി ഇന്നലെ രാവിലെ മുതൽ തന്നെ നഗര ഗ്രാമ വ്യത്യാസമില്ലാതെ കണിയൊരുക്കാനുള്ള സാധനങ്ങൾ വാങ്ങാനുള്ള വലിയ തിരക്കാണ് അനുഭവപ്പെട്ടത്. വിഷുക്കോടിയെടുക്കുന്നതിനും മറ്റുമായി തുണിക്കടകളിലും തിരക്കുതന്നെ.

പഴങ്ങളുടെയും പച്ചക്കറിയുടെയും പടക്കങ്ങളുടെയും താത്കാലിക കടകളും ടൗണുകളിൽ സജീവമായിരുന്നു. കണിക്കൊന്ന പൂക്കൾ വില്പനയ്ക്കെത്തിച്ച് കച്ചവടക്കാരും നഗരത്തിൽ സജീവ സാന്നിധ്യമായി. കൊന്നപ്പൂ ഒരു പിടിക്ക് 50 രൂപ വരെയായിരുന്നു വില. യുവാക്കളും കുട്ടികളുമായിരുന്നു പ്രധാനമായും കൊന്നപ്പൂക്കളുടെ വില്പനക്കാർ. പല പാതയോരങ്ങളിലും കൊന്നപ്പൂക്കൾ വിൽക്കുന്ന കുട്ടികളെയും യുവാക്കളെയും കാണാമായിരുന്നു.

ചെറുതും വലുതുമായ നിരവധി താത്കാലിക പടക്കക്കടകളാണ് നഗരത്തിന്‍റെ മുക്കിലും മൂലയിലും നിരന്നത്. ശബ്ദം കൂടുതലുള്ള പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണമുള്ളതുകൊണ്ട് വർണാഭമായ ചൈനീസ് പടക്കങ്ങൾക്കാണ് ആവശ്യക്കാർ ഏറെയുണ്ടായിരുന്നത്. വിഷുദിനമായ ഇന്നും പടക്കവിപണി സജീവമായിരിക്കും.

മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വിലക്കയറ്റം കാര്യമായി ബാധിച്ചില്ലായെന്നത് സാധാരണക്കാർക്ക് ആശ്വാസമായി. വിഷു പ്രമാണിച്ച് കണി വെള്ളരിക്ക് നേരിയ തോതിൽ വില കൂട്ടിയാണ് കട്ടവടക്കാർ വില്പന നടത്തിയത്. എന്നാൽ പച്ചക്കറി ഉത്പന്നങ്ങൾക്ക് കാര്യമായ വില വർധനയുണ്ടായില്ല. എങ്കിലും വിഷുക്കച്ചവടം ഇത്തവണ കാര്യമായി ലഭിച്ചില്ലെന്ന് കച്ചവടക്കാർ പറഞ്ഞു.

ഇന്നലെ ഞായറാഴ്ച ആയതിനാൽ പൊതുവേ നഗരത്തിൽ കാര്യമായ വാഹനത്തിരക്ക് അനുഭവപ്പെട്ടില്ല. തൊടുപുഴയിലും കട്ടപ്പനയിലും വൈകുന്നേരത്തോടെ ചെറിയ തോതിൽ ഗതാഗത സ്തംഭനമുണ്ടായി. തിരക്കുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പ്രധാന ടൗണുകളിലെല്ലാം പോലീസിനെ വിന്യസിച്ചിരുന്നു.
ADVERTISEMENT
കൊച്ചി: ക്രിസ്തുവിന്‍റെ പീഡാനുഭവത്തിന്‍റെയും ഉയിര്‍പ്പിന്‍റെയും സ്മരണകള്‍ ഉണർത്തി വിശുദ്ധ വാരാചരണത്തിനു തുടക്കം. ഓശാന ഞായറാഴ്ചയായ ഇന്നലെ ദേവാലയങ്ങളില്‍ കുരുത്തോല വെഞ്ചിരിപ്പ്, പ്രദക്ഷിണം, ദിവ്യബലി എന്നിവയുണ്ടായിരുന്നു.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഇടപ്പള്ളി തോപ്പില്‍ മേരി ക്വീന്‍ പള്ളിയില്‍ ഓശാന ഞായര്‍ തിരുക്കര്‍മങ്ങള്‍ക്കു മുഖ്യകാര്‍മികത്വം വഹിച്ചു.

എറണാകുളം സെന്‍റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ ഓശാന ശുശ്രൂഷകളില്‍ വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ കാര്‍മികത്വം വഹിച്ചു. സഹായമെത്രാന്‍ ഡോ. ആന്‍റണി വാലുങ്കല്‍ സഹകാര്‍മികനായി.

കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ പഴമ്പിള്ളിച്ചാല്‍ സെന്‍റ് മേരീസ് പള്ളിയില്‍ ഓശാന തിരുക്കര്‍മങ്ങളില്‍ കാര്‍മികനായി. മൂവാറ്റുപുഴ ബിഷപ് യൂഹാനോൻ മാർ തെയഡോഷ്യസ്‌ കുന്നക്കുരുടി സെന്‍റ് ജോർജ്‌ മലങ്കര കത്തോലിക്ക പള്ളിയിൽ ഓശാന ഞായർ തിരുക്കർമങ്ങൾക്ക്‌ നേതൃത്വം നൽകി.

ഫോര്‍ട്ട്‌കൊച്ചി സാന്താക്രൂസ് കത്തീഡ്രല്‍ ബസിലിക്കയില്‍ രാവിലെ ഏഴിന് ആഘോഷമായ കുരുത്തോല വെഞ്ചിരിപ്പ്, പ്രദക്ഷിണം, ദിവ്യബലി എന്നിവയുണ്ടായിരുന്നു.

മലയാറ്റൂർ കുരിശുമുടിയിൽ

കാലടി: മലയാറ്റൂർ കുരിശുമുടിയിലും സെന്‍റ് തോമസ് പള്ളിയിലും വിശുദ്ധവാര തിരുക്കർമങ്ങൾക്ക് തുടക്കമായി. ഇന്നലെ നടന്ന ഓശാന ഞായർ തിരുക്കർമങ്ങളിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. വിശുദ്ധ കുർബാന, കുരുത്തോല പ്രദക്ഷിണം, വിതരണം എന്നിവ ഉണ്ടായി.

കുരിശുമുടിയിൽ കുരുത്തോല വെഞ്ചിരിപ്പ് ഫാ. ജോൺ വടക്കൻ നിർവഹിച്ചു. കുരിശുമുടി സ്പിരിച്വൽ ഡയറക്ടർ ഫാ. ജോസ് വടക്കൻ തിരുകർമങ്ങൾക്ക് നേതൃത്വം നൽകി. താഴത്തെ പള്ളിയിൽ റവ. ഡോ. ആന്‍റണി നരികുളം കുരുത്തോല വെഞ്ചിരിപ്പ് നടത്തി.

വികാരി ഫാ. ജോസ് ഒഴലക്കാട്ട്, സഹവികാരി നിഖിൽ മുളവരിക്കൽ എന്നിവർ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകി.
ADVERTISEMENT
തൃശൂർ: അടിപ്പാത നിർമാണം ആരംഭിച്ചതിനുശേഷം ദേശീയപാതയിൽ രാപ്പകലില്ലാതെ കുരുക്കു തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ 15 കിലോമീറ്ററോളം വാഹനങ്ങൾ പെട്ടുകിടന്നു. ദേശീയപാതയ്ക്കു സമാന്തരമായ ചെറു വഴികളിലും വാഹനത്തിരക്കുമൂലം വീർപ്പുമുട്ടി. ചിറങ്ങരയിൽ വാഹനങ്ങൾക്ക് കടന്നുപോകാനുള്ള മതിയായ സ്ഥലമില്ലാത്തതാണു പ്രതിസന്ധിക്കിടയാക്കുന്നത്. ചിറങ്ങരയിൽനിന്നു വാഹനങ്ങളുടെ നിര ചാലക്കുടിവരെ നീണ്ടതോടെ വൻ പ്രതിഷേധത്തിനും ഇടയാക്കി.

ഇതിനു പുറമേ, തൃശൂർ കുറ്റിപ്പുറം പാതയിൽ ഉൾപ്പെടുന്ന പുഴയ്ക്കലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. വിഷുവിനോടനുബന്ധിച്ചുള്ള അവധികൂടിയെത്തിയതോടെ പുഴയ്ക്കൽ കടക്കാൻ മണിക്കൂറുകൾ കാത്തിരിക്കണം. സമയ നഷ്ടത്തിനൊപ്പം ഇന്ധന നഷ്ടവും സാന്പത്തിക നഷ്ടവും സഹിക്കേണ്ട ഗതികേടിലാണു യാത്രക്കാർ. മഴ ശക്തമായാൽ സ്ഥിതി കൂടുതൽ രൂക്ഷമാകും. അടിപ്പാതകളുടെ അനുബന്ധ ഭിത്തികൾ പലയിടത്തും പൊളിച്ചിട്ടുണ്ട്. മഴപെയ്താൽ ഈ ഭാഗങ്ങൾ ഇടിയാനും സാധ്യതയുണ്ട്.

കൊട"കരകയറ്റം' കഠിനം!
പതിവു കുരുക്ക് പേരാന്പ്രമുതൽ പെരിങ്ങാംകുളം വരെ

കൊടകര: പേരാന്പ്ര പള്ളി ജംഗ്ഷനിൽ അടിപ്പാതയുടെ നിർമാണമാണു കൊടകരയെ കുരുക്കിലാക്കുന്നത്. രാവിലെയും വൈകുന്നേരവും കുരുക്കു രൂക്ഷമാണ്. ചരക്കുലോറികൾ സർവീസ് റോഡിലൂടെ ഒറ്റവരിയായി പോകുന്നതാണ് പ്രതിസന്ധി. പേരാന്പ്രമുതൽ കൊടകര പെരിങ്ങാംകുളംവരെ വാഹനങ്ങളുടെ നീണ്ട നിരയാണ്. അപ്പോളോ പടി മുതൽ പെട്രോൾ പന്പുവരെയുള്ള ഭാഗങ്ങളിൽ പ്രധാനപാതയിൽ പ്രവേശനമില്ലാത്തതിനാൽ സർവീസ് റോഡാണ് ആശ്രയം. ബസുകൾ യാത്രക്കാരെ ഇറക്കാൻ നിർത്തിയാൽ കുരുക്കും രൂക്ഷമാകും. അവധിക്കാലത്തെ വാഹനപ്പെരുക്കവും മറ്റൊരു കാരണമാണ്.

എന്നാൽ, മറ്റിടങ്ങളെ അപേക്ഷിച്ചു കൊടകരയിൽ കുരുക്കുകുറവാണെന്നു നാട്ടുകാർ പറഞ്ഞു. സർവീസ് റോഡുകൾ, കാനകൾ എന്നിവയുടെ നിർമാണം പൂർത്തിയാക്കി പ്രധാനപാതയിൽ ഗതാഗതം കേന്ദ്രീകരിച്ചതാണു സഹായമായത്. അടിപ്പാതയുടെ ഒരുഭാഗത്തിന്‍റെ കോണ്‍ക്രീറ്റിംഗ് രണ്ടുമാസംമുന്പ് പൂർത്തിയായി. വടക്കുഭാഗത്തേക്കുള്ള പാതയിലാണ് പണി നടക്കാനുള്ളത്. മറുവശത്ത് ഒരാഴ്ചയ്ക്കകം കോണ്‍ക്രീറ്റിംഗ് പൂർത്തിയാകും. അടിപ്പാതയ്ക്ക് ഇരുഭാഗത്തുമുള്ള പ്രധാനപാതകളെ സർവീസ് റോഡിൽനിന്നു വേർതിരിക്കാനുള്ള സംരക്ഷണഭിത്തിയുടെ ചാലുകീറുന്ന പണികളും പുരോഗമിക്കുന്നു. നിർമാണത്തിൽ തടസമുണ്ടായില്ലെങ്കിൽ ഈവർഷം അവസാനം അടിപ്പാത യാഥാർഥ്യമാകും.
ADVERTISEMENT
പുതുനഗരം: പാലക്കാട് -പൊള്ളാച്ചി റെയിൽപ്പാതയിൽ വളർത്തുമൃഗങ്ങളെ മേച്ചിലിനു വിടുന്നവർക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തം. മീനാക്ഷിപുരം മുതൽ യാക്കരപ്പാലം വരേയുള്ള ലൈനിലാണ് പശു, ആട് ഉൾപ്പെടെ മൃഗങ്ങളെ മേയാൻവിടുന്നത്.

ചരക്ക്, പാസഞ്ചർ ട്രെയിനുകൾക്കു പുറമേ സർവീസ് എൻജിനുകളും ഇടയ്ക്കിടെ ഓടുന്ന റെയിൽവേ ട്രാക്കുകളിൽ ആളുകൾ നടക്കുന്നതും മൃഗങ്ങളെ മേച്ചിലിനു വിടുന്നതിനും നിരോധനം നിലവിലുണ്ട്. ഇവവരുന്നത് സംബന്ധിച്ച് റെയിൽവേ സ്റ്റേഷനുകളിൽ മാത്രമാണ് മുൻകരുതൽ നടപടികൾ സ്വീകരിക്കാറുള്ളത്.

ചിലർ റെയിൽപാളങ്ങൾക്ക്സമീപത്തെ വൃക്ഷങ്ങളിൽ കയറിൽ തളച്ച് മേച്ചിലിനു വിടാറുണ്ട്. ട്രെയിൻ വരുന്ന ശബ്ദം കേട്ടാൽ ഇത്തരം മൃഗങ്ങൾ പരക്കംപായുന്നതും കയറുപൊട്ടിച്ചു രക്ഷപ്പെടാൻ ശ്രമിക്കുന്നതും പതിവാണ്. ഈ സംഭവം ട്രെയിൻ സഞ്ചാരത്തിനും ഭീഷണിയാവുന്നുണ്ട്. ഇക്കഴിഞ്ഞ ദിവസം മുതലമട നാവിളുംതോട്ടിൽ റെയിൽവേ പാളങ്ങൾക്കിടയിൽ നടക്കുകയായിരുന്ന 13 പശുക്കൾ ട്രെയിനിടിച്ച് ചത്തിരുന്നു.

തമിഴ്നാട് ഭാഗത്തുനിന്നുമാണ് പശുക്കൾ ട്രാക്കിലെത്തിയതെന്നാണ് പ്രാഥമിക നിഗമനം. മുതലമട പഞ്ചായത്ത് പ്രസിഡന്‍റും ജീവനക്കാരും അപകടം നടന്ന സ്ഥലത്തെത്തിയിരുന്നു. പിന്നീട് മൃഗങ്ങളുടെ ജഡം പഞ്ചായത്ത് ചെലവിൽ സംസ്കാരം നടത്തി.
ADVERTISEMENT
അങ്ങാടിപ്പുറം: യേശുക്രിസ്തു രാജകീയമായി ജറുസലേം നഗരിയിലേക്ക് പ്രവേശിച്ചതിന്‍റെ ഓർമയിൽ ലോകമെങ്ങും ക്രൈസ്തവ ദേവാലയങ്ങളിൽ ഓശാന ഞായർ ആചരിച്ചു. ഇതോടെ വിശുദ്ധവാരത്തിനു തുടക്കമായി. പരിയാപുരം ഫാത്തിമ മാതാ ഫൊറോന ദേവാലയത്തിൽ നടന്ന ഓശാനയുടെ തിരുക്കർമങ്ങളിൽ സന്യസ്തർ ഉൾപ്പെടെ നൂറുക്കണക്കിനു വിശ്വാസികൾ പങ്കാളികളായി.

വെഞ്ചരിച്ച കുരുത്തോലകളുമേന്തി ഓശാന ഗീതങ്ങൾ പാടി ഫാത്തിമ യുപി സ്കൂൾ അങ്കണത്തിൽ നിന്ന് ദേവാലയത്തിലേക്ക് പ്രദക്ഷിണവും തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാനയുമുണ്ടായിരുന്നു. വികാരി ഫാ.ജോർജ് കളപ്പുരക്കൽ, അസിസ്റ്റന്‍റ് വികാരി ഫാ.സിറിൾ ഇലക്കുടിക്കൽ എന്നിവർ കാർമികത്വം വഹിച്ചു.

ഇന്നു മുതൽ ബുധൻ വരെ രാവിലെ 6.30നും വൈകിട്ട് അഞ്ചിനും വിശുദ്ധ കുർബാനയുണ്ടാകും. 17ന് പെസഹാവ്യാഴം തിരുക്കർമങ്ങൾ കാലുകഴുകൽ ശുശ്രൂഷയോടെ രാവിലെ ഏഴിനു തുടങ്ങും. തുടർന്ന് വിശുദ്ധ കുർബാനയും പൊതുആരാധനയും നടക്കും. ദു:ഖവെള്ളി തിരുക്കർമങ്ങൾ 18ന് രാവിലെ ഏഴിനു ആരംഭിക്കും. വൈകിട്ട് നാലിന് ചീരട്ടാമല ക്രിസ്തുരാജ ദേവാലയത്തിലേക്ക് കുരിശിന്‍റെ വഴി.

19ന് ദുഃഖ ശനി ആചരണത്തിന്‍റെ ഭാഗമായി രാവിലെ ഏഴിന് പുത്തൻ തീ - പുത്തൻ വെള്ളം വെഞ്ചരിപ്പ്, ജ്ഞാനസ്നാന വ്രത നവീകരണം, വിശുദ്ധ കുർബാന എന്നിവയുണ്ടാകും. ഈസ്റ്റർ ആഘോഷങ്ങൾ 19ന് രാത്രി 10.30ന് തുടങ്ങും. 20ന് രാവിലെ 7നും വിശുദ്ധ കുർബാനയുണ്ടാകും.

ഈസ്റ്റർ ആഘോഷിക്കുന്നതോടെ 50 ദിവസത്തെ നോന്പ് ആചരണം സമാപിക്കും. മലപ്പുറം: മലപ്പുറം സെന്‍റ് ജോസഫ് ഫൊറോന ദേവാലയത്തിലെ ഓശാന പ്രദക്ഷിണത്തിന് മോണ്‍. വിൻസെന്‍റ് അറയ്ക്കൽ, ഫാ. ജീവൻ വർഗീസ് എന്നിവർ നേതൃത്വം നൽകി.

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ലൂർദ് മാതാ തീർഥാടന കേന്ദ്രത്തിൽ രാവിലെ എട്ടിന് പ്രസന്‍റേഷൻ കോണ്‍വെന്‍റിൽ നിന്നാരംഭിച്ച കുരുത്തോല പ്രദക്ഷിണത്തിനു ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. തുടർന്ന് നടന്ന ഭക്തി സാന്ദ്രമായ ദിവ്യബലിക്ക് വികാരി ഫാ. സെബാസ്റ്റ്യൻ കറുകപറന്പിൽ മുഖ്യകാർമികത്വം വഹിച്ചു.

ഫാ. ദിലുറാഫിൽ സഹകാർമികനായിരുന്നു. വിശുദ്ധ വാരത്തോടനുബന്ധി ച്ചുള്ള കുന്പസാരം 16 ന് വൈകീട്ട് നാലു മുതൽ ഏഴ് വരെ നടക്കും. പെസഹാ വ്യാഴം വൈകുന്നേരം 5.45 ന് തിരുവത്താഴ ബലി. തുടർന്ന് രാത്രി 12 മണിവരെ ആരാധന. ദുഃഖ വെള്ളി രാവിലെ ഏഴിന് കുരിശിന്‍റെ വഴി. വൈകീട്ട് 4.30 ന് പീഡാനുഭവ ചരിത്ര വായന, ദിവ്യകാരുണ്യം സ്വീകരിക്കൽ, നഗരി കാണിക്കൽ. ദുഃഖശനി രാത്രി 10.45 ന് ഉത്ഥാന തിരുകർമങ്ങൾ ആരംഭിക്കും.

തേഞ്ഞിപ്പലം: തേഞ്ഞിപ്പലം സെന്‍റ് മേരീസ് പള്ളിയിൽ വിശുദ്ധവാരത്തിന് ആരംഭമായി ഓശാന തിരുനാൾ ആഘോഷിച്ചു. വിശ്വാസികൾ കുരുത്തോലയേന്തി മൗണ്ട് കാർമൽ കോണ്‍വെന്‍റ് അങ്കണത്തിലൂടെ പ്രദക്ഷിണമായി പള്ളിയിലേയ്ക്ക് പ്രവേശിച്ചു. ഓശാന തിരുനാൾ തിരുകർമങ്ങൾക്ക് ഇടവക വികാരി ഫാ. അബ്രാഹം സ്രാന്പിക്കൽ കാർമികത്വം വഹിച്ചു.

കുണ്ടായിത്തോട് ശാന്തി കപ്പൂച്ചിൻ ആശ്രമാംഗം ഫാ. ജിനോയ് കൈതമറ്റത്തിൽ സഹകാർമികനായിരുന്നു. കൈക്കാരൻമാരായ വിൽസൻ കാലായിൽ, തോമസ് മാളിയേക്കൽ, സാബിൻ ഉറുന്പിൽ എന്നിവർ നേതൃത്വം നൽകി.

പാലാങ്കര: പാലാങ്കര സെന്‍റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ ഓശാന തിരുനാളിനോട് അനുബന്ധിച്ച് വികാരി ഫാ. ജെയിംസ് കുന്നത്തേട്ട് കുരുത്തോല വിതരണം നടത്തി.

കരുവാരകുണ്ട്: കരുവാരക്കുണ്ട് തിരു കുടുംബ ഫൊറോന പള്ളിയിൽ ഇന്നലെ രാവിലെ 6.30ന് അർപ്പിച്ച വിശുദ്ധ കുർബാനക്ക് ഫൊറോന വികാരി ഫാ.തോമസ് പൊരിയത്ത് കാർമികത്വം വഹിച്ചു.

കരുവാരകുണ്ട്: കരുവാരകുണ്ട് വീട്ടിക്കുന്ന് സെന്‍റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയിൽ ഓശാന തിരുനാളിനോടനുബന്ധിച്ച് ഇന്നലെ രാവിലെ പത്തുമണിക്ക് ഇടവക വികാരി ഫാ.ജോർജ് ആലുംമൂട്ടിലിന്‍റെ കാർമികത്വത്തിൽ പ്രഭാത പ്രാർഥനയും തുടർന്ന് ഓശാന ശുശ്രൂഷയും ആഘോഷമായ വിശുദ്ധ കുർബാനയും നടന്നു.

വികാരി ഫാ. ജോർജ് ആലിമൂട്ടിലിന്‍റെയും ഇടവക കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ ഓശാന ശുശ്രൂഷയുടെ ക്രമീകരണങ്ങൾ നടത്തി. ഓശാന ശുശ്രൂഷയിലെ കുരുത്തോല വാഴ് വ്, സ്ലീബ ആഘോഷം, പള്ളിയുടെ ചുറ്റും പ്രദക്ഷിണം എന്നിവയും നടത്തി.

നരിവാലമുണ്ട: നരിവാലമുണ്ട സെന്‍റ് ജോസഫ് ദേവാലയത്തിൽ ഓശാനപ്പെരുന്നാളിനോടുന്പന്ധിച്ച് കുരുത്തോല പ്രദക്ഷിണം നടത്തി. വികാരി ഫാ. സുനിൽ മഠത്തിൽ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകി.

മണിമൂളി: മണിമൂളി ക്രിസ്തുരാജ ഫൊറോന ദേവാലയത്തിൽ ഓശാനപ്പെരുന്നാളിനോടനുബന്ധിച്ച് കുരുത്തോല പ്രദക്ഷിണം നടത്തി. വികാരി ഫാ. ബെന്നി മുതിരക്കാലായിൽ, അസിസ്റ്റന്‍റ് വികാരി ഫാ. ജെറിൻ പൊയ്കയിൽ എന്നിവർ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകി.

വെറ്റിലപ്പാറ: വെറ്റിലപ്പാറ സെന്‍റ് അഗസ്റ്റിൻ ഇടവക ദേവാലയത്തിൽ ഓശാന ഞായർ തിരുകർമങ്ങൾ നടത്തി. വെറ്റിലപ്പാറ ടൗണ്‍ കുരിശുപള്ളിയിൽ ഓശാന ഞായർ തിരുകർമങ്ങൾക്ക് ഇടവക വികാരി ഫാ.ജോസഫ് വടക്കേൽ കാർമികത്വം വഹിച്ചു.

തുടർന്ന് ഇടവക ദേവാലയത്തിലേക്ക് കുരുത്തോല പ്രദക്ഷിണവും നടത്തി. കൈക്കാരൻമാരായ ബിജു കുറ്റിക്കാട്ട്, സേവ്യർ കുരിശിങ്കൽ, ലിനോ താന്നിക്കപാറ, പാരീഷ് സെക്രട്ടറി ജോഷി കള്ളിക്കാട് എന്നിവർ നേതൃത്വം നൽകി.

നിലന്പൂർ: ഇടിവണ്ണ സെന്‍റ് തോമസ് ദേവാലയത്തിൽ നടന്ന ഓശാന ശുശ്രൂഷകൾക്ക് ഇടവക വികാരി ഫാ. കുര്യാക്കോസ് കുന്പക്കിൽ നേതൃത്വം നൽകി. ഇടിവണ്ണ സെന്‍റ് മേരീസ് കപ്പേളയിൽ കുരുത്തോല വെഞ്ചിരിപ്പ് നടത്തി. തുടർന്ന് കുരുത്തോലകളുമായി വിശ്വാസികൾ ദേവാലയത്തിലേക്ക് പ്രദക്ഷിണം നടത്തി.

നിലന്പൂർ ലിറ്റിൽ ഫ്ളവർ ഫൊറോന ദേവാലയത്തിൽ നടന്ന ഓശാന ശുശ്രൂഷകൾക്ക് ഫൊറോന വികാരി ഫാ. ജെയ്സണ്‍ കുഴികണ്ടത്തിൽ, അസിസ്റ്റന്‍റ് വികാരി ഫാ. അനൂപ് കോച്ചേരി എന്നിവർ നേതൃത്വം നൽകി. തുടർന്ന് കുരുത്തോല പ്രദക്ഷിണവും നടത്തി.

നിലന്പൂർ ജോസ്ഗിരി സെന്‍റ് ജോസഫ് മലങ്കര ദേവാലയത്തിൽ നടന്ന ഓശാന ശുശ്രൂഷകൾക്ക് വികാരി ഫാ. തോമസ് ചാപ്രത്ത് നേതൃത്വം നൽകി. ചുങ്കത്തറ മലങ്കര സെന്‍റ് മേരീസ് ദേവാലയത്തിൽ നടന്ന ഓശാന ഞായർ ശുശ്രൂഷകൾക്ക് ഇടവക വികാരി ഫാ. ഡോ. ലാസർ പുത്തൻകണ്ടത്തിൽ നേതൃത്വം നൽകി. വടപുറം സെന്‍റ് ഫ്രാൻസിസ് ദേവാലയത്തിൽ നടന്ന ഓശാന ശുശ്രൂഷകൾക്ക് ഫാ. ബിജു നീലത്തറ നേതൃത്വം നൽകി.

എടക്കര: പാതിരിപ്പാടം സെന്‍റ് മേരീസ് ദേവാലയത്തിൽ ഇടവക വികാരി ഫാ. സണ്ണി കൊല്ലാർതോട്ടം, ചാത്തംമുണ്ട ചെറുപുഷ്പാശ്രമം വികാരി ഫാ. ജിതിൻ എന്നിവർ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകി.

തലഞ്ഞി സെന്‍റ് മേരീസ് ദേവാലയത്തിൽ ഇടവക വികരി ഫാ. ജെയ്നേഷ് പുതുക്കാട്ടിൽ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകി. മലച്ചി സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ കുരുത്തോല വാഴ് വിന്‍റെ ശുശ്രൂഷയും വിശുദ്ധ കുർബാനയും നടന്നു. ഇടവക വികാരി ഫാ. മാത്യൂസ് വട്ടിയാനിക്കൽ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകി.

ചുങ്കത്തറ സെന്‍റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ ഫാ. വർഗീസ് തോമസ്, മുതുകുളം സെന്‍റ് മേരീസ് പള്ളിയിൽ ഫാ. ഷാബിൻ രാജു, എടക്കര സെന്‍റ് മേരീസ് പള്ളിയിൽ ഫാ. ഉമ്മൻ ജോർജ്, ചളിക്കപ്പെട്ടി സെന്‍റ് തോമസ് പള്ളിയിൽ ഫാ. തോമസ് ജോസഫ്, മാമാങ്കര മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ ഫാ. ആരോണ്‍ ജോയ്, പെരുംകുളം മാർ ഗ്രിഗോറിയോസ് പള്ളിയിൽ ഫാ. അജി അബ്രഹാം, കുന്നുമ്മൽപൊട്ടി മാർ യാക്കോബ് ബുർദാന പള്ളിയിൽ ഫാ. കെ.പി. മർക്കോസ് എന്നിവർ ഓശാന ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു.
ADVERTISEMENT
കോഴിക്കോട്: ബീച്ച് ആശുപത്രിവളപ്പിൽ ലഹരിക്കടിപ്പെട്ടവരെ ചികിത്സിക്കുന്ന ഒഎസ്ടി (ഓറല്‍ സബ്സ്റ്റിറ്റ്യൂഷന്‍ തെറപ്പി) സെന്‍റർ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തം.കെട്ടിടത്തിന്‍റെ ബലക്ഷയവും ഭീഷണിയാവുന്നു.

നാഷനൽ എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ ചികിത്സയുടെ മറവില്‍ സാമൂഹിക വിരുദ്ധരുടെ വിളയാട്ടം നടക്കുന്നതായി ആശുപത്രി അധികൃതര്‍ നേരത്തെ കളക്ടര്‍ക്ക്പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കേന്ദ്രം ആശുപത്രി വളപ്പിൽനിന്ന് മാറ്റാൻ ജൂലൈ15ന് നടന്ന ആശുപത്രി വികസന സമിതി യോഗം തീരുമാനിച്ചിരുന്നു.

ഇതിന് പിഡബ്ല്യുഡി എൻജിനീയർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ അധികൃതർ കെട്ടിടം പരിശോധിച്ചുപോയതല്ലാതെ കേന്ദ്രം ആശുപത്രി വളപ്പിൽനിന്ന് മാറ്റാൻ നടപടിയൊന്നും ആയിട്ടില്ല. കെട്ടിടം ഏത് നിമിഷവും തകർന്നു വീഴുന്ന അവസ്ഥയിലാണ് എന്നത് അപകട ഭീഷണിയും ഉയർത്തുന്നു.

ആശുപത്രി വളപ്പിൽ അപകടകരമായ രീതിയിൽ വാഹനങ്ങൾ ഓടിച്ചു കയറ്റുന്നതും ജീനവക്കാരെയും രോഗികളുടെ കൂട്ടിരിപ്പുകാരെ അസഭ്യം പറയുന്നതും അടക്കം നിരവധി സംഭവങ്ങളും ഇവിടെനിന്ന് റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. അയൽ ജില്ലകളിൽനിന്നുള്ള വിദ്യാർഥികൾ വരെ മയക്കുമരുന്ന് ഉപയോഗത്തിന് ഇവിടെ എത്തുന്നുണ്ട്.

ഒഎസ്ടി ക്ലിനിക്ക് ആയതിനാൽ ഇവിടെ മയക്കുമരുന്ന് ഉപയോഗിക്കുന്നത് ചോദ്യം ചെയ്യാൻ ആരും ഇല്ലെന്നതാണ് ഇവർക്ക് സഹായകമാവുന്നത്. മാത്രമല്ല കെട്ടിടം ബലക്ഷയം കാരണം ഉപയോഗയോഗ്യമല്ലെന്ന് നേരത്ത തന്നെ അധികൃതർ കണ്ടെത്തിയിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിൽ ക്ലിനിക്കിന്‍റെ തൊട്ടടുത്ത മുറിയിൽ അങ്കണവാടി പ്രവൃത്തി കോർപറേഷൻ അധികൃതർ മാറ്റിസ്ഥാപിച്ചിരുന്നു. ഏതുസയമത്തും ഈ കേന്ദ്രത്തിൽ ആളുകൾ ഉണ്ടാവും. പാടേ ദ്രവിച്ച കെട്ടിടം ശക്തമായ മഴയിൽ ഏത് നിമിഷവും നിലം പൊത്തുന്ന അവസ്ഥയിലാണ്.
ADVERTISEMENT
കൽപ്പറ്റ: മേപ്പാടി പുഞ്ചിരിമട്ടം ഉരുൾദുരന്തബാധിതരുടെ പുനരധിവാസത്തിന് സർക്കാർ ഏറ്റെടുത്ത എൽസ്റ്റൻ എസ്റ്റേറ്റിലെ പുൽപ്പാറ ഡിവിഷനിൽ തൊഴിലാളികൾ പന്തൽ കെട്ടി അനിശ്ചിതകാല സമരം തുടങ്ങി. ടൗണ്‍ഷിപ് നിർമാണത്തിന് പ്രാരംഭ പ്രവർത്തനങ്ങൾ നടന്നുവരുന്നതിനിടെയാണ് ട്രേഡ് യൂണിയൻ സംയുക്ത സമിതിയുടെ നേൃതൃത്വത്തിൽ സമരം. എസ്റ്റേറ്റ് മാനേജ്മെന്‍റ് നൽകാനുള്ള ആനുകൂല്യങ്ങൾ കുടിശിക സഹിതം ലഭ്യമാക്കണമെന്നതാണ് തൊഴിലാളികളുടെ ആവശ്യം.

2005ലെ ദുരന്ത നിവാരണ നിയമപ്രകാരം ഏറ്റെടുത്ത ഭൂമി ടൗണ്‍ഷിപ് നിർമാണത്തിന് സജ്ജമാക്കുന്നതിന്‍റെ ഭാഗമായി തേയിലച്ചെടികളും ചെറുമരങ്ങളും മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് പിഴുതുമാറ്റുന്ന ജോലിയാണ് നടന്നുവരുന്നത്. ഇന്നലെ അനിശ്ചിതകാല സമരം ആരംഭിച്ച തൊഴിലാളികൾ തോട്ടത്തിൽ ടൗണ്‍ഷിപിനു നടത്തുന്ന പ്രവൃത്തികൾ തടസപ്പടുത്തിയില്ല. ആനുകൂല്യങ്ങളുടെ കാര്യത്തിൽ വ്യക്തമായ തീരുമാനം അടിയന്തരമായി ഉണ്ടാകുന്നില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് ട്രേഡ് യൂണിയൻ സംയുക്ത സമിതി ഭാരവാഹികൾ പറഞ്ഞു.

പുനരധിവാസത്തിന് എൽസ്റ്റൻ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാമെന്ന ഇടക്കാല ഉത്തരവ് വെള്ളിയാഴ്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പുറപ്പടുവിച്ചിരുന്നു. നേരത്തേ തീരുമാനിച്ച 26 കോടി രൂപയ്ക്കു പുറമേ 17 കോടി രൂപ കൂടി നഷ്ടപരിഹാരമായി തോട്ടം മാനേജ്മെന്‍റിന് നൽകണമെന്നും കോടതി ഉത്തരവായി. ഈ തുക വെള്ളിയാഴ്ചതന്നെ കോടതിയിൽ സർക്കാർ കെട്ടിവച്ചു.

ഇതിനു പിന്നാലെ ഭൂമി ഏറ്റെടുത്തതായും അത്രിക്രമിച്ചുകയറുന്നത് ശിക്ഷാർഹമാണെന്നും വ്യക്തമാക്കുന്ന ബോർഡ് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സ്ഥലത്ത് സ്ഥാപിച്ചു. ശനിയാഴ്ച രാവിലെ ഭൂമിയിൽ ടൗണ്‍ഷിപ്പ് നിർമാണത്തിനു പ്രാരംഭ ജോലികൾ തുടങ്ങി. ഈ സമയം തൊഴിലാളികൾ പ്രതിഷേധവുമായി എത്തിയെങ്കിലും പ്രവൃത്തി തടസപ്പെടുത്തിയില്ല.

പുൽപ്പാറ ഉൾപ്പെടെ എൽസ്റ്റൻ എസ്റ്റേറ്റിലെ മൂന്നു ഡിവിഷനുകളിൽ വിരമിച്ചശേഷവും ജോലിയിൽ തുടരുന്നവരടക്കം 300 ഓളം തൊഴിലാളികളുണ്ട്. ഇത്രയും പേർക്ക് ഏകദേശം 11 കോടി രൂപയുടെ ആനുകൂല്യങ്ങൾ മാനേജ്മെന്‍റ് നൽകാനുണ്ട്. പ്രൊവിഡന്‍റ് ഫണ്ട്, ഗ്രാറ്റുവിറ്റി, ലീവ് വിത്ത് വേജസ്, ബോണസ്, മെഡിക്കൽ ആനുകൂല്യം, വെതർ പ്രൊട്ടക്ടീവ് ആനുകൂല്യം, കൂലിക്കുടിശിക എന്നീ ഇനങ്ങളിലാണിത്. സർക്കാരിൽനിന്നു നഷ്ടപരിഹാരം ലഭിക്കുന്ന മുറയ്ക്ക് തൊഴിലാളികൾക്ക് ആനുകൂല്യം നൽകാമെന്ന നിലപാടിലാണ് തോട്ടം മാനേജ്മെന്‍റ്.

പുനരധിവാസത്തിന് ഏറ്റെടുക്കുന്ന ഭൂമിയിലെ തൊഴിലാളി പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ട്രേഡ് യൂണിയനുകൾ ഒറ്റയ്ക്കും കൂട്ടായും മാസങ്ങൾ മുന്പ് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടതാണ്. എന്നാൽ പ്രശ്നപരിഹാരത്തിന് നടപടികൾ ഉണ്ടായില്ല. ഇതേത്തുടർന്ന് തൊഴിലാളികൾ കളക്ടറേറ്റ് പടിക്കൽ സത്യഗ്രഹം ഉൾപ്പെടെ സമരപരിപാടികളിലേക്ക് നീങ്ങിയ സാഹചര്യത്തിൽ കളക്ടറേറ്റിൽ അഡീഷണൽ ലേബർ കമ്മീഷണറുടെ സാന്നിധ്യത്തിൽ ചർച്ച നടന്നെങ്കിലും ആനുകൂല്യങ്ങളുടെ കാര്യത്തിൽ തീരുമാനമായില്ല.

തൊഴിലാളി പ്രശ്നത്തിൽ ശനിയാഴ്ച ഉച്ചയ്ക്ക് കളക്ടറേറ്റിൽ സബ് കളക്ടർ മിസാൽ സാഗർ ഭരത്, വൈത്തിരി തഹസിൽദാർ എന്നിവരുമായി ട്രേഡ് യൂണിയൻ സംയുക്ത സമിതി നേതാക്കൾ ചർച്ച നടത്തിയിരുന്നു.

സമിതിയെ പ്രതിനിധാനം ചെയ്ത് പി. ഗഗാറിൻ, കെ.ടി. ബാലകൃഷ്ണൻ(വയനാട് ലേബർ യൂണിയൻ), പി.പി. ആലി(മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ-ഐഎൻടിയുസി), എൻ.ഒ. ദേവസി (എസ്റ്റേറ്റ് മസ്ദൂർ യൂണിയൻ-എച്ച്എംഎസ്), എൻ. വേണുഗോപാൽ(കോഴിക്കോട് ഡിസ്ട്രിക്ട് പ്ലാന്‍റേഷൻ ലേബർ കോണ്‍ഗ്രസ്-ഐഎൻടിയുസി) എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.

പുനരധിവാസത്തിന് ഭൂമി ഏറ്റെടുക്കുന്നതിനു മുന്പ് തൊഴിലാളി പ്രശ്നം പരിഹൃതമാകാത്തതിനു കാരണം ഉദ്യോഗസ്ഥതലത്തിലെ വീഴ്ചകളാണെന്ന് ചർച്ചയ്ക്കിടെ ട്രേഡ് യൂണിയൻ നേതാക്കൾ ആരോപിച്ചു. ടൗണ്‍ഷിപ് നിർമാണം തടസപ്പെടുത്തുന്നതിന് തൊഴിലാളികളെ നിർബന്ധിതരാക്കരുതെന്ന് മുന്നറിയിപ്പ് നൽകി.

ഈ ചർച്ചയുടെ തുടർച്ച നാളെ കളക്ടറേറ്റിൽ നിശ്ചയിച്ചിട്ടുണ്ട്. ടൗണ്‍ഷിപ്പിന് ഏറ്റെടുക്കുന്ന ഡിവിഷനിലേതടക്കം എൽസ്റ്റൻ എസ്റ്റേറ്റിലെ തൊഴിലാളികളുടെ തൊഴിൽ സുരക്ഷയിൽ ഉറപ്പും ചർച്ചയിൽ ട്രേഡ് യൂണിയൻ സംയുക്ത സമിതി ഉന്നയിക്കും.
ADVERTISEMENT
കണ്ണൂർ: യഥാർഥ ചരിത്രവസ്തുതകൾ കൊണ്ട് നുണകളെ നേരിടാൻ നമ്മെ പ്രാപ്തമാക്കുന്ന വിജ്ഞാനശാലയാണ് മ്യൂസിയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മക്രേരി ശ്രീ സുബ്രഹമണ്യസ്വാമി ക്ഷേത്ര തീര്‍ഥാടന ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിവര സാങ്കേതിക വിദ്യയുടെ യുഗമാണ് ഇത്.

അറിവുകൾ വേഗത്തിൽ പകർന്നു നൽകപ്പെടുന്നു. നുണകളും ഇക്കാലത്ത് അതിവേഗതയിലാണ് പ്രചരിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ മ്യൂസിയങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ടൂറിസം വകുപ്പ് സ്റ്റേറ്റ് ഫണ്ട് മുഖേനയും കിഫ്ബി സാമ്പത്തിക വകയിരുത്തല്‍ പ്രകാരവും പൂര്‍ത്തീകരിച്ച ഊട്ടുപുര, ദക്ഷിണമൂർത്തി സ്വാമികളുടെ ഓർമകൾ പകരുന്ന സോപാന സംഗീത മ്യൂസിയം, മ്യൂസിയം കെട്ടിടം, ലാന്‍ഡ് സ്‌കേപ്പിംഗ്, ചുറ്റമ്പലം ടൈല്‍ പാകല്‍, കല്ല് പാകല്‍, കുളം നവീകരണം, ടോയ്‌ലറ്റ് സംവിധാനങ്ങൾ എന്നിവയാണ് ഉദ്ഘാടനം ചെയ്തത്.

മേയ് ഒന്നുമുതൽ പൊതുജനങ്ങൾക്ക് മ്യൂസിയം തുറന്നു കൊടുക്കും.മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. ഡോ.വി. ശിവദാസന്‍ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ രത്നകുമാരി എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. കേരള മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍. ചന്ദ്രന്‍പിള്ള, കെഐഐഡിസി ചീഫ് എൻജിനിയര്‍ പ്രകാശ് ഇടിക്കുള എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ADVERTISEMENT
മാലോം: പുഞ്ചയിൽ പഞ്ചായത്തിന്‍റെ ആസ്തി രജിസ്റ്ററിലുള്ള റോഡ് കൈയേറി വനംവകുപ്പ് വേലികെട്ടാൻ കുഴികുത്തി. ബളാൽ പഞ്ചായത്തിലെ ഏഴ്, എട്ട് വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മാലോം-മൈക്കയം റോഡിലെ പുഞ്ച ആനക്കുഴി ഭാഗത്താണ് വനംവകുപ്പ് ഫെൻസിങ്ങിനായി കുഴി കുത്തിയിരിക്കുന്നത്. വിവരമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്‍റ് രാജു കട്ടക്കയത്തിന്‍റെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധവുമായി എത്തി.

വനാതിർത്തിയോട് ചേർന്നുള്ള മലമ്പ്രദേശങ്ങളുടെ വികസനം ലക്ഷ്യമിട്ട് നാലു പതിറ്റാണ്ടു മുമ്പാണ് ഈ റോഡ് നിർമിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്‍റായിരുന്ന പി.ജി.ദേവ് മുൻകൈയെടുത്ത് കമാൻഡ് ഏരിയ ഡെവലപ്പ്മെന്‍റ് അഥോറിറ്റി (കാഡ) യുടെ പദ്ധതിയിലാണ് റോഡിന്‍റെ നിർമാണം പൂർത്തിയാക്കിയത്. ഇതിന് ജില്ലാ വികസന സമിതിയുടെ പ്രത്യേക അനുമതിയും ലഭിച്ചിരുന്നു.

തുടർന്ന് വർഷങ്ങളോളം ഇതുവഴി സുഗമമായി വാഹനഗതാഗതം നടന്നിരുന്നു. എന്നാൽ പിന്നീട് വനംവകുപ്പ് ഇതുവഴിയുള്ള ഗതാഗതം തടഞ്ഞു. ഇതോടെ റോഡിൽ കാട് കയറി. പഞ്ചായത്തിന്‍റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ട റോഡാണെങ്കിലും ഇവിടെ നവീകരണ പ്രവൃത്തികൾ നടത്തുന്നതും വനംവകുപ്പ് തടഞ്ഞു. ഇതോടെ ആലുവ-മൂന്നാർ രാജപാതയ്ക്ക് സംഭവിച്ചതുപോലെ ഈ റോഡ് ഫലത്തിൽ വനത്തിനുള്ളിലായി.

റോഡ് വീണ്ടും ടാറിംഗ് നടത്തി ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നതിനിടയിലാണ് വനംവകുപ്പ് റോഡ് കൈയേറി കുഴികുത്തിയതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് രാജു കട്ടക്കയം പറഞ്ഞു. റോഡിനെ വീണ്ടെടുക്കാനുള്ള അടിയന്തിര നടപടികൾ പഞ്ചായത്തിന്‍റെ ഭാഗത്തുനിന്നുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT