നെന്മാറ: നെന്മാറ-ഒലിപ്പാറ റോഡിൽ യാത്രാദുരിതം രൂക്ഷം. കഴിഞ്ഞദിവസം ഉണ്ടായ വേനൽ മഴയിൽ റോഡിൽ മിക്ക സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂക്ഷം. നിർമാണ പ്രവർത്തനം മന്ദഗതിയിൽ നടക്കുന്ന റോഡാണിത്.

റോഡിന്‍റെ മിക്കഭാഗത്തും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ റോഡിലെ കുഴിയും ചെളിക്കെട്ടും വ്യക്തമായി കാണാൻ കഴിയാത്തതിനാൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെട്ടു.

പ്രദേശവാസികൾ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് നിർമാണ പ്രവർത്തനം ഉടൻ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മഴയ്ക്ക് മുമ്പ് പൂർത്തീകരിക്കാൻ നടപടി ആയിട്ടില്ല. ആക്ഷൻ കൗൺസിലിന്‍റെ നേതൃത്വത്തിൽ പ്രദേശവാസികൾ പ്രത്യക്ഷ സമരത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് വേനൽമഴയിൽ നിലവിലുള്ള സംവിധാനവും തകർന്നത്. ബസുകളും ചെറുവാഹനങ്ങളും ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ പോകുന്ന പ്രധാന പാതയാണിത്.

കലുങ്കുകൾ നിർമാണം നടത്തിയ ഭാഗങ്ങളിൽ മണ്ണുനിറച്ച സ്ഥലങ്ങളിൽ താഴ്ന്ന വാഹനങ്ങൾ അടിവശം മുട്ടുന്നതും പതിവായി. പൊതുമരാമത്ത് ദേശീയപാത വിഭാഗമാണ് ഈ റോഡിന്‍റെ നിർമാണപ്രവൃത്തി മേൽനോട്ടം വഹിക്കുന്നത്.

ആറുമാസത്തിനുള്ളിൽ പണിപൂർത്തിയാക്കാൻ കരാർ നൽകിയ ഈ റോഡിൽ രണ്ടു വർഷമായിട്ടും പണിപൂർത്തിയായിട്ടില്ലെന്ന് പ്രദേശവാസികൾ പരാതി പറഞ്ഞു.