ഇരിങ്ങാലക്കുട: 81 വര്‍ഷത്തെ ചരിത്രം തിരുത്തിക്കുറിച്ച് ആണ്‍കുട്ടികള്‍ തിങ്കളാഴ്ച ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ലവര്‍ ഹൈസ്‌കൂളിന്‍റെ പടിചവിട്ടി. ഇതിനുമുമ്പ് ഒരുമിച്ചുള്ള പഠനത്തിന് ഇവിടെ അവസരമില്ലായിരുന്നു. 1944 ജൂണ്‍ ഏഴിനാണ് ഹൈസ്‌കൂള്‍ ആരംഭിച്ചത്.

അന്നുമുതല്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായിരുന്നു പഠനത്തിന് അവസരമുണ്ടായിരുന്നത്. ഇന്നലെ അഞ്ചാം ക്ലാസില്‍ 240 പെണ്‍കുട്ടികളും 44 ആണ്‍കുട്ടികളുമാണ് പുതിയതായി പ്രവേശനത്തിന് എത്തിയത്. 1700 കുട്ടികളാണ് ഈ വിദ്യാലയത്തില്‍ പഠിക്കുന്നത്. പ്രവേശനോത്സവം നഗരസഭ ചെയര്‍പേഴ്‌സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്‍റ് സിവിന്‍ കെ. വര്‍ഗീസ് അധ്യക്ഷത വഹിച്ചു.

മുന്‍ പ്രധാന അധ്യാപിക സിസ്റ്റര്‍ നവീന സിഎംസി, വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. കെ.ആര്‍. വിജയ, ഹയര്‍ സെക്കൻഡറി പ്രിന്‍സിപ്പല്‍ ലിജോ വര്‍ഗീസ്, ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ സുധീപ സിഎംസി എന്നിവര്‍ സംസാരിച്ചു. 103 വര്‍ഷം പിന്നിടുന്ന എല്‍പി വിഭാഗത്തില്‍ സ്‌കൂളിന്‍റെ തുടക്കം മുതല്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കു പഠനത്തിന് അവസരമുണ്ട്.